ബെംഗളുരു :ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്ര ട്രസ്റ്റിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനു പാരിതോഷികമായി ന്യൂസ് മിനിട്ട് എഡിറ്റർ ധന്യ രാജേന്ദ്രനു നാലു വിദേശരാജ്യങ്ങളിൽ നിന്നു ഫണ്ടു ലഭിച്ചു.
ന്യൂസ് മിനിട്ട് – ന്യൂസ് ലൗൺട്രി പോർട്ടൽ ജോഡി ഒക്ടോബർ 3, 4 തീയതികളിൽ ബെംഗളുരു ഇൻ്റർ നാഷണൽ സെൻ്ററിൽ സംഘടിപ്പിക്കുന്ന ശിൽപശാലയ്‌ക്കുള്ള സ്പോൺസർഷിപ്പ് എന്ന പേരിലാണ് ധന്യ രാജേന്ദ്രൻ വിദേശഫണ്ട് കൈപ്പറ്റിയത്.
കാനഡ, നെതർലൻഡ്, സ്വിറ്റ്സർലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഫണ്ട് എത്തിയത്.
ധർമ്മസ്ഥല വ്യാജ വാർത്ത നിർമിതിയിലെ വിദേശഫണ്ട് ഒഴുക്കലിനെ കുറിച്ച് ഇ.ഡി. അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ വിദേശഫണ്ട് ന്യായീകരിക്കാനാണ് ശിൽപശാല പെട്ടെന്നു തട്ടിക്കൂട്ടിയതെന്നും സൂചനയുണ്ട്.
2023 ൽ കൊച്ചിയിൽ കട്ടിങ് സൗത്ത് വിഘടനവാദ സെമിനാറിന്റെ പേരിലും ന്യൂസ് മിനിട്ട് – ന്യൂസ് ലൗൺട്രി ജോഡി കാനഡയിൽ നിന്നു വിദേശഫണ്ട് ഒപ്പിച്ചിരുന്നു.
ധന്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ബെംഗളുരുവിൽ നടത്തുന്ന ശിൽപശാല രാജ്യവിരുദ്ധ അജൻഡയുള്ള മാധ്യമ പ്രവർത്തകരുടെ സംഗമമായി മാറും.
മദനി കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ യു എ പി എ കേസ് പ്രതി ഷാഹിന, അഴിമുഖം പോർട്ടൽ ഉടമ ജോസി ജോസഫ് തുടങ്ങിയവർ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.
സിനിമയിലെ രാഷ്‌ട്രീയത്തെ കുറിച്ചു നടൻ പ്രകാശ് രാജ്, നടി പാർവതി തിരുവോത്ത് എന്നിവർ തമ്മിലുള്ള ചർച്ചയും നടി റിമ കല്ലിങ്കലിന്റെ നൃത്ത പരിപാടിയും ശിൽപശാലയിലുണ്ടാകും.
















