ശ്രീനഗർ : ജമ്മു കശ്മീരിലെ ഹസ്രത്ത്ബാൽ മസ്ജിദിൽ അശോകസ്തംഭം തകർത്ത സംഭവം രാഷ്‌ട്രീയ വിവാദമായി മാറുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കൾ ഈ നശീകരണത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ് . വെള്ളിയാഴ്ച, ഈദ്-ഇ-മിലാദ് ആഘോഷത്തിനിടെയാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ മസ്ജിദിൽ സ്ഥാപിച്ചിരുന്ന ഫലകവും, അശോകസ്തംഭവും നശിപ്പിച്ചത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് ജമ്മു കശ്മീർ വഖഫ് ബോർഡ് ഈ ഫലകം സ്ഥാപിച്ചത്.
അതേസമയം ദേശീയ ചിഹ്നം തകർത്തവരെ അനുകൂലിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും രംഗത്തെത്തി. “ആദ്യത്തെ ചോദ്യം ചിഹ്നം കല്ലിൽ കൊത്തിവയ്‌ക്കണമായിരുന്നോ എന്നതാണ്. ഹസ്രത്ത്ബാൽ ദേവാലയത്തിലെ കല്ലിൽ ചിഹ്നം വയ്‌ക്കേണ്ടതിന്റെ നിർബന്ധം എന്തായിരുന്നു? ഒരു ഫലകം സ്ഥാപിക്കേണ്ട ആവശ്യമില്ലായിരുന്നു. പണി നല്ലതാണെങ്കിൽ, ആളുകൾ അത് തിരിച്ചറിയും.
അശോകസ്തംഭം അനാവശ്യമായിരുന്നുവെന്ന് ഒമർ അബ്ദുള്ള, മതപരമായ സ്ഥലങ്ങൾ സർക്കാർ സ്ഥാപനങ്ങളല്ലെന്നും അതിനാൽ സംസ്ഥാന ചിഹ്നങ്ങൾ വയ്‌ക്കരുതെന്നും “പൊതുവികാരത്തെ വ്രണപ്പെടുത്തിയതിന്” വഖഫ് ബോർഡ് ക്ഷമാപണം നടത്തണമെന്നും പറഞ്ഞു.
ദേശീയചിഹ്നം തല്ലിത്തകർത്തത് അക്രമമല്ല മറിച്ച് മറിച്ച് “വികാരത്തിന്റെ” പ്രവൃത്തിയാണെന്നാണ് മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി വിശേഷിപ്പിച്ചത് . മാത്രമല്ല അശോകസ്തംഭം സ്ഥാപിച്ചത് ഞങ്ങൾക്ക് ദൈവനിന്ദയാണ്,- എന്നും മെഹബൂബ മുഫ്തി പറഞ്ഞു
















