കൊല്ലം: ആധുനിക കാലത്തും അടിയന്തരാവസ്ഥ മനസികാവസ്ഥയുള്ള മാധ്യമങ്ങള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുന്ന ജന്മഭൂമി നാടിന് വെളിച്ചമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യസ്‌നേഹത്തിന് വേണ്ടിയും ധാര്‍മികതയ്‌ക്ക് വേണ്ടിയും നിലകൊള്ളുന്ന പത്രമാണ് ജന്മഭൂമി. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ ജന്മഭൂമിയുടെ ചരിത്രം അത്യന്തം സംഭവബഹുലമാണ്. അടിയന്തരാവസ്ഥയാണ് വിദ്യാര്‍ത്ഥിയായിരുന്ന തന്നെ രാഷ്‌ട്രീയത്തിലെത്തിച്ചത്. അന്നുമുതല്‍ ജന്മഭൂമിയെ അടുത്തറിയാം. അമ്പതാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന പത്രത്തിന്റെ വളര്‍ച്ചയ്‌ക്കും വികാസത്തിനും സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം, ജോര്‍ജ് കുര്യന്‍ പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍ അദ്ധ്യക്ഷനായി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, മഹാനഗര്‍ കാര്യവാഹ് കെ.വി. സെന്തില്‍കുമാര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വ്യാവസായിക, സാംസ്‌കാരികരംഗത്ത് കൊല്ലത്തിന്റെ യശസുയര്‍ത്തിയ അന്തരിച്ച കെ. രവീന്ദ്രനാഥന്‍ നായര്‍, പൊയിലക്കട ഗംഗാധരന്‍ പിള്ള എന്നിവര്‍ക്കുള്ള ജന്മഭൂമി സുവര്‍ണജയന്തി ആദരവ് കേന്ദ്രമന്ത്രി സമര്‍പ്പിച്ചു.
കൊല്ലത്തെ പൗരപ്രമുഖരായ ആര്‍. പ്രകാശന്‍ പിള്ള (ആര്‍പി ബാങ്കേഴ്‌സ്), ഡോ. മഞ്ചുപ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), സതീഷ് ആര്‍ നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍) എന്നിവരെ ആദരിച്ചു. ജന്മഭൂമിയുടെ ഉപഹാരമായി കടവൂര്‍ബാബു രൂപകല്‍പ്പന ചെയ്ത വൈക്കോല്‍ചിത്രം കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചു. വൈകിട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം
ചെയ്തു. സുവര്‍ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് പുസ്‌കാരങ്ങളും സമ്മാനിച്ചു. രണ്ട് ദിവസത്തെ ടൂറിസം സെമിനാറുകള്‍ക്കും സമാപനമായി.
















