തൊടുപുഴ: എന്‍എസ്എസ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനെ അധിക്ഷേപിച്ച് ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ നയ വിശദീകരണ യോഗത്തില്‍ പാസ്റ്ററുടെ പ്രസംഗം.
രാജ്യത്തെ ക്രൈസ്തവ വേട്ടക്കെതിരെ എന്ന പേരില്‍ ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ ഇടുക്കി അണക്കരയില്‍ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നടത്തിയ യോഗത്തിലാണ് പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടത്തിന്റെ വിവാദ പ്രസംഗം.
പ്രസംഗം ഇങ്ങനെ: ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം സിനിമ ആയിട്ടുണ്ട്. എന്തുകൊണ്ട് മന്നത്ത് പത്മനാഭന്റെ ജീവചരിത്രം ഒരു സിനിമയാക്കിക്കൂടാ. ഇത്രയും വലിയ സിനിമ സംവിധാനങ്ങളൊക്കെ ഭരിക്കുന്ന മാടമ്പിമാരൊന്ന് ചിന്തിച്ചേ. എന്താണന്നറിയേണ്ടേ. അതിനകത്ത് മുഴുവന്‍ നടക്കുന്നത് ‘എ’ ആണ്. അതുപോലെ നീണ്ട് നിവര്‍ന്ന് കിടക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ചരിത്രം കൊണ്ട് പെട്ടെന്നൊന്നും സിനിമയാക്കി കൊടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് സാധിക്കില്ല. അതാണ് നമ്മുടെ നാടിന്റെ സ്ഥിതി. അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥം ഉണ്ട്.
അതില്‍ പറയുന്നത്, എടുത്തു കളയടാ ആ കിണ്ടിയെന്നാണ്. കാരണം മന്നത്ത് പത്മനാഭന്റെ പിതാവ് ബ്രഹ്മണനായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഒരു നായര്‍ സ്ത്രീയും. തുടര്‍ന്ന് മന്നത്തിന്റെ ജീവിതത്തെയും ആദര്‍ശത്തെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു പാസ്റ്ററുടെ ഉദ്‌ബോധനങ്ങള്‍. പ്രസംഗത്തിലുടനീളം ഹിന്ദു സമുദായത്തെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും അവഹേളിക്കുന്നുണ്ട്.
ഈ പ്രസംഗം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിവാദമായി. തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്ത് ധര്‍മപ്രസാര്‍ ഇടുക്കി വിഭാഗ് പ്രമുഖ് കെ.എന്‍. രാജേന്ദ്രന്‍ കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്കി.
പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, യോഗത്തിന് നേതൃത്വം നല്കിയ പാസ്റ്റര്‍ ടി.ജെ. തോമസ്, മനോജ് കുളങ്ങര, പാസ്റ്റര്‍ ജിനു തങ്കച്ചന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി
യാണ് പരാതി.
വിഷയത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് വിവിധ ഹിന്ദു സംഘടനകള്‍.
















