തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ ജനങ്ങൾ ചൂലെടുക്കുമെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമയ വി. മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎ ആയി തുടരാൻ അവകാശമില്ല എന്നത് പാലക്കാട്ടെ ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നത് ആഭ്യന്തര പ്രശനമാണ്. ഇവിടെ ജനപ്രതിനിധിയാണ് രാഹുൽ. ജനങ്ങളുടെ വിഷയമാണിതെന്ന് അദേഹം പറഞ്ഞു. അങ്ങനെ ഒരാളെ എം എൽഎ ആയി തുടരാൻ അനുവദിക്കുന്നുവെന്നും പാലക്കാട്ടെ ജനങ്ങൾ എന്തിന് ഇയാളെ സഹിക്കണമെന്ന് വി മുരളീധരൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കോൺഗ്രസിന്റെ നിലപാട് ഒത്തുകളിയാണെന്നും രാഹുലിന്റെ ഭീഷണിയാണ് ഇതിന് പിന്നിലെന്നാണ് പറയുന്നതെന്നും വി മുരളീധരൻ പറഞ്ഞു. കേരളം ഞെട്ടിപ്പോകുന്ന വാർത്ത ഉടൻ വരാനുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിനും മുരളീധരൻ മറുപടി നൽകി. കാളയുമായി വരുന്നത് നാളെയാക്കുന്നത് എന്തിനെന്ന് വി മുരളീധരൻ ചോദിച്ചു. ഇപ്പോൾ തന്നെ നടത്തിക്കൂടെ എന്ന് അദേഹം പരിഹസിച്ചു.
പീഡന വീരനെ പുറത്താക്കിയതിൽ ആണ് വി ഡി സതീശന് ഹൃദയവേദന. ഇരകളാക്കപ്പെട്ട സ്ത്രീകളോട് ഒരു വേദനയുമില്ലെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി.
















