റിയാദ് : സൗദി അറേബ്യയിൽ താമസിക്കുന്ന ഒരു മുസ്ലീം യുവാവിന് രക്ഷകരായി മോദി സർക്കാർ. ഇന്ത്യൻ എംബസിയുടെ അക്ഷീണ പരിശ്രമത്തിന് ശേഷം ഇന്ത്യൻ യുവാവ് ഷാവേസ് ഹമീദിന് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുവാദം ലഭിച്ചു.
സൗദി അറേബ്യയിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ കുടിശ്ശിക ഉണ്ടായിരുന്നതിനാൽ രാജ്യം വിട്ടുപോകാൻ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യൻ സർക്കാരിന്റെ ശ്രമഫലമായി യുവാവിന്റെ കുടിശ്ശികകളിൽ പലതും എഴുതിത്തള്ളപ്പെട്ടു. ഇത് മാത്രമല്ല സർക്കാർ കുടിശ്ശിക അടയ്‌ക്കുന്നതിലും എംബസി അദ്ദേഹത്തെ സഹായിച്ചു. ഇതിനുശേഷം അദ്ദേഹത്തിന് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുവാദം ലഭിച്ചു.
സൗദി അറേബ്യയിൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് നാല് മാസത്തോളം ഷാവേസ് ഹമീദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുഖം പ്രാപിച്ച ശേഷം കുടിശ്ശിക തുക അടക്കാത്തത് കാരണം അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ അനുവാദമുണ്ടായില്ല. എന്നാൽ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് യുവാവിന് സൗദി അറേബ്യയിൽ നിന്ന് എക്സിറ്റ് ക്ലിയറൻസ് ലഭിച്ചു.
ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ എംബസി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് നാല് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാവേസ് ഹമീദ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നാണ് റിയാദിലെ ഇന്ത്യൻ എംബസി ശനിയാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞത്. വലിയ സാമ്പത്തിക ബാധ്യതകൾ കാരണം ഹമീദ് സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാനുള്ള വിലക്ക് നേരിടുകയായിരുന്നു.
എംബസി ഇടപെട്ട് അദ്ദേഹത്തിന്റെ കുടിശ്ശികകളിൽ ഭൂരിഭാഗവും എഴുതിത്തള്ളിയതായും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉറപ്പാക്കാൻ സർക്കാർ പിഴകൾ അടച്ചതായും എംബസി അറിയിച്ചു. കൂടാതെ ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ അദ്ദേഹത്തിന് ശരിയായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ അധികൃതരുമായി നിരന്തരം ഏകോപനം നടത്തിയിരുന്നതായും എംബസി അറിയിച്ചു.
നിയമപരമോ സാമ്പത്തികമോ ആരോഗ്യപരമോ ആയ പ്രശ്നങ്ങൾ കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ ഇന്ത്യൻ എംബസി ഇടപെട്ട നിരവധി സന്ദർഭങ്ങളിൽ ഒന്നാണിതെന്നും എംബസി അധികൃതർ അറിയിച്ചു.
















