തിരുവനന്തപുരം: കേരളത്തിലെ രാഷ്‌ട്രീയനേതാക്കളെയും മാധ്യമപ്രവര്‍ത്തകരേയും വിനയം എന്ന മൂന്നക്ഷരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഠിപ്പിച്ച ദിവസമായിരുന്നു വെള്ളിയാഴ്ച. പാടിപ്പുകഴ്‌ത്താന്‍ നോക്കിയ മനോരമ ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് അമിത് ഷാ നല്‍കിയ മറുപടി കേട്ട് കേരളം കയ്യടിക്കുകയാണിപ്പോള്‍.
കൊച്ചിയിൽ വെച്ച് നടന്ന മനോരമ കോൺക്ലേവിൽ വെച്ചാണ് ഈ സംഭവം നടന്നത്. അമിത് ഷായുടെ സ്വപ്നത്തില്‍ മാത്രം കാണാന്‍ സാധിക്കുന്ന ഈ മറുപടി ബിജെപി പ്രവര്‍ത്തകരും ഹൈന്ദവഗ്രൂപ്പുകളും പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുകയാണ്. “Sir..you have been in the heart of BJP’s growth story for the last three decades, So what do you think is the most significant contribution you have made for the rise of BJP..” (“സർ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബിജെപിയുടെ വളർച്ചയുടെ കേന്ദ്രബിന്ദുവായി നിങ്ങൾ ഉണ്ടായിരുന്നു. ബിജെപിയുടെ വളർച്ചയ്‌ക്ക് നിങ്ങൾ നൽകിയ ഏറ്റവും വലിയ സംഭാവന എന്താണെന്നാണ് കരുതുന്നത് ?..”- ഇതായിരുന്നു അമിത് ഷായോടുള്ള ചോദ്യം. )
അധികം ചിന്തിക്കാതെ തന്നെ അമിത് ഷായുടെ മനോഹമായ മറുപടി എത്തി. “ഇതിൽ എനിക്കെന്ത് റോള്.. ബിജെപിക്ക് രാജ്യമൊട്ടാകെ അനേകം ബൂത്ത് തല കാര്യകർത്താക്കൾ ഉണ്ട്.. ഞാനും അവരിലൊരാൾ മാത്രമാണ്.. മോദിജിയുടെ നേതൃത്വത്തിൽ രാജ്യവികസനത്തിനും പാർട്ടിയെ ശക്തിപ്പെടുത്താനും അവര്‍ എന്ത് ചെയ്യുന്നുവോ അത് മാത്രമേ ഞാനും ചെയ്യുന്നുള്ളൂ..”, – മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്ന ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്ന നേതാക്കളുള്ള ഈ നാട്ടില്‍ അമിത് ഷായുടെ വിനയത്തില്‍ പൊതിഞ്ഞ മറുപടി കേട്ടപ്പോള്‍ മനോരമയുടെ ലേഖകന്‍ കടുക് മണിയോളം ചെറുതായിക്കാണണം.
















