പത്തനംതിട്ട : യുവ നടി തന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ . ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി നൽകിയാൽ താൻ അതിനു മറുപടി പറയാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
‘ഈ സമയത്ത് സർക്കാരിനെതിരെ ജനവികാരം ശക്തമാണ്. സിപിഎമ്മിനകത്ത് വലിയ അന്തഛിദ്രങ്ങളുണ്ട്. ചർച്ചകളെ വ്യതിചലിപ്പിക്കുകയാണ്. ഞാൻ രാജ്യം വിട്ടു പോയിട്ടില്ല. ഞാൻ എന്റെ വീട്ടിൽ ഇരിക്കുകയാണ്. സിപിഎം വിചരിച്ചാൽ എളുപ്പത്തിൽ പരാതി ചമയ്‌ക്കാം. ഹണി ഭാസ്ക്കർ ഉന്നയിച്ച ആരോപണം തെളിയിക്കാൻ അവർക്ക് സാധിക്കുമോ. ചാറ്റിന്റെ ഒരു ഭാഗം മാത്രമാണ് ഹണി ഭാസ്ക്കർ പുറത്തുവിട്ടത്. അതിനു താഴെയുള്ള ഭാഗം അവർ എന്തുക്കൊണ്ടാണ് പുറത്തുവിടാത്തത്. ഹണി ഭാസ്ക്കരനെപ്പറ്റി താൻ മോശമായി ആരോട് സംസാരിച്ചു എന്നത് അവർ തെളിയിക്കട്ടെ’’ – രാഹുൽ പറഞ്ഞു.
ആരോഗ്യകരമായ സംവാദമാണ് ഹണിയുമായി നടന്നത്. അത് പുറത്തുവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സൈബർ ഇടത്തിൽ ആയിരക്കണക്കിന് ഫെയ്സ്ബുക്ക് പോസ്റ്റുകളാണ് ആളുകളിൽ നിന്നും വരുന്നത്. അതിൽ പരാതി കൊടുക്കാൻ നിന്നാൽ എന്റെ പരാതി മാത്രം വാങ്ങാൻ ഒരു പൊലീസ് സ്റ്റേഷൻ തുടങ്ങേണ്ടി വരും.നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ. തനിക്കെതിരെ ഒരു പരാതിയുമില്ല. യുവ നടി തന്നെപ്പറ്റിയല്ല പറഞ്ഞതെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
















