ന്യൂയോർക്ക് : ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിൽ 1971 ലെ യുദ്ധത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇന്ത്യ പാകിസ്ഥാന്റെ കൊള്ളരുതായ്‌മകളെ തുറന്നുകാട്ടി. സംഘർഷങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ ശക്തമായി വിമർശിക്കുകയും അവരെ നീതിയുടെ മുന്നിൽ കൊണ്ടുവരികയും ചെയ്യണമെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ എൽദോസ് മാത്യു പുന്നൂസ് പറഞ്ഞു.
1971 ൽ കിഴക്കൻ പാകിസ്ഥാനിലെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് നേരെ പാകിസ്ഥാൻ സൈന്യം മനുഷ്യത്വരഹിതമായ ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്നത് ലജ്ജാകരമായ സത്യമാണെന്ന് പുന്നൂസ് പറഞ്ഞു. നിർഭാഗ്യവശാൽ ഈ നിന്ദ്യമായ പ്രക്രിയ ഇന്നും നിർഭയമായി തുടരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂടാതെ പാകിസ്ഥാൻ നീതിന്യായ വ്യവസ്ഥയും ഈ കുറ്റകൃത്യങ്ങളെ പലതവണ ന്യായീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നുവെന്ന് മാത്യു പുന്നൂസ് പറഞ്ഞു. അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ തന്നെ നീതിയുടെ കരാറുകാരായി മുന്നോട്ട് വരുന്നത് വിരോധാഭാസമാണ്. അവരുടെ ഇരട്ടത്താപ്പും കാപട്യവും വ്യക്തമായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിന്റെ തുറന്ന ചർച്ചയിലാണ് മാത്യു പുന്നൂസ് പാകിസ്ഥാനെതിരെ തുറന്നടിച്ചത്.
















