ന്യൂദൽഹി: മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ പൊളിഞ്ഞു. സി എസ് ഡി എസ് കോ ഡയറക്ടർ സഞ്ജയ് കുമാർ സംഭവത്തിൽ മാപ്പ് പറഞ്ഞു. 2024 ലോക് സഭാ തെരഞ്ഞെടുപ്പിലെ വിവരവും 2024ലെ നിയമസഭയിലെ വിവരങ്ങളും താരതമ്യം ചെയ്തപ്പോൾ പിശകുണ്ടായി എന്നാണ് എക്സിൽ നടത്തിയ കുറ്റസമ്മതം.
മുമ്പത്തെ സോഷ്യൽ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും “തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല” എന്നും അദ്ദേഹം പോസ്റ്റിൽ അറിയിച്ചു. തങ്ങളുടെ ടീമിന് തെറ്റ് പറ്റിയെന്ന് സഞ്ജയ് കുമാർ ഏറ്റുപറഞ്ഞു. സി എസ് ഡി എസ് കണക്കുകൾ ഉദ്ദരിച്ചാണ് മഹാരാഷ്‌ട്രയിൽ വോട്ടെണ്ണൽ അട്ടിമറി ഉണ്ടായിയെന്ന് രാഹുൽ ആരോപണം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷനെ സംശയ മുനയിൽ നിർത്താൻ കോൺഗ്രസിന് സാധിച്ചതും ഈ കണക്കുകൾ പ്രകാരമായിരുന്നു.
I sincerely apologize for the tweets posted regarding Maharashtra elections.
Error occurred while comparing data of 2024 LS and 2024 AS. The data in row was misread by our Data team.
The tweet has since been removed.
I had no intention of dispersing any form of misinformation.— Sanjay Kumar (@sanjaycsds) August 19, 2025
സി എസ് ഡി എസ് ഡാറ്റയെ മുൻ നിർത്തി ഓഗസ്റ്റ് 18-ന് കോൺഗ്രസ് വക്താവ് പവൻ ഖേര ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് X-ൽ ഒരു ഗ്രാഫിക് പോസ്റ്റ് ചെയ്തു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിലുള്ള ആറ് മാസത്തിനുള്ളിൽ, രാംടെക്, ദിയോലാലി മണ്ഡലങ്ങളിൽ നിന്ന് ഏകദേശം 40% വോട്ടർമാരെ നീക്കം ചെയ്തതായി അദ്ദേഹം തന്റെ പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു.
സഞ്ജയ് കുമാർ ഓഗസ്റ്റ് 17-ന് പുറത്തുവിട്ട കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പവൻ ഖേരയുടെ പോസ്റ്റ്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിൽ സംശയം ജനിപ്പിക്കുന്ന കണക്കുകളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. എന്നിരുന്നാലും, 48 മണിക്കൂറിനുള്ളിൽ, സഞ്ജയ് കുമാറിന്റെയും ഡാറ്റ പങ്കിട്ട കോൺഗ്രസ് നേതാക്കളുടെയും അവകാശവാദങ്ങൾ ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു.
















