ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ദി ബംഗാൾ ഫയൽസിന്റെ ട്രെയിലർ ഒരു ദിവസത്തിനുള്ളിൽ കണ്ടത് കോടിയിലധികം പേർ . കഴിഞ്ഞ ദിവസം കൊൽക്കത്ത പൊലീസ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് തടയാൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ, ഹിന്ദു-മുസ്ലീം കലാപങ്ങൾ, അക്രമം, ഹൃദയഭേദകമായ രംഗങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ കാണാൻ കഴിയും.
ട്രെയിലർ ആരംഭിക്കുന്നത് ഒരു മുസ്ലീം എംഎൽഎ തന്റെ മകനോട് അത്താഴ മേശയിലിരുന്ന് സംസാരിക്കുന്നിടത്താണ്. 2050 ൽ ന്യൂനപക്ഷത്തിൽ നിന്നുള്ളയാൾ ആദ്യത്തെ പ്രധാനമന്ത്രിയായാൽ എന്ത് സംഭവിക്കുമെന്ന് എംഎൽഎ ചോദിക്കുന്നു. ഇതിനുശേഷം കഥ പഴയ കാലത്തേക്ക് പോകുന്നു. തുടർന്ന് ബംഗാളിൽ മറ്റൊരു ഭരണഘടന പിന്തുടരുന്നുവെന്നും പറയുന്നു.
ഈ നഗരം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു – ഒന്ന് ഹിന്ദുക്കളുടേതും മറ്റൊന്ന് മുസ്ലീങ്ങളുടേതുമാണ്. സ്വാതന്ത്ര്യത്തിന് മുമ്പ്, മഹാത്മാഗാന്ധിയും മുഹമ്മദലി ജിന്നയും തമ്മിൽ ബംഗാളിനെ കുറിച്ച് ഒരു ചർച്ച നടക്കുന്നു. ജിന്ന ബംഗാളിന്റെ ഒരു ഭാഗം നേടാൻ ആഗ്രഹിക്കുന്നു.ഇതുമൂലം നഗരത്തിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നു- ഇവയാണ് ട്രെയിലറിലെ പ്രധാനഭാഗങ്ങൾ.
കശ്മീരിന്റെ കഥ നിങ്ങളെ ദുഃഖിപ്പിച്ചിട്ടുണ്ടെങ്കിൽ, ബംഗാളിന്റെ കഥ നിങ്ങളെ ഭയപ്പെടുത്തുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ചിത്രം സെപ്റ്റംബർ 5 ന് റിലീസ് ചെയ്യും.
















