ന്യൂദൽഹി : വോട്ട് ചോർന്നുവെന്ന് രാഹുലിന് പരാതിയുണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് കോടതിയെ സമീപിച്ചില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ . ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഗ്യാനേഷ് കുമാർ.
ബീഹാറിലെ ഏഴ് കോടിയിലധികം വോട്ടർമാർ കമ്മീഷനൊപ്പമുണ്ട്. എന്നിട്ടും വോട്ട് തട്ടിപ്പ് എന്ന വ്യാജ കഥ പ്രചരിക്കുന്നുണ്ട്. വോട്ടിംഗ് മെഷീനിൽ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു. അനുമതിയില്ലാതെ വോട്ടർമാരുടെ ചിത്രങ്ങൾ ഉപയോഗിച്ചു. എത്ര പേർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നുണ്ട്? കേരളത്തിൽ ഉൾപ്പെടെ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ, വോട്ടെടുപ്പ് ദിവസം മുതൽ ഫലപ്രഖ്യാപനം വരെ, പരാതിയുമായി കോടതിയെ സമീപിക്കാൻ ഒരാൾക്ക് അവകാശമുണ്ട്. 45 ദിവസത്തിനുള്ളിൽ എന്തുകൊണ്ട് ഹർജി ഫയൽ ചെയ്തില്ല? ഇത്രയും ദിവസങ്ങൾക്ക് ശേഷം ഒന്നും ചെയ്യാതെ പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യം എന്താണ്? കർണാടകയിൽ ഉന്നയിക്കുന്ന പരാതികളും അടിസ്ഥാനരഹിതമാണ്,’ ഗ്യാനേഷ് കുമാർ പറഞ്ഞു.
















