കാസര്‍കോട്: കാസർകോട് ഗവ.കോളേജില്‍ എബിവിപിയുടെ നേതൃത്വത്തിൽ നടന്ന വിഭജനഭീതി ദിനാചരണത്തിനെതിരെ എസ്എഫ്ഐ ആക്രമണം. ഗവർണറുടെ കോലം കത്തിച്ച എസ് എഫ് ഐ പ്രവർത്തകർ എബിവിപി ഒട്ടിച്ച പോസ്റ്ററുകൾ വലിച്ചുകീറി. പോലീസ് നോക്കിനിൽക്കേയാണ് എസ് എഫ് ഐ ആക്രമണം.
ഭരണഘടനയുടെ ആമുഖത്തിന്റെ പകർപ്പ് കൈകളിൽ പിടിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ പ്രകടനമായി എത്തിയത്. തുടർന്ന് പ്രധാനഗേറ്റിലെ നോട്ടീസ് ബോർഡിൽ എബിവിപി ഒട്ടിച്ചിരുന്ന പോസ്റ്ററുകൾ കീറിയെറിഞ്ഞത്. ഇത് തടയാനെത്തിയ എബിവിപി പ്രവർത്തകർക്ക് നേരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ പോലീസ് എസ്എഫ് ഐ പ്രവർത്തകരെ കോളേജിന് പുറത്തേയ്‌ക്ക് എത്തിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിഭജനഭീതി ദിനാചരണം സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഗവൺമെൻ്റ് കോളേജിലും എബിവിപി പരിപാടി സംഘടിപ്പിച്ചത്. വിഭജനകാലത്തിന്റെ ഓർമ്മകൾ പങ്കുവയ്‌ക്കുന്ന നോട്ടീസുകളാണ് നോട്ടീസ് ബോർഡിൽ എബിവിപി പതിച്ചത്.
















