ശ്രീനഗർ ; പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ ഇന്ത്യയ്‌ക്കെതിരെ മുഴക്കിയ ആണവഭീഷണിയ്‌ക്കെതിരെ ജമ്മു കശ്മീർ മുൻ പൊലീസ് മേധാവി വൈദ് .
അമേരിക്കൻ മണ്ണിൽ നിന്ന് ഇത്തരമൊരു ഭീഷണി ഉയർത്തുന്ന പ്രസ്താവന വരുന്നത് ലജ്ജാകരമാണെന്നും അമേരിക്ക ഉടൻ തന്നെ അതിനെ എതിർക്കണമായിരുന്നുവെന്നും വൈദ് പറഞ്ഞു. സഖ്യകക്ഷികളുടെ വിവാദ പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും നേരെ അമേരിക്ക കണ്ണടയ്‌ക്കുന്നതിന് ഉദാഹരണമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ അമേരിക്ക ഇരട്ടത്താപ്പാണ് പിന്തുടരുന്നത് . പാകിസ്ഥാൻ ആണവ ബോംബുകൾ നിർമ്മിക്കുമ്പോഴോ ഭീഷണിപ്പെടുത്തുമ്പോഴോ അമേരിക്ക മൗനം പാലിക്കുന്നു. ഇറാൻ പോലുള്ള രാജ്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നു. അമേരിക്കൻ നയം എപ്പോഴും നമ്മോടൊപ്പമുള്ളവർക്ക് എന്ത് വേണമെങ്കിലും പറയാം എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് . അസിം മുനീറിന്റെ ഭാഷയുടെ പേരിൽ അമേരിക്ക അദ്ദേഹത്തെ ശാസിച്ചോ അതോ അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്ക് ഔദ്യോഗികമായി എതിർപ്പ് പ്രകടിപ്പിച്ചോ ഒന്നുമില്ല .
പാകിസ്ഥാൻ അള്ളാഹുവിന്റെ അനുഗ്രഹമുള്ള നാടാണെങ്കിൽ , ഇത് ഭഗവാൻ മഹാദേവന്റെ അനുഗ്രഹമുള്ള മണ്ണാണ് . ഇന്ത്യയ്‌ക്കെതിരെ തെറ്റായ ഉദ്ദേശ്യത്തോടെ പാകിസ്ഥാൻ എന്തെങ്കിലും പ്രവർത്തിച്ചാൽ പിന്നെ ഭൂപടത്തിൽ പോലും പാകിസ്ഥാൻ ഉണ്ടാകില്ല . തുടച്ചുനീക്കപ്പെടും. അദ്ദേഹം പറഞ്ഞു. ഭഗവാൻ ശിവൻ തൃക്കണ്ണ് തുറക്കുമ്പോൾ നാശം ഉറപ്പാണ്. ഇന്ത്യയുടെ സാങ്കേതിക മികവിന്റെയും സൈനിക ശേഷിയുടെയും തെളിവാണ് ഓപ്പറേഷൻ സിന്ദൂർ. ‘ എന്നും വൈദ് പറഞ്ഞു.
















