Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ്‌ഗോപിയുടെ വിജയം ആധികാരികമായി; എതിരാളികള്‍ നടത്തുന്നത് നുണ പ്രചാരണം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Aug 12, 2025, 09:07 am IST
in Kerala

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയത്തെച്ചൊല്ലി എല്‍ഡിഎഫും യുഡിഎഫും നടത്തുന്നത് വ്യാജ പ്രചരണങ്ങള്‍. വോട്ടര്‍ പട്ടികയില്‍ തിരുകിക്കയറ്റി എന്ന വാദത്തില്‍ കഴമ്പില്ല.

തെരഞ്ഞെടുപ്പ് ദിവസം തന്നെ വരണാധികാരിയായിരുന്ന ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഈ പരാതി പരിശോധിച്ചതാണ്. തുടര്‍ന്ന് വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ വോട്ട് ചെയ്യട്ടെ എന്നും ഇക്കാര്യത്തില്‍ തര്‍ക്കമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം എന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

എല്‍ഡിഎഫോ യുഡിഎഫോ ഒരു വര്‍ഷം പിന്നിട്ടിട്ടും കോടതിയില്‍ പോവുകയോ തെളിവുകള്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. ഏതെങ്കിലും ഒന്നോ രണ്ടോ വീട്ടു നമ്പറുകളില്‍ തെറ്റായ പേരുകള്‍ കയറിക്കൂടുന്നത് വോട്ടര്‍പട്ടിക തയാറാക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പിശകുകള്‍ മാത്രമാണ്.

സുരേഷ് ഗോപിയുടെ വിജയം 74,686 വോട്ടുകള്‍ക്കാണ്. തൃശ്ശൂര്‍ നഗരത്തില്‍ മാത്രമല്ല ലോക്‌സഭാ മണ്ഡലത്തിലെ
ഏഴില്‍ ആറ് അസംബ്ലി മണ്ഡലങ്ങളിലും സുരേഷ് ഗോപി വ്യക്തമായ ലീഡ് നേടിയിരുന്നു. പുതുക്കാട്, ഒല്ലൂര്‍, ഇരിഞ്ഞാലക്കുട, നാട്ടിക, മണലൂര്‍, തൃശ്ശൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ സുരേഷ് ഗോപിക്ക് മറ്റ് രണ്ട് മുന്നണികളേക്കാള്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഗുരുവായൂര്‍ മണ്ഡലത്തില്‍ മാത്രമാണ് സുരേഷ് ഗോപി ലീഡ് നേടാതിരുന്നത്.

തൃശൂര്‍ നഗരത്തില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്തത് കൊണ്ട് മാത്രം ആറ് അസംബ്ലി മണ്ഡലത്തിലും വ്യക്തമായ ലീഡ് നേടുന്നത് എങ്ങനെയെന്ന് ആരോപണമുന്നയിക്കുന്നവര്‍ വ്യക്തമാക്കുന്നില്ല.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് കോണ്‍ഗ്രസിന് മണ്ഡലത്തില്‍ കുറഞ്ഞത്. ബിജെപി വ്യാജ വോട്ടുകള്‍ ചേര്‍ത്താല്‍ കോണ്‍ഗ്രസിന് എങ്ങനെ വോട്ട് കുറയും എന്ന കാര്യം യുഡിഎഫ് നേതാക്കള്‍ തന്നെ വ്യക്തമാക്കണം. മാത്രമല്ല 2019 നെ അപേക്ഷിച്ച് 2024ല്‍ വോട്ടിങ് ശതമാനം കുറയുകയാണ് ചെയ്തത്. 2019 ല്‍ 77.94 ശതമാനമായിരുന്നു പോളിങ്. 2024 ല്‍ 73.63% മാത്രമാണ്. ഇതില്‍ വി.എസ്. സുനില്‍കുമാറിന് 0.1 ശതമാനം വോട്ട് മാത്രമാണ് 2019 നെ അപേക്ഷിച്ചു വര്‍ധിച്ചത്. 2014 സി. എന്‍ ജയദേവന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ കിട്ടിയ വോട്ട് 3,89029 ആണ്.

സുനില്‍കുമാറിന് കഴിഞ്ഞവര്‍ഷം ലഭിച്ചതാകട്ടെ 337652. ഇതിനര്‍ത്ഥം എല്‍ഡിഎഫിന്റെ വോട്ടുകള്‍ വന്‍തോതില്‍ നഷ്ടമായി എന്നാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കിട്ടിയ വോട്ടിനേക്കാള്‍ ഒരു ലക്ഷം വോട്ട് കുറവാണ് സുനില്‍കുമാറിന് 2024 ല്‍ ലഭിച്ചത്. സുനില്‍കുമാറിന്റെ സ്വന്തം ബൂത്തിലും പഞ്ചായത്തിലും ഇടതിന് വോട്ടു കുറഞ്ഞു. ആധികാരികമായ ഇത്തരം വസ്തുതകളെല്ലാം നിലനില്‍ക്കുമ്പോഴാണ് അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് സുരേഷ് ഗോപിയുടെ വിജയത്തിന്റെ മാറ്റ് കുറയ്‌ക്കാന്‍ ശ്രമിക്കുന്നത്.

ആദ്യം തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയാണ് സുരേഷ് ഗോപി വിജയിച്ചത് എന്നായിരുന്നു പ്രചരണം. പോലീസ് അന്വേഷണത്തില്‍ ആ വ്യാജ പ്രചരണത്തിന്റെ മുനയൊടിഞ്ഞു. പോലീസും സംസ്ഥാന മന്ത്രിമാരും പ്രതിക്കൂട്ടിലായി. പ്രതിസന്ധി ഉണ്ടായപ്പോള്‍ പൂരം നടത്താനാണ് സുരേഷ് ഗോപി ഇടപെട്ടതെന്നും ചുമതലപ്പെട്ട പോലീസ് ഉന്നതരും മന്ത്രിമാരും ആ സമയത്ത് ഉറക്കത്തിലായിരുന്നു എന്നും വ്യക്തമായി. തുടര്‍ന്നാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി വീണ്ടും രംഗത്ത് വരുന്നത്.

Tags: suresh gopiThrissur Loksabha electionsfalse campaign
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

ഒറ്റപ്പാലത്ത് മേജര്‍ രവിക്കായി ചുവരെഴുത്ത് തുടങ്ങി, തുടക്കമിട്ട് സുരേഷ് ഗോപി

Kerala

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്; നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

Kerala

സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്ന നരേന്ദ്രമോദി സാറിനെയും സുരേഷ് ഗോപി സാറിനെയും ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്ന് ബിഗ്‌ബോസ് വിന്നർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.