കൊച്ചി : സ്വർണാഭരണങ്ങൾക്കുള്ള ജിഎസ് ടി ഒരു ശതമാനമായി കുറയ്‌ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ ക്യാമ്പ് ആവശ്യപ്പെട്ടു. ജിഎസ്ടി നിലവിൽ വരുമ്പോൾ പവന് 20,000 രൂപയായിരുന്ന സ്വർണ്ണവില ഇപ്പോൾ 75,000 രൂപയ്‌ക്ക് മുകളിലാണ്. സ്വർണത്തിന്റെ വലിയ വില വർദ്ധനവ് ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ 2500 രൂപ നികുതി നൽകേണ്ടി വരുന്നത് വലിയ ബാധ്യതയാണ് ഉപഭോക്താക്കൾക്ക് വന്നു ചേർന്നിട്ടുള്ളതെന്ന് കൗൺസിൽ വിലയിരുത്തി.
കേരളത്തിലെ സ്വർണ്ണ വ്യാപാരികൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള നിരവധി ചർച്ചകൾ ക്യാമ്പിൽ നടന്നു. കേന്ദ്ര,കേരള സർക്കാരുകളെ അടിയന്തരമായി സമീപിച്ച് പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് കൗൺസിൽ തീരുമാനിച്ചു. കഴിഞ്ഞ രണ്ടുദിവസമായി നീലേശ്വരം മലബാർ റിസോർട്ടിൽ നടന്ന സംസ്ഥാന കൗൺസിൽ ക്യാമ്പ് സമാപിച്ചു പ്രസിഡൻറ് കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.എസ് അബ്ദുൽ നാസർ ട്രഷറർ സി.വി കൃഷ്ണദാസ് കഴിഞ്ഞ രണ്ടുദിവസമായി നീലേശ്വരം മലബാർ റിസോർട്ടിൽ നടന്ന സംസ്ഥാന കൗൺസിൽ ക്യാമ്പ് സമാപിച്ചു.
പ്രസിഡൻറ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ, ട്രഷറർ സി. വി. കൃഷ്ണദാസ്, വർക്കിംഗ് പ്രസിഡണ്ട് പി.കെ. ഐമുഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എംവിനീത്, സംസ്ഥാന വൈസ് പ്രസിഡൻറ് മാരായ സക്കീർ ഹുസൈൻ, രത്നകലാ രത്നാകരൻ അബ്ദുൽ അസീസ് ഏർബാദ്, ഫൈസൽ അമീൻ, പിടി അബ്ദുൽ റഹ്മാൻ ഹാജി ,നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറിമാരായ എസ്. പളനി, എം.സി. ദിനേശൻ, ടി.വി. മനോജ് കുമാർ, നിതിൻ തോമസ്, സി.എച്ച്. ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
















