കൊച്ചി : നിമിഷ പ്രിയയുടെ മോചന വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തി. ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമ മാത്രമാണ് നിർവഹിച്ചത്. ഉപയോഗപ്പെടുത്തിയത് മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകളാണെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ പറഞ്ഞത്.
നിമിഷപ്രയയുടെ മോചനത്തിനായി ഇടപെട്ടതിനെ നല്ലവരായ ഒരുപാട് മനുഷ്യർ പിന്തുണച്ചു പിന്നീട് പലരും അതിന്റെ ക്രെഡിറ്റിന് വേണ്ടി ഇടപെട്ടു . ക്രെഡിറ്റ് ഒക്കെ അവർ എടുത്തോട്ടെയെന്നും കാന്തപുരം പറഞ്ഞു.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷയിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷയ്‌ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യവുമായി വീണ്ടും തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി രംഗത്തെത്തിയിരുന്നു.
















