Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ 110 ബ്രഹ്മോസ് കൂടി വാങ്ങുന്നു; കരുത്തുറ്റ 87 സായുധഡ്രോണുകള്‍; 67000 കോടിക്ക് ആയുധങ്ങള്‍ വാങ്ങും; നെഞ്ചിടിച്ച് പാകിസ്ഥാന്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസ് മിസൈലുകള്‍ 110 എണ്ണം കൂടി ഇന്ത്യ വാങ്ങുന്നു. ഇതിന് പുറമെ 87 സായുധ ഡ്രോണുകള്‍ കൂടി വാങ്ങും. മൊത്തം 67000 കോടി രൂപയ്‌ക്കുള്ള ആയുധങ്ങള‍് കൂടി വാങ്ങാന്‍ കേന്ദ്രപ്രതിരോധമന്ത്രാലയം തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 06:56 pm IST
in India

ന്യൂദല്‍ഹി:ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസ് മിസൈലുകള്‍ 110 എണ്ണം കൂടി ഇന്ത്യ വാങ്ങുന്നു. ഇതിന് പുറമെ 87 സായുധ ഡ്രോണുകള്‍ കൂടി വാങ്ങും. മൊത്തം 67000 കോടി രൂപയ്‌ക്കുള്ള ആയുധങ്ങള‍് കൂടി വാങ്ങാന്‍ കേന്ദ്രപ്രതിരോധമന്ത്രാലയം തീരുമാനിച്ചു. ഒരു ഉന്നതതല പ്രതിരോധയോഗത്തില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങാണ് തീരുമാനം പുറത്തുവിട്ടത്.

പാകിസ്ഥാന്റെ റഡാര്‍ സംവിധാനങ്ങലും വ്യോമബേസും തകര്‍ക്കാന്‍ ഉപയോഗിച്ച അതേ സൂപ്പര്‍ സോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ തന്നെയാണ് 110 എണ്ണം കൂടി ഇന്ത്യ വാങ്ങുന്നത്. ഇവയുടെ വില 10,800 കോടി രൂപയാണ്. 450 കിലോമീറ്റര്‍ ആണ് ഈ ബ്രഹ്മോസ് മിസൈലിന്റെ റേഞ്ച്. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ കുതിക്കാന്‍ കഴിയുന്നതാണ് ഈ ബ്രഹ്മോസ് മിസൈല്‍. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് നിര്‍മ്മിക്കുക. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് നിര്‍മ്മിക്കുക. ഇന്ത്യാ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് കോര്‍പറേഷനില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങുക.

ഏത് സമയത്തും പാകിസ്ഥാനില്‍ നിന്നും അടുത്ത പ്രകോപനം ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലുകളോടെയാണ് ഇന്ത്യ മുന്നേറുന്നത്. കൃത്യമായി മുന്നൊരുക്കങ്ങള്‍ പ്രതിരോധമേഖലയില്‍ നടത്താന്‍ വൈകിക്കൂട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 67000 കോടി രൂപയ്‌ക്ക് കൂടി ബ്രഹ്മോസ് മിസൈലും സായുധ ഡ്രോണുകളും വാങ്ങുന്നത്. 110 ബ്രഹ്മോസ് കൂടി വാങ്ങുന്നുവെന്ന വാര്‍ത്ത തീര്‍ച്ചയായും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നെഞ്ചിടിപ്പ് കൂട്ടുമെന്നുറപ്പാണ്. മാത്രമല്ല, ഭീകരവാദികളില്‍ നിന്നും ഇനിയും ആക്രമണമുണ്ടായാല്‍ പാകിസ്ഥാനിലേക്ക് കടന്നു ചെന്ന് ആക്രമിക്കുമെന്ന് മോദി താക്കീത് നല്‍കിയിരുന്നു.

87 ഹെവിഡ്യൂട്ടി സായുധ ഡ്രോണുകള്‍ വാങ്ങും. ഇത് ഒരു ഇന്ത്യന്‍ കമ്പനി വിദേശകമ്പനിയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ഡ്രോണുകളാണ്. ഈ ഡ്രോണിന്റെ 60 ശതമാനത്തോളം തദ്ദേശീയമായാണ് നിര്‍മ്മിക്കുന്നത്. മെയില്‍ (MALE- Medium Altitude Long Endurance) എന്ന് വിളിക്കുന്ന മീഡിയം ആള്‍ട്ടിറ്റ്യൂഡ് ലോംഗ് എന്‍ഡ്യുറന്‍സ് വിഭാഗത്തില്‍ പെട്ട ഡ്രോണാണിത്. 30,000 അടി വരെ ഉയരത്തില്‍ പറക്കുന്ന, 24 മണിക്കൂര്‍ നേരം തുടര്‍ച്ചയായി പറന്ന് ലക്ഷ്യസ്ഥാനങ്ങളില്‍ ചെന്ന് ബോംബിടുന്ന ഡ്രോണിനെയാണ് മെയില്‍ ഡ്രോണ്‍ (MALE Drone) എന്ന് വിളിക്കുക. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് ഇത്തരമൊരു ഡ്രോണിന്റെ ആവശ്യകത കര, വ്യോമ, നാവിക സേനകള്‍ക്ക് ബോധ്യമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ 87 ഡ്രോണുകള്‍ വാങ്ങുന്നത്. ദൂരെയിരുന്ന് പ്രവര്‍ത്തിപ്പിക്കാമെന്നതിനാല്‍ ആള്‍നാശമില്ല. ഗ്ലൈഡ് ബോംബുകളോ ആകാശത്ത് നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈലുകളോ ആണ് ഈ ഡ്രോണുകളില്‍ ആയുധമായി ഘടിപ്പിക്കുക.

ശത്രൂവിന്റെ രഹസ്യവിവരങ്ങള്‍ ശേഖരിക്കുക, ഒരു പ്രദേശത്തിന്റെയോ പ്രവര്‍ത്തനങ്ങളുടെയോ മേല്‍നോട്ടം നടത്തുക, സൈനികരംഗം നിരീക്ഷിക്കുക എന്നിങ്ങനെ മൂന്ന് ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നവയാണ് ഈ ഡ്രോണുകള്‍. 87 ഡ്രോണുകള്‍ക്ക് 20000 കോടി രൂപയാണ് വില. സൈന്യത്തിന് വേണ്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രസ്ഥാപനങ്ങള്‍ക്ക് വേണ്ടി 10 വര്‍ഷത്തോളം ചരക്ക് കൈമാറ്റവും ഗതാഗതസേവനവും മറ്റും സഹായങ്ങളും നല്‍കുന്നതിന് മറ്റൊരു 11,000 കോടി രൂപ കൂടി ചെലവഴിക്കും. സുദര്‍ശന്‍ ചക്ര എന്ന് പേരിട്ടിട്ടുള്ള എസ് 400 എന്ന റഷ്യയില്‍ നിന്നും വാങ്ങിയ വ്യോമപ്രതിരോധസംവിധാനത്തിന്റെ അറ്റകുറ്റപ്പണിയും ഗതാഗതവും കൈകാര്യം ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടും. മെയ് 7 മുതല്‍ 10 വരെ നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ ഹാരൊപ്, ഹാര്‍പി എന്ന കമികസെ വിഭാഗത്തില്‍പ്പെട്ട ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ഇസ്രയേല്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡ്രോണുകള്‍ പാകിസ്ഥാന്റെ ഉള്‍പ്രദേശങ്ങളില്‍ കടന്ന് ചെന്ന് റഡാറുകള്‍ തകര്‍ക്കുകയും പല വിലകൂടിയ കേന്ദ്രങ്ങള്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇവ നാശം വിതയ്‌ക്കുക മാത്രമല്ല, നാശം വിതച്ച ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവരികയും ചെയ്തു. ഇതിനിടെ ഹെയ്ല്‍ വിഭാഗത്തില്‍പ്പെട്ട 31 സായുധ ഡ്രോണുകള്‍ യുഎസില്‍ നിന്നും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. എംക്യു -9ബി വിഭാഗത്തില്‍പ്പെട്ട പ്രിഡേറ്റര്‍ ഹെയ്ല്‍ ഡ്രോണുകളാണിവ. ഹൈ ആള്‍ട്ടിറ്റ്യൂഡ് ലോംഗ് എന്‍ഡ്യുറന്‍സ് (High Altitude Long Endurance) വിഭാഗത്തില്‍പ്പെട്ട ഈ ഹെയ് ല്‍ ഡ്രോണുകള്‍ക്ക് വിശ്രമമില്ലാതെ 24 മണിക്കൂറിനേക്കാള്‍ കൂടുതല്‍ നേരം പറക്കാന്‍ കഴിയും. 50,000 അടി അഥവാ 15 കിലോമീറ്ററിന് മുകളിലേക്ക് പറന്നുയരാനും ശേഷിയുണ്ട്. 32,350 കോടി രൂപ നല്‍കിയാണ് 31 ഹെയ്ല്‍ ഡ്രോണുകള്‍ വാങ്ങുന്നത്. ഇവ 2029-30 കാലഘട്ടത്തിലാണ് ലഭിക്കുകയുള്ളൂ.

തീരുമാനത്തിന്റെ ഭാഗമായി പര്‍വ്വതമുകളില്‍ സ്ഥാപിക്കേണ്ട ശക്തികൂടിയ റഡാറുകള്‍ വാങ്ങും.

Tags: Ministry of DefenceOperation SindoorIndiaPak warArmed dronesindiaRajnath SinghDroneBrahmosDefence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

India

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

India

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.