ന്യൂദല്‍ഹി: നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട മഹാരാഷ്ടയിലെ മാലേഗാവ് സ്ഫോടനം, ഹരിയാനയിലെ സംഝോത എക്സ്പ്രസ് സ്ഫോടനം, ഗുജറാത്തിലെ മൊഡാസ സ്ഫോടനം എന്നിങ്ങനെ മൂന്ന് സ്ഫോടനങ്ങളെയും തമ്മില്‍ ബന്ധപ്പെടുത്തി ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും പാകിസ്ഥാന്‍ സര്‍ക്കാരും തമ്മില്‍ ഗൂഢാലോചന നടന്നതായി തുഗ്ലക് എഡിറ്ററും സാമൂഹ്യനിരീക്ഷകനുമായ ഗുരുമൂര്‍ത്തി.2006ലെ മാലേഗാവ്, 2007ലെ സംഝോത എക്സ്പ്രസ് സ്ഫോടനം, 2008ലെ മൊഡാസ സ്ഫോടനം എന്നീ മൂന്ന് സ്ഫോടനങ്ങളെ ബന്ധപ്പെടുത്തുന്നതോടൊപ്പം ഈ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ കേണല്‍ പുരോഹിതിനെ കുടുക്കിയിടാനും എന്നെന്നേയ്‌ക്കുമായി ഇല്ലാതാക്കാനും നീക്കം നടന്നതായും ഗുരുമൂര്‍ത്തി പറഞ്ഞു. ഹിന്ദു ഭീകരത, കാവി ഭീകരത എന്നീ പ്രശ്നങ്ങള്‍ ഉയര്‍ത്തി അതിലൂടെ ആര്‍എസ്എസിനെ ഇല്ലാതാക്കാനായിരുന്നു ശ്രമം.
റിപ്പബ്ലിക് ടിവിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗുരുമൂര്‍ത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. മാലേഗാവ് സ്ഫോടനം അന്വേഷിക്കാന്‍ എത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ മാലേഗാവ് സ്ഫോടനവും സംജോത് സ്ഫോടനവും ഒരു കൂട്ടര്‍ തന്നെ നടത്തിയ സ്ഫോടനമാണെന്ന് ആരോപിക്കുകയായിരുന്നു. ഇത് ഒരു അന്താരാഷ്ട ഗൂഢാലോചനയായിരുന്നു. ആര്‍എസ്എസിനെ ഇന്ത്യയില്‍ തീര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. ഇക്കാര്യം അന്വേഷണവിധേയമാക്കണമെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നും ഗുരുമൂര്‍ത്തി ആവശ്യപ്പെട്ടു.
മഹാരാഷ്‌ട്രയില്‍ ബിജെപി വിരുദ്ധ, ഹിന്ദു വിരുദ്ധ സര്‍ക്കാരായിരുന്നു അന്ന് അധികാരത്തില്‍ ഇരുന്നത്.. കേണല്‍ പുരോഹിത് സംജോത സ്ഫോടനത്തിന് ആര്‍ഡിഎക്സ് നല്‍കി എന്നും സൈന്യത്തില്‍ നിന്നും ആര്‍ഡിഎക്സ് മോഷ്ടിച്ച ശേഷം സംജോത എക്സ്പ്രസ് സ്ഫോടനത്തിനായി ഹിന്ദു സംഘടനാനേതാക്കള്‍ക്ക് നല്‍കി എന്നതുമായിരുന്നു മഹാരാഷ്‌ട്ര കൗണ്‍സില്‍ കോടതിയില്‍ ആരോപിച്ചത്. ഉടനെ പാകിസ്ഥാനും ഇതേ ആരോപണം ആവര്‍ത്തിച്ചു. കേണല്‍ പുരോഹിത് തന്നെയായിരുന്നു ഈ സ്ഫോടനത്തിന് പിന്നിലെന്നായിരുന്നു പാകിസ്ഥാന്‍ സര്‍ക്കാര്‍ ആരോപിച്ചത്.
തൊട്ടടുത്ത വര്‍ഷം 2009 ജൂലായ് മാസത്തില്‍ യുഎസ് ട്രഷറി ഡിപാര്‍ട്മെന്‍റിന്റെ ഒരു വെളിപ്പെടുത്തല്‍ പുറത്ത് വന്നു. ലഷ്കര്‍ ഇ ത്വയിബയുടെ ചീഫ് കോര്‍ഡിനേറ്ററായ അസീഫ് കൊസ്മാനിയാണ് ഈ സ്ഫോടനത്തിന് പിന്നിലെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഇതോടെ യുഎസ് സര്‍ക്കാര്‍ ലഷ്കര്‍ ഇ ത്വയിബയുടെ അക്കൗണ്ട് മരവിപ്പിച്ചു. പിന്നീട് 2009ര്‍ തന്നെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സബ് കമ്മിറ്റി അസീഫ് കൊസ്മാനിയാണ് സംജോത എക്സ്പ്രസ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തി. പക്ഷെ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ആരോപിച്ചത് മറ്റൊന്നാണ്. കേണല്‍ പുരോഹിത് ഒരു പാകിസ്ഥാനി തീവ്രവാദിയെ വാടകക്കെടുത്താണ് ഈ സ്ഫോടനം നടത്തിയതെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. അങ്ങിനെ ആരോപിക്കുക വഴി കാവി ഭീകരത എന്ന വിഷയത്തെ ആഗോളവല്‍ക്കരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ ഈ പാകിസ്ഥാന്‍ ആരോപണങ്ങളെ മുഴുവന്‍ തള്ളിക്കളയുന്ന ഒരു റിപ്പോര്‍ട്ട് 2010ലെ വാഷിംഗ്ടണ്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.റിച്ചാര്‍ഡ് ഹെഡ്ലിയുടെ മൂന്നാമത്തെ ഭാര്യയായ ഫൈസ ഉടാല യുഎസ് ഇന്‍റലിജന്‍സിന് മുമ്പാകെ സംജോത സ്ഫോടനത്തിലെ ഹെഡ് ലിയുടെ പങ്ക് വെളിപ്പെടുത്തിയിരുന്നതായി ഈ റിപ്പോര്‍ട്ട് പറയുന്നു. 2010ല്‍ പി.ചിദംബരം വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ സമ്മേളനത്തില്‍ ആര്‍എസ്എസ് കാവി ഭീകരതയെക്കുറിച്ച് താക്കീത് നല്‍കിയിരുന്നതായി പറയുന്നു. അതിനര്‍ത്ഥം കാവി ഭീകരത എന്ന നുണക്കഥ തയ്യാറാക്കുന്നതിന് പിന്നില്‍ പി.ചിദംബരത്തിനും പങ്കുണ്ടെന്നാണ്.
എന്താണ് സംഝോത എക്സ്പ്രസ് സ്ഫോടനം?
സംഝോത എക്സ്പ്രസ് സ്ഫോടനം 2007 ഫെബ്രുവരി 18 ന് നടന്ന ഒരു ഭീകരാക്രമണമാണ്. ഇത് ഇന്ത്യയിലെ ഹരിയാനയിലെ പാനിപ്പത്തിന് സമീപം നടന്നു. ഡൽഹിയിൽ നിന്ന് ലാഹോറിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ രണ്ട് സ്ഫോടനങ്ങൾ നടന്നു. ഈ സ്ഫോടനങ്ങളിൽ 68 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ കൂടുതലും പാകിസ്ഥാൻ പൗരന്മാരായിരുന്നു. സ്വാമി അസീമാനന്ദ ഉൾപ്പെടെ നിരവധി പേരെ പ്രതികളായി അറസ്റ്റ് ചെയ്തു.
എന്താണ് മാലേഗാവ് സ്ഫോടനം
2006 സെപ്റ്റംബർ 8 ന് ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ ഒരു പട്ടണമായ മാലേഗാവിൽ നടന്ന ബോംബ് സ്ഫോടനമാണിത്. ഒരു പള്ളിയോട് ചേർന്നുള്ള ഒരു മുസ്ലീം സെമിത്തേരിയിലാണ് കുറഞ്ഞത് 45 പേർ കൊല്ലപ്പെടുകയും 125 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനങ്ങൾ നടന്നത്.. മുംബൈയിൽ നിന്ന് ഏകദേശം 290 കിലോമീറ്റർ വടക്കുകിഴക്കായുള്ള പ്രദേശമാണ് മാലേഗാവ്. 2013 ൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻഐഎയും എടിഎസും ( ആന്റി-ടെററിസം സ്ക്വാഡ് ) സംയുക്തമായി നടത്തിയ അന്വേഷണത്തിലും ഉൾപ്പെടുത്തിയ തെളിവുകളിലും ഹൈന്ദവ സംഘടനയായ അഭിനവ് ഭാരത് ഗ്രൂപ്പിലെ എട്ട് അംഗങ്ങളുടെ പങ്കാളിത്തം ചൂണ്ടിക്കാണിക്കപ്പെട്ടു , പിന്നീട് തെളിവുകളുടെ അഭാവം മൂലം അവരെ കുറ്റവിമുക്തരാക്കി. 2025 ജൂലൈയിൽ മുംബൈയിലെ പ്രത്യേക കോടതി, മാലേഗാവ് സ്ഫോടന കേസിൽ അഭിനവ് ഭാരത് ഗ്രൂപ്പിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി
ഗുജറാത്തിലെ മൊഡാസ സ്ഫോടനം
ഗുജറാത്തിലെ മൊഡാസയില്‍ 2008ല്‍ നടന്ന സ്ഫോടനമാണ് മൊഡാസ സ്ഫോടനം. റംസാന്‍ ദിവസത്തിലായിരുന്നു ഈ സ്ഫോടനം. സ്ഫോടകവസ്തുക്കള്‍ നിറച്ച ബൈക്കാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ആറ് പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേറ്റു.
















