റായ്‌പൂർ: ഛത്തീസ്ഗഡിൽ മുസ്ലീം, ക്രിസ്ത്യൻ സംഘങ്ങൾ മതം മാറ്റിയ 35 കുടുംബങ്ങൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി. ശക്തി ജില്ലയിൽ നടന്ന വിരാട് ഹിന്ദു സമ്മേളനത്തിലായിരുന്നു ചടങ്ങുകൾ .
ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച ജോബ ആനന്ദ് ഷീല ആശ്രമത്തിൽ ‘ശിവശക്തി രുദ്ര മഹാഭിഷേക’ത്തോടൊപ്പമാണ് സമ്മേളനവും സംഘടിപ്പിച്ചത്. വേദ മന്ത്രങ്ങളുടെ അകമ്പടിയോടെയാണ് നൂറോളം വരുന്നവരെ പൂർവ്വികരുടെ മതത്തിലേക്ക് സ്വാഗതം ചെയ്തത് .
അഖില ഭാരതീയ ഘർ വാപ്സി അഭിയാൻ മേധാവി പ്രബൽ പ്രതാപ് ജുദേവ് മടങ്ങിയെത്തിയവരെ ആദരിച്ചു. മടങ്ങിയെത്തിയവരുടെ പാദങ്ങൾ കഴുകി ഹിന്ദുമതത്തിലേയ്‌ക്ക് സ്വാഗതം ചെയ്തു.
മതപരിവർത്തന പ്രവർത്തനങ്ങൾ വർദ്ധിച്ചുവരികയാണ്, അവ നിയന്ത്രിക്കുകയും അവസാനിപ്പിക്കുകയും വേണം’ എന്ന് പ്രബൽ പ്രതാപ് ജുദേവ് പറഞ്ഞു. നിയമവിരുദ്ധ മതപരിവർത്തനം നടക്കുന്ന പ്രദേശങ്ങളിൽ ഘർ വാപസി പ്രചാരണത്തിന് നേതൃത്വം നൽകുകയാണ് ജൂദേവ്.
















