ഭോപ്പാൽ : ഇസ്ലാം മതം സ്വീകരിക്കാത്തതിന് യുവതിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ ബുർഹാൻപൂരിലാണ് സംഭവം . ഭഗവതി ധനുക് എന്ന യുവതിയാണ് കൊല്ലപ്പെട്ടത് . കാമുകൻ റയീസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
35 വയസ്സുള്ള ഭഗവതി ധനുക് വർഷങ്ങളായി റയീസുമായി അടുപ്പത്തിലായിരുന്നു . ഇതിനിടെ ഭർത്താവിൽ നിന്ന് അകലുകയും റയീസിനൊപ്പം ഒളിച്ചോടുകയും ചെയ്തു. വൈകാതെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ ഭഗവതിയും, ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ റയീസും ഒരുമിച്ച് കഴിയാൻ തുടങ്ങി .
ഇതിനിടെ ഭഗവതിയോട് ഇസ്ലാം മതം സ്വീകരിച്ച് തന്നെ വിവാഹം കഴിക്കാൻ റയീസ് നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു . ഭഗവതി റയീസിന്റെ വാക്കുകൾ കേൾക്കാൻ വിസമ്മതിച്ചു. വെള്ളിയാഴ്ച രാത്രിയും ഇതേച്ചൊല്ലി അവർ തമ്മിൽ വഴക്കുണ്ടാകുകയും ഒടുവിൽ റയീസ് ഭഗവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.
ഇതിനു പിന്നാലെ ബുർഹാൻപൂരിലെ നിരവധി ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യുവതിയെ പ്രണയക്കെണിയിൽ കുടുക്കിയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് അവർ പറയുന്നു.
















