ഹാപൂർ : യുപിയിലെ ഹാപൂരിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവം പുറത്തുവന്നു. പള്ളിയിലെ ഇമാം തന്റെ ഭാര്യയുടെ 13 വയസ്സുള്ള ഇളയ സഹോദരനെ പ്രകൃതി വിരുദ്ധ പീഡനം ചെയ്തതായും അത് മരണത്തിലേക്ക് നയിച്ചതായിട്ടുള്ള സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ദാരുണ സംഭവത്തിൽ മരിച്ച കുട്ടിയുടെ മൂത്ത സഹോദരൻ പോലീസിൽ പരാതി നൽകുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ ഇമാമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഹാപൂരിലെ ഹാഫിസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച് പള്ളിയിലെ ഇമാം ഭാര്യയുടെ ഇളയ സഹോദരനെ പലപ്പോഴായും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. കഴിഞ്ഞ ദിവസം തുടരെ തുടരെയുള്ള പീഡനത്തിൽ കുട്ടി മരിച്ചു. തുടർന്ന് കുട്ടിയുടെ മരണത്തെക്കുറിച്ച് പ്രതി കുടുംബത്തിലെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു.
എന്നാൽ സംസ്‌കാര സമയത്ത് കുട്ടിയുടെ ശരീരത്തിൽ പലയിടത്തും മുറിവുകളുടെ പാടുകൾ കുടുംബാംഗങ്ങൾ കണ്ടെത്തി. ഇതിനുശേഷം കുടുംബത്തിന് സംശയം തോന്നി. തുടർന്ന് മരിച്ചയാളുടെ മൂത്ത സഹോദരൻ പോലീസിൽ പരാതിപ്പെട്ടു. പിന്നീട് നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ജൂലൈ 9 ന് രാവിലെ 6 മണിയോടെ തന്റെ സഹോദരൻ മരിച്ചതായി ഫോണിൽ അറിയിച്ചതായും തുടർന്ന് സഹോദരിയുടെ ഭർത്താവായ ഇമാമിനെ വിളിച്ചെങ്കിലും ഇമാം ഫോൺ എടുത്തില്ലെന്നും മൂത്ത സഹോദരൻ പറഞ്ഞു.
പിന്നീട് ഏതാനും മണിക്കൂറുകൾക്ക് ശേഷം പ്രതി മറ്റ് കുടുംബാംഗങ്ങളുമായി സംസാരിക്കുകയും കുട്ടി അനാരോഗ്യം മൂലമാണ് മരിച്ചതെന്ന് അവരോട് പറയുകയും ചെയ്തു. പതിമൂന്ന് വയസ്സുള്ള കുട്ടി പഠിക്കാൻ വേണ്ടി കുറച്ചു കാലമായി സഹോദരിയുടെ വീട്ടിൽ താമസിച്ചിരുന്നു. ഇമാം പലപ്പോഴും അവനെ തന്റെ കൂടെ കിടക്കാൻ നിർബന്ധിക്കുമായിരുന്നു. കുട്ടിയുടെ മരണത്തിന് ശേഷം കുറ്റാരോപിതനായ ഇമാമിന്റെ ഭാര്യ തന്റെ മൂത്ത സഹോദരനെ ഇക്കാര്യങ്ങളെല്ലാം അറിയിച്ചു.
തന്റെ ഭർത്താവ് തന്റെ ഇളയ സഹോദരനോട് തെറ്റായ കാര്യങ്ങളാണ് ചെയ്തുവെന്ന് പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഴുവൻ വിവരവും ലഭിച്ചതിനെത്തുടർന്ന് കുടുംബം ഹാഫിസ്പൂർ പോലീസിൽ രേഖാമൂലം പരാതി നൽകി. തുടർന്ന് പോലീസ് പോക്സോ നിയമത്തിലെ 115 (2), 105, 3/4 (2) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.
















