വാരണാസി: ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകള്‍ ശത്രുക്കളില്‍ ഭയം ജനിപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ ശേഷി ഓപ്പറേഷന്‍ സിന്ദൂറിലൂടെ ലോകം കണ്ടു. ബ്രഹ്‌മോസ് എന്ന പേര് പോലും പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ വാരണാസിയിൽ 2,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും ‘ആത്മനിര്‍ഭര്‍ ഭാരതി’ന്റെ കരുത്ത് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ കൈകളാൽ, അവരുടെ കഴിവുകളിലൂടെയും വിയർപ്പിലൂടെയും നിർമ്മിക്കുന്ന എന്തും നമുക്ക് യഥാർത്ഥത്തിൽ സ്വദേശിയാണ്. വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രം നാം സ്വീകരിക്കണം. മെയ്‌ക്ക് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾക്ക് മാത്രം മുൻഗണന നൽകാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം. നമ്മുടെ വീടുകളിൽ പുതിയ ഇനങ്ങൾ എന്തൊക്കെ വന്നാലും, പ്രത്യേകിച്ച് ഞാൻ പുതിയ ഇനങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, അവ സ്വദേശിയായിരിക്കണം. ഓരോ പൗരനും ഈ ഉത്തരവാദിത്തം ഗൗരവമായി എടുക്കണം… എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ആഗോളതലത്തിൽ അസ്ഥിരതയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. എല്ലാ രാജ്യങ്ങളും അവരുടെ വ്യക്തിഗത താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ പോകുന്നു, അതുകൊണ്ടാണ് ഇന്ത്യ അതിന്റെ സാമ്പത്തിക താൽപ്പര്യങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടത്. രാജ്യത്തിന്റെ ഏറ്റവും മികച്ച താൽപ്പര്യത്തിനായി നമ്മുടെ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നു. രാജ്യത്തിന് ഏറ്റവും നല്ലത് ആഗ്രഹിക്കുന്നവരും ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി കാണാൻ ആഗ്രഹിക്കുന്നവരും, അത് ഏത് രാഷ്‌ട്രീയ പാർട്ടിയായാലും, അവരുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ‘സ്വദേശി’ ഉൽപ്പന്നങ്ങൾക്കായി ഒരു പ്രമേയം സൃഷ്ടിക്കണം. ഇന്ത്യക്കാർ നിർമ്മിക്കുന്ന വസ്തുക്കൾ മാത്രമേ ഞങ്ങൾ വാങ്ങൂ. നമ്മൾ പ്രാദേശിക ആവശ്യങ്ങൾക്കായി ശബ്ദമുയർത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും വിമര്‍ശിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ നാടകമാണെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന അസ്വസ്ഥരാണെന്ന് എല്ലാവര്‍ക്കും മനസിലാകും. പക്ഷേ, കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും പാക്കിസ്ഥാന്റെ വേദന താങ്ങാനാകുന്നില്ല. പാക്കിസ്ഥാൻ കരയുകയാണ്. അതേസമയം ഭീകരരുടെ അവസ്ഥ കണ്ട് ഇവിടെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും കരയുന്നു. കോണ്‍ഗ്രസ് നമ്മുടെ സേനകളുടെ ശൗര്യത്തെ നിരന്തരം അപമാനിക്കുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ ഒരുപ്രത്യേക ദിവസത്തില്‍ എന്തിന് കൊലപ്പെടുത്തിയെന്നായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ ചോദ്യം. ഭീകരര്‍ക്കെതിരേ എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുന്‍പ് ഞാന്‍ അവരോട് ചോദിക്കണമായിരുന്നോ? കഴിഞ്ഞദിവസം ഓപ്പറേഷന്‍ മഹാദേവില്‍ പഹല്‍ഗാം ഭീകരരെ വധിച്ച സംഭവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ചോദിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരംചെയ്യുമെന്ന തന്റെ വാഗ്ദാനം പരമശിവന്റെ അനുഗ്രഹത്താല്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ നിറവേറ്റാനായെന്നും 140 കോടി ജനങ്ങളുടെ ഐക്യമാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ കരുത്തായി മാറിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
















