മുംബൈ: നാസിക് ജില്ലയിലെ മാലേഗാവിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ പ്രതിചേർക്കപ്പെട്ട 7 പേരെയും തെളിവില്ലെന്ന് കണ്ട് എൻഐഎ കോടതി വിട്ടു.
2008 സെപ്തംബർ 29 നായിരുന്നു സ്‌ഫോടനം. യുപിഎ സർക്കാരിന്റെ ആദ്യകാല ഭരണത്തിൽ സംഭവിച്ച ഈ സ്‌ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിനു പിന്നിൽ ബിജെപി എംപിയായിരുന്ന പ്രജ്ഞാ സിങ് ഥാക്കൂർ, കേണൽ പ്രസാദ് പുരോഹിത് തുടങ്ങി സംഘപരിവാർ സംഘടനകളുടെ നേതാക്കൾ ഉണ്ടെന്ന ആരോപണം പരസ്യമായി അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം ഉയർത്തിയിരുന്നു. തുടർന്ന് ‘കാവിഭീകരത’ എന്ന പുതിയ വാക്കും പ്രയോഗവും ഉണ്ടാക്കി നടത്തിയ പ്രചാരണത്തിനൊടുവിൽ കേസ് എൻഐഎയ്‌ക്ക വിടുകയായിരുന്നു. ഏഴുപ്രതികളെ ചേർത്ത് എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലെ ഊഹങ്ങളും സംശയങ്ങളും മാത്രംകൊണ്ട് പ്രതിചേർത്തവരെ ശിക്ഷിക്കാനുള്ള തെളിവില്ലെന്ന് കണ്ടെത്തിയാണ് കോടതി ഇന്ന് വിധി പറഞ്ഞത്.
ഇന്ന് വിധി പറഞ്ഞ കോടതി കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റർക്ക് അരലക്ഷം രൂയും നഷ്ടരിഹാരം കൊടുക്കാനും വിധിച്ചിട്ടുണ്ട്.
രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ, ഏറെ നിർണ്ണായകമായ ഒരു സ്‌ഫോടനക്കേസിൽ യഥാർത്ഥ പ്രതികളെ രക്ഷിച്ച്, ഭരണകക്ഷിയുടെ നേതൃത്വത്തിൽ ചിലർക്കെതിരേ എടുത്ത കള്ളക്കേസാണ് ഈ കോടതിവിധിയോടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.
വിധിക്കെതിരേ സ്വന്തംനിലയിൽ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് കൊല്ലപ്പെട്ടവരുടെ അഭിഭാഷകൻ പറഞ്ഞു.
















