കൊച്ചി: സേവനത്തിന്റെയും സ്‌നേഹത്തിന്റേയും മറവില്‍ ഹിന്ദുക്കളെ മതം മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും അതിനെ ശക്തമായി ചെറുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ നടത്തിയത് മനുഷ്യക്കടത്തും മതം മാറ്റവുമാണോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ.
പോലീസിന്റെ അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുന്‍പേ കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാന്‍ കാണിക്കുന്ന ആവേശം ഇരകളായ മൂന്ന് പെണ്‍കുട്ടികളോട് കാണിക്കുന്ന അനീതിയാണ്. ഇക്കാര്യത്തില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് സ്വീകാര്യമായിട്ടുള്ളത്. മതംമാറ്റ വിഷയത്തില്‍ ചില ക്രൈസ്തവ സഭകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതവും വഞ്ചനാപരവുമാണ്. കബളിപ്പിച്ചുകൊണ്ടണ്ടുള്ള മതം മാറ്റത്തെ പ്രതിരോധിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട് എന്ന് ഈ സഭകള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടണ്ടാണ് ക്രൈസ്തവ സഭകളും പ്രണയം നടിച്ചുള്ള മതം മാറ്റത്തെ ശക്തമായി എതിര്‍ക്കുന്നത്. ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മിഷണറിമാര്‍ വ്യാപകമായി മതം മാറ്റം നടത്തുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്ണ്ട്. സേവനം നടത്തുന്നതും സ്‌കൂളുകളും ആശുപത്രികളും നടത്തുന്നതും മതം മാറ്റാനുള്ള ലൈസന്‍സല്ല. ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമാണ് ഈ സേവനങ്ങള്‍ എന്നതും കാണാതിരിക്കാനാവില്ല. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടത്തുന്ന മതംമാറ്റ ശ്രമങ്ങളെ ക്രൈസ്തവ സഭകള്‍ തള്ളിപ്പറയണം. ഛത്തീസ്ഗഡില്‍ നിന്നും പെണ്‍കുട്ടികളെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തി കൊണ്ടണ്ടുവന്ന സംഭവങ്ങള്‍ ഇതിന് മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. മനുഷ്യക്കടത്ത് 2013ല്‍ പാസാക്കിയ നിയമം മൂലം ഛത്തീസ്ഗഡില്‍ കുറ്റകരമാക്കിയിട്ടുണ്ടെന്നും ആര്‍.വി. ബാബു അറിയിച്ചു.
















