തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ കൂട്ടത്തോടെ കടത്തിയ സംഭവങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തുതന്നെ പൊലീസ് കേസെടുത്തിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നു. 2014 മുതല്‍ 2015 വരെ നടന്ന നിരവധി കുട്ടിക്കടത്ത് സംഭവങ്ങളില്‍ റെയില്‍വേ പൊലീസ് ഇടപെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
2014 മെയ് – വെട്ടത്തൂര്‍ സംഭവം
2014 മെയ് മാസത്തില്‍ മലപ്പുറത്തെ വെട്ടത്തൂരിലെ അന്‍വാഹുല്‍ ഹുദ കോംപ്ലക്സ് യത്തീംഖാനയിലേക്ക് കൊണ്ടുവന്ന 123 കുട്ടികളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.
6 മുതല്‍ 14 വയസ് വരെയുള്ള കുട്ടികളായിരുന്നു ഇവര്‍.
പശ്ചിമ ബംഗാളില്‍ നിന്നുള്ള കുട്ടികളെ ഗുവാഹത്തി–തിരുവനന്തപുരം എക്സ്പ്രസില്‍ കണ്ടെത്തി.
64 കുട്ടികള്‍ക്ക് തിരിച്ചറിയല്‍ രേഖകളുണ്ടായിരുന്നെങ്കിലും, 59 കുട്ടികള്‍ പുതുതായി കൊണ്ടുവന്നവരായിരുന്നു.
മനുഷ്യക്കടത്ത് കേസില്‍ എട്ടുപേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
2015 മെയ് – നെട്ടൂര്‍ സംഭവം
2015 മെയ് മാസത്തില്‍ എറണാകുളം നെട്ടൂരിലെ ജമാ അത്തുല്‍ കുബ്ര ഇസ്ലാമിക് കോംപ്ലക്സ് യത്തീംഖാനയിലേക്ക് 29 കുട്ടികളെ രേഖകളില്ലാതെ കൊണ്ടുവന്ന സംഭവവും റെയില്‍വേ പൊലീസ് കണ്ടെത്തി.
നിസാമുദ്ദീന്‍–മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ കുട്ടികളെ കൊണ്ടുവന്നപ്പോള്‍ യാത്രക്കാരുടെ വിവരപ്രകാരം പൊലീസ് ഇടപെട്ടു.
കുട്ടികളെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ മാറ്റി.
അബ്ദുള്‍ ഹാത്തി അന്‍സാരി, മൗലാനാ ഫൈസുള്ള, മുഹമ്മദ് ആലംകീര്‍, മുഹമ്മദ് ബ്രിഷ് ആലം എന്നിവരുള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാളില്‍ നിന്നുള്ള അബൂബക്കര്‍, മണ്‍സൂര്‍, ജാഹിര്‍, ബക്കര്‍ എന്നിവരെയും കേസില്‍ പ്രതികളാക്കി.
കേസുകള്‍ ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറി കൂടുതല്‍ അന്വേഷണം ആരംഭിച്ചുവെങ്കിലും തുടര്‍നടപടികള്‍ പിന്നീട് മന്ദഗതിയിലായി.
















