ന്യൂഡല്‍ഹി: ലോക്സഭയിൽ ‘ഒപ്പറേഷൻ സിന്ദൂർ’ എന്ന പ്രത്യേക ചർച്ച ആരംഭിച്ചു. പഹൽഗാമിൽ പാകിസ്ഥാനൊതുക്കിയ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെക്കുറിച്ചുള്ള ചർച്ച നടക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചർച്ചയ്‌ക്ക് നേതൃത്വം നൽകി.
ഇന്ത്യയുടെ ശത്രുക്കള്‍ക്കും ഭീകരര്‍ക്കും സുരക്ഷിത താവളമില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചു: പ്രധാനമന്ത്രിഭാരതത്തിന്റെ യശസ്സുയര്‍ത്തിയ നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. സേനയുടെ മഹത്വവും ധീരതയും ലോകം അറിഞ്ഞു. സൈനിക ബലത്തെ നമിക്കുന്നു. കേവലമൊരു സൈനിക നടപടി മാത്രമായിരുന്നില്ല അത്. ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നു. മതം ചോദിച്ച് വിനോദസഞ്ചാരികളെ കൊലപ്പെടുത്തുകയായിരുന്നു. 9 തീവ്രവാദ കേന്ദ്രങ്ങള്‍ കൃത്യമായി തകര്‍ത്തു. നൂറിലധികം ഭീകരരെ വധിച്ചു. ലഷ്‌കറെ തയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടനകളുടെ ആസ്ഥാനങ്ങള്‍ തകര്‍ത്തു.
ഹനുമാന്‍ ലങ്കയില്‍ ചെയ്തപോലെയാണ് ഇന്ത്യ പ്രവര്‍ത്തിച്ചത്. കര,വായു,സേനകള്‍ ശക്തമായ മറുപടി നല്‍കി. ആധുനിക യുദ്ധസംവിധാനങ്ങള്‍ ഇന്ത്യ പ്രയോജനപ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിരോധമായിരുന്നു, പ്രകോപനമായിരുന്നില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്ന ശക്തമായ സന്ദേശം ആണ് രാജ്യം നല്‍കിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
“ഒപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകമാണ്.
“എത്ര ഇന്ത്യൻ വിമാനങ്ങൾ വീണു എന്നത് ചോദിക്കുന്ന പ്രതിപക്ഷം, എത്ര ശത്രു വിമാനങ്ങൾ തകർത്തു എന്നത് ചോദിക്കുന്നില്ല,” രാജ്നാഥ് സിങ് വിമർശിച്ചു.
“ഒപ്പറേഷൻ സിന്ദൂർ വിജയിച്ചോ എന്ന ചോദിക്കുന്നില്ല,. ഉത്തരം ‘അതെ’ ആണ്.”
ഈ ദൗത്യം നടത്തിയത് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി നല്‍കുന്നതിനാണെന്നും രാജ്‌നാഥ് സിങ് പങ്കെടുത്ത് പറഞ്ഞു. ”അതിര്‍ത്തി കടക്കുകയോ സ്ഥലം പിടിച്ചെടുക്കുകയോ ആയിരുന്നില്ല ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം. പാക്കിസ്ഥാന്‍ വര്‍ഷങ്ങളായി പരിപാലിച്ചുപോന്നിരുന്ന ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇല്ലായ്‌മ ചെയ്യുക എന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ രാഷ്‌ട്രീയ – സൈനിക ലക്ഷ്യം. ലക്ഷ്യ സ്ഥാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. യുദ്ധമാരംഭിക്കുക എന്നതായിരുന്നില്ല ലക്ഷ്യം. എന്നാല്‍ നമ്മുടെ ശത്രുവിന്റെ തലതാഴ്‌ത്താന്‍ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു” – അദ്ദേഹം പറഞ്ഞു.
ഭീകര കേന്ദ്രങ്ങളെ അടിയന്തിരമായി ലക്ഷ്യമാക്കി 22 മിനിറ്റിനുള്ളിൽ ഒപ്പറേഷൻ പൂർത്തിയാക്കി.ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തു.
നിരപരാധികൾക്ക് തറച്ചില്ലെന്ന ഉറപ്പോടെ പ്രവർത്തനം നടന്നു.പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങൾ എസ്-400 അടക്കം ഇന്ത്യൻ എയർ ഡിഫൻസുകൾ തടഞ്ഞു. പ്രധാന വസ്തുക്കൾക്കും കേടുപാട് സംഭവിച്ചില്ല.”അമ്മമാരുടെയും സഹോദരിമാരുടെയും സിന്ദൂരത്തിന്റെ പ്രതികാരം ഭാരതം നടത്തി,” രാജ്നാഥ് സിങ് പറഞ്ഞു.
ഏപ്രില്‍ 22-ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധസേനയ്‌ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതോടെയാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചതെന്ന് ലോക്സഭയില്‍ പഹല്‍ഗാം ആക്രമണത്തെയും ‘ഓപ്പറേഷന്‍ സിന്ദൂര്‍’നെയും കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു.
“ചില പ്രതിപക്ഷ അംഗങ്ങള്‍ നമ്മുടെ എത്ര വിമാനങ്ങളാണ് തകര്‍ന്നതെന്ന് ചോദിക്കുന്നു. എന്നാല്‍ അതെല്ലാം ദേശീയമനോഭാവത്തെ പ്രതിനിധീകരിക്കുന്നില്ല. എത്ര ശത്രു വിമാനം ഇന്ത്യ തകര്‍ത്തുവെന്ന് അവര്‍ ചോദിച്ചില്ല. ചോദിക്കേണ്ടത് ഒന്നാണ് – ഭീകര താവളങ്ങള്‍ ഇന്ത്യ തകര്‍ത്തോ? അതിന് ഉത്തരം ‘അതെ’ എന്നാണ്. നമ്മുടെ ധീരസൈനികര്‍ക്കൊന്നും ഈ ഓപ്പറേഷനില്‍ ഹാനിയുണ്ടായില്ല,” അദ്ദേഹം വ്യക്തമാക്കി.
“ഈ ഓപ്പറേഷന്‍ ഭീകരാക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ്. അതിര്‍ത്തി കടക്കുകയോ ഭൂമിപിടിച്ചെടുക്കുകയോ ലക്ഷ്യമല്ല. പാകിസ്താന്‍ വര്‍ഷങ്ങളായി വളര്‍ത്തിയ ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടത്. സായുധസേനയ്‌ക്ക് ലക്ഷ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. യുദ്ധം തുടങ്ങുകയല്ല, ശത്രുവിനെ വഴിയിലാക്കുകയായിരുന്നു ലക്ഷ്യം,” രാജ്നാഥ് സിങ് പറഞ്ഞു.
‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിക്കുന്നത് മുമ്പായി സേന എല്ലാ വശങ്ങളും സൂക്ഷ്മമായി വിലയിരുത്തി. പാകിസ്താനിലെ സാധാരണ ജനങ്ങള്‍ക്ക് ഹാനിയുണ്ടാകാതെയായിരുന്നു ഓപ്പറേഷന്‍. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ കൃത്യമായി തകര്‍ത്തുവെന്നും, ലഷ്‌കറേ തൊയ്ബയുമായി ബന്ധമുള്ള പരിശീലകരും പ്രവര്‍ത്തകരും ഉള്‍പ്പെടെ 100-ല്‍ അധികം ഭീകരരെയാണ് തുരത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
“നാം അവരെ അവരുടെ വീട്ടില്‍ കയറി വധിച്ചു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സിന്ദൂരത്തിന്റെ പ്രതികാരമാണ് ഇതിലൂടെ എടുത്തത്,” അദ്ദേഹം പറഞ്ഞു.
പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ രാജ്നാഥ് സിങ് സായുധസേനയോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. മേയ് 7-ന് ആരംഭിച്ച ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സൈനിക നടപടി പാകിസ്താനും പാകിസ്ഥാന്‍ അധീന കാശ്മീരിലുമുള്ള ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതായിരുന്നു. ഇന്ത്യൻ സായുധസേനയുടെ കൃത്യതയും സുതാര്യതയും അദ്ദേഹം പ്രശംസിച്ചു.
“മെയ് 10-ന്, ഇന്ത്യൻ വായുസേന പാകിസ്താനിലെ എയർഫീൽഡുകളെ ശക്തമായി ആക്രമിച്ചു. ഇതിന് പിന്നാലെ പാകിസ്താന്‍ തോല്‍വി അംഗീകരിക്കുകയും പോരാട്ടം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. അവരുടെ ഡിജിഎംഒ നമ്മുടെ ഡിജിഎംഒയെ ബന്ധപ്പെട്ടു അഭ്യര്‍ത്ഥിച്ചു.”
“ഇന്ത്യ ഇത് അംഗീകരിച്ചെങ്കിലും, ഈ ഓപ്പറേഷന്‍ താത്കാലികമായി നിർത്തിയിരുത്തിയതാണെന്നും, ഭാവിയിൽ പാകിസ്താനില്‍ നിന്ന് മറ്റ് ഭീകരകൃത്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഓപ്പറേഷന്‍ വീണ്ടും ആരംഭിക്കുമെന്ന ഉറപ്പ് ഇന്ത്യ നല്‍കിയതുമാണ്,” രാജ്നാഥ് സിങ് വ്യക്തമാക്കി.
















