Saturday, August 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാടറിയേന്‍..പഠിപ്പറിയേന., പരീക്ഷയെഴുതാതെയുള്ള ചിത്രയുടെ പരീക്ഷണം; പിന്നീട് നടന്നത്,!

Janmabhumi Online by Janmabhumi Online
Jul 27, 2025, 10:28 am IST
in Entertainment

പാടറിയേന്‍…പഠിപ്പറിയേന്‍…സിന്ധു ഭൈരവി എന്ന തമിഴ്ചിത്രത്തിലെ പാട്ട്. കെ എസ് ചിത്രയ്‌ക്ക് ആദ്യമായി ദേശീയ അവാര്‍ഡ് കിട്ടുന്ന പാട്ടാണ്. ഇളയരാജയുടെ ഈ പാട്ട് വലിയ പരീക്ഷണമാണ് എല്ലാ അര്‍ഥത്തിലും നല്‍കിയത്. ഇളയരാജയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായാണ് ഈ പാട്ടിനെ വിലയിരുത്തുന്നത്. പ്രമേയം കൊണ്ടും ഗാനം കൊണ്ടും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശാസ്ത്രീയ സംഗീതവും ലളിത സംഗീതവും തമ്മില്‍ ഏതാണ് മികച്ചതെന്ന ഡിബേറ്റിന് മികച്ച മറുപടിയാണ് ഈ ഗാനത്തിന്റെ രംഗത്തിലൂടെ നല്‍കാന്‍ സംവിധായകന്‍ കെ ബാലചന്ദര്‍ ശ്രമിക്കുന്നത്. കെ എസ് ചിത്രയെന്ന ഗായികയെ ഇന്ത്യയറിയുന്ന തലത്തിലേയ്‌ക്ക് എത്തിച്ച ഗാനം കൂടിയാണിത്.

 

വൈരമുത്തുവാണ് തമിഴില്‍ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. നാടന്‍ പാട്ടിന്റെ ഈണത്തില്‍ വളരെ മെല്ലെയാരംഭിക്കുന്ന പാട്ട് പിന്നീട് അടിമുടി കര്‍ണാടക സംഗീതമായാണ് മാറുന്നത്. സാരമതി രാഗത്തിലാണ് ഈ പാട്ട്. മലയാളത്തില്‍ ഈ രാഗത്തില്‍ ഏവര്‍ക്കും സുപരിചിതമായ ചില പാട്ടുകളുണ്ട്. കമലദളത്തിലെ സുമുഹൂര്‍ത്തമായി സ്വസ്തി സ്വസ്തി…, ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി(താണ്ഡവം) അന്ന എന്ന ചിത്രത്തിലെ മോക്ഷ മുഗലത… തുടങ്ങി ഏതാനും പാട്ടുകളാണ് ഈ രാഗത്തിലുള്ളത്. മറി മറി നിന്നെ മുരളിത നീ മനസുത തയ്യാറാധു എന്ന ത്യാഗരാജ കൃതിയുടെ വരികളിലാണ് പാടറിവേന്‍ പഠിപ്പറിവേന്‍ എന്ന ഗാനം അവസാനിക്കുന്നത്. ഞാനെത്ര അഭ്യര്‍ഥിച്ചിട്ടും നിന്റെ മനസിന് ആര്‍ദ്രത വരുന്നില്ലെന്നാണ് ത്യാഗരാജ സ്വാമികളെഴുതിയ ഈ വാക്കുകളുടെ അര്‍ഥം തന്നെ….

 

ഈ പാട്ടു പാടാന്‍ ഇളയരാജയുടെ ക്ഷണം കിട്ടുമ്പോള്‍ ചിത്രയുടെ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നടക്കുകയാണ്. പാട്ടുപാടാന്‍ പോയാല്‍ പരീക്ഷയെഴുതാനാവില്ല. പരീക്ഷ വേണോ പാട്ടുവേണോ എന്ന ആശയക്കുഴപ്പത്തിലായി ചിത്ര. പരീക്ഷയൊക്കെ ഇനിയും എഴുതാനാകും. പക്ഷേ, അതിലും എത്രയോ വലിയ നേട്ടമാണ് ഈ പാട്ടിലൂടെ കിട്ടാന്‍ പോകുന്നതെന്നാണ് ഇളയരാജ ചിത്രയെ ഉപദേശിച്ചത്. ഇളയരാജയുടെ വാക്കുകള്‍ ശിരസാ വഹിക്കുകയായിരുന്നു ചിത്ര. ആ ദീര്‍ഘവീക്ഷണം കൃത്യമായിരുന്നുവെന്ന് അധികം വൈകാതെ തന്നെ തെളിയിച്ചു. ദേശീയ അവാര്‍ഡിന്റെ രൂപത്തിലാണ് ചിത്രയെ തേടിയെത്തിയത്. ഇന്ത്യ മുഴുവന്‍ ചിത്രയെന്ന ഗായികയെ അറിഞ്ഞുവെന്ന് മാത്രമല്ല വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ പാട്ടിനെക്കുറിച്ച് എഴുത്തും പറച്ചിലും തുടരുകയാണ്. അത് തന്നെയാണ് ഈ പാട്ടിന്റെ ജീവനും.

 

1985 ലാണ് സിന്ധുഭൈരവി റിലീസാകുന്നത്. കെ ബാലചന്ദര്‍ ആണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ശിവകുമാര്‍, സുഹാസിനി, സുലക്ഷണ എന്നിവരാണ് ചിത്രത്തിലഭിനയിച്ചത്. കര്‍ണാടക ഗായകനായ ജെ കെ ബാലഗണപതി, ഭാര്യ ഭൈരവി, കാമുകി സിന്ധു എന്നീ മൂന്നു പ്രധാന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ പോകുന്നത്. മികച്ച നടി(സുഹാസിനി), മികച്ച സംഗീത സംവിധായകന്‍( ഇളയരാജ), മികച്ച പിന്നണി ഗായിക(കെ എസ് ചിത്ര) എന്നിങ്ങനെ മൂന്ന് ദേശീയ അവാര്‍ഡുകളാണ് ചിത്രം വാരിക്കൂട്ടിയത്.

Tags: tamil movienational awardIlayarajaKS Chitra
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച സുദീപ്തോ സെന്‍ (ഇടത്ത്) കേരള സ്റ്റോറി എന്ന സിനിമയുടെ ദൃശ്യം (വലത്ത്)
India

ലവ് ജിഹാദിലൂടെ തകര്‍ന്ന കേരളത്തിലെ കുടുംബങ്ങളുടെ കഥ പറഞ്ഞ ‘കേരള സ്റ്റോറി’യുടെ സംവിധായകന്‍ സുദീപ്തോ സെന്‍ മികച്ച സംവിധായകന്‍

Entertainment

അഭിമാനമായി വിജയരാഘവനും ഉർവശിയും ;ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി നടി

Entertainment

ദേശീയ അവാർഡ് ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം

Entertainment

എ. ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം മദ്രാസിയിലെ അനിരുദ്ധ് ഒരുക്കിയ ആദ്യ ഗാനം “സലമ്പല” പ്രേക്ഷകരിലേക്ക്

Entertainment

വിജയ് സേതുപതിക്കും പാണ്ഡിരാജിനും ഉയിർത്തെഴുന്നേൽപ്പായി ‘ തലൈവൻ തലൈവി ‘ !

പുതിയ വാര്‍ത്തകള്‍

താഴ്‌വരയിലെ യുവാക്കളെ തീവ്രവാദികളാക്കുന്നു ; പാക് അധീന കശ്മീരിൽ തീവ്രവാദികളെ തല്ലിച്ചതച്ച് പൊതുജനം : നാട്ടുകാർ ചവിട്ടി ഓടിച്ചത് ലഷ്കർ തീവ്രവാദികളെ

ബിഷപ്പുമാര്‍ പറഞ്ഞതും പറയാത്തതും

റഷ്യയ്‌ക്ക് സമീപം ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ട് ട്രംപ് : പ്രതികരണം റഷ്യ അന്ത്യശാസനം നൽകിയതിന് പിന്നാലെ

പിഎം-കിസാന്‍: കര്‍ഷക ശാക്തീകരണത്തിന്റെ ഭാരത മാതൃക

വികസിത ഭാരതത്തിന് കരുത്തേകുന്ന കിസാന്‍ സമ്പദാ യോജന

മുൻ അകാലിദൾ നേതാവ് രഞ്ജിത് ഗിൽ ബിജെപിയിൽ ചേർന്നു ; സ്വാഗതം ചെയ്ത് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി

എന്‍.വി. കൃഷ്ണന്‍ നമ്പൂതിരി, സി.എല്‍ സതീഷ് നമ്പൂതിരി

എന്‍.വി. കൃഷ്ണന്‍ നമ്പൂതിരിയും സി.എല്‍ സതീഷ് നമ്പൂതിരിയും ചോറ്റാനിക്കര മേല്‍ശാന്തിമാര്‍

അലുവ അതുലും സംഘവും റീല്‍സ് ചിത്രീകരിച്ചപ്പോള്‍

വധശ്രമക്കേസ് പ്രതിയുടെ റീല്‍സ് പിടിത്തം വിവാദത്തില്‍

കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം നാളെ മാഹിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies