Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മറക്കരുത് , ആ വീരത്യാഗം… ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്

മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ (റിട്ട) by മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ (റിട്ട)
Jul 26, 2025, 10:37 am IST
in Vicharam, Main Article
കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിക്കുന്ന മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ, ലാന്‍സ് നായിക്ക് സന്തോഷ് കുമാര്‍

കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിക്കുന്ന മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ, ലാന്‍സ് നായിക്ക് സന്തോഷ് കുമാര്‍

കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കുമ്പോള്‍ നമ്മുടെ ഭാരത ഭൂമിക്കായി വീരമൃത്യു വരിച്ച 527 സൈനികരെ, അവരുടെ കുടുംബത്തെ നമ്മുടെ ഭാരത സൈന്യം ആദരിക്കുന്നത് കാണുമ്പോള്‍ ഒരു സൈനിക എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നുന്നു. ഘര്‍ഘര്‍ ശൗര്യ സമ്മാന്‍ മഹോത്സവത്തിന്റെ ഭാഗമായി, വീരമൃത്യു വരിച്ച എല്ലാ ധീര സൈനികരുടെയും ഭവനങ്ങളില്‍ കാര്‍ഗില്‍ സെക്ടറില്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥര്‍ വന്ന് ആദരവ് നല്‍കി.

ജൂലൈ 6-തൊടുപുഴയുടെ കാര്‍ഗില്‍ യുദ്ധവീരന്‍ ലാന്‍സ് നായിക്ക് സന്തോഷ് കുമാര്‍ സേവാ മെഡലിന്റെ വീര ബലിദാനത്തിന് 26 വര്‍ഷം. ‘എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ തറവാട്ടുവീട്ടിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പോകാറുണ്ട്. അതിനായി അദ്ദേഹത്തിന്റെ സഹോദരന്‍ പ്രസാദും പത്നി പ്രിയയും ക്ഷണിക്കാറുമുണ്ട്. ഇത്തവണത്തെ ബലിദാന ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ജൂലൈ 1 -ാം തീയതി ഒരു വിശിഷ്ട ചടങ്ങ് പ്രിയയുടെ വാഴക്കുളത്തെ ഭവനത്തില്‍ വച്ച് നടത്തിയതില്‍ പങ്കുവഹിക്കാന്‍ സാധിച്ചിരുന്നു.
കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ധീര സൈനികരെ ആദരിക്കുന്നതിനായി ഭാരത ആര്‍മി ഈ വര്‍ഷം സംഘടിപ്പിച്ച ഘര്‍ ഘര്‍ ശൗര്യ സമ്മാന്‍ മഹോല്‍സവത്തിന്റെ ഭാഗമായി കാര്‍ഗില്‍ സെക്ടറിലെ 96 ഫീര്‍ഡ് റജിമെന്റില്‍ നിന്ന് നായിബ് സുബേദാര്‍ കില്‍സിലേയുടെ നേത്യത്വത്തില്‍ ഹവില്‍ദാര്‍ മേജര്‍ രതീഷ്, ഹവില്‍ദാര്‍ രമേശ് റെഡ്ഡി, കെ. സയൂജ്, ലക്ഷ്മണ്‍ അശുണ്ടി എന്നീ സൈനികരാണ് ആദരവ് അര്‍പ്പിച്ചത്.

സുബേദാര്‍ കിംഗ്സ്ലി, ലാന്‍സ് നായിക് സന്തോഷ് കുമാറിന്റെ സൈനിക ജീവിതത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി. നാല് സൈനിക ഓപ്പറേഷനുകളിലാണ് സന്തോഷ് പങ്കെടുത്തത്. 1987ല്‍ നടന്ന ഓപ്പറേഷന്‍ പവന്‍, (214 സൈനികര്‍ വീരമൃത്യു വരിക്കുകയും, 36 സൈനികരെ കാണാതാവുകയും ചെയ്ത ഓപ്പറേഷന്‍), 1987- ഒക്ടോബര്‍ 9ന് തുടങ്ങിയ ഓപ്പറേഷന്‍ പവന്‍. രണ്ടാഴ്ച നീണ്ടു നിന്ന രക്തരൂഷിതമായ യുദ്ധം: ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയില്‍ തിങ്ങിപ്പാര്‍ക്കുന്ന തമിഴ് വംശജരെ സംരക്ഷിക്കുന്നതിനായി അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് ജയവര്‍ധനെയുടെ അഭ്യര്‍ത്ഥന മാനിച്ച്, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഓപ്പറേഷന്‍ പവന് അനുമതി നല്‍കിയത്. 20,000 ആയിരുന്നു ദൗത്യസേനയുടെ അംഗബലം. രണ്ടാഴ്ച നീണ്ട പോരാട്ടം. അപരിചിതമായ രാജ്യത്ത് തദ്ദേശികള്‍ക്കിടയില്‍ നിന്ന് ജാഫ്നയെ സംരക്ഷിക്കുക എന്നതു ദുര്‍ഘടമായ ലക്ഷ്യം ആയിരുന്നു. പോരാട്ടം അവസാനിക്കുമ്പോള്‍ 214 പേര്‍ വീരമൃത്യ വരിച്ചു. 36 സൈനികരെ കാണാതായി. 700ല്‍ പരം സൈനികര്‍ക്ക് ഗുരുതര പരിക്കുകള്‍ സംഭവിച്ചു. ഇതില്‍ ലാന്‍സ് നായിക് സന്തോഷ് കുമാറും പങ്കുവഹിച്ചു. അതേ വര്‍ഷം നടന്ന ഓപ്പറേഷന്‍ ട്രൈ ടെന്‍ഡിലും പങ്കെടുത്തിരുന്നെന്ന് അദ്ദേഹത്തിന്റെ സര്‍വീസ് രേഖകള്‍ പറയുന്നു.
അദ്ദേഹം പങ്കെടുത്ത അടുത്ത സൈനിക നടപടിയാണ് ഓപ്പറേഷന്‍ രക്ഷക്. ജമ്മു-കശ്മീര്‍ മേഖലയില്‍ നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെയുള്ള ഭാരതത്തിന്റെ സൈനിക നീക്കമായിരുന്നു അത്. ആ മേഖലയിലുള്ള ഓപ്പറേഷനുകളിലും ലാന്‍സ് നായിക് സന്തോഷ് കുമാര്‍ പങ്കെടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കാര്‍ഗില്‍ യുദ്ധഭൂമി സന്ദര്‍ശിക്കാനും കാര്‍ഗില്‍ വാര്‍ മെമ്മോറിയലില്‍ ആദരവ് അര്‍പ്പിക്കാനും പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ കാര്‍ഗില്‍ യാത്രയുടെ ഭാഗമായി എനിക്കു ഭാഗ്യം ലഭിച്ചു. അവിടെ വീരഭൂമി എന്ന ഒരു ഭാഗമുണ്ട്. കാര്‍ഗില്‍ ദ്രാസ് സെക്ടറില്‍ നടക്കുന്ന സൈനിക ഓപ്പറേഷനുകളില്‍ വീരമൃത്യു വരിച്ചവര്‍ക്കായുള്ള സ്മൃതികുടീരങ്ങള്‍ അവിടെ കാണാം. കാര്‍ഗില്‍ വീരഭൂമിയെക്കുറിച്ച് പരിചയപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു. ഈ സ്മൃതികുടീരങ്ങള്‍ നാളുകള്‍ ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുന്നു. കാരണം, കാര്‍ഗില്‍ ദ്രാസ് മേഖലയില്‍ നടക്കുന്ന സൈനികരുടെ ബലിദാനങ്ങള്‍ക്ക് അവസാനമില്ല. ഏതൊരാളുടെയും ഹൃദയത്തെ മുറിവേല്‍പ്പിക്കുന്ന കാഴ്ചയാണ് വീരഭൂമി.

ലാന്‍സ് നായിക് സന്തോഷ് കുമാര്‍ പങ്കെടുത്ത, ജനിച്ച മണ്ണിനായി തന്റെ ജീവന്‍ സമര്‍പ്പിച്ച, സൈനിക ഓപ്പറേഷന്‍ ആണ് ഓപ്പറേഷന്‍ വിജയ്. ജൂലൈ 6നാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. മേയ് മൂന്ന് 1999 മുതല്‍ ജൂലൈ 26 വരെ 85 ദിവസം നീണ്ടുനിന്ന പോരാട്ടത്തില്‍ 527 ധീര സൈനികരാണ് ഭാരതാംബക്കായി ജീവന്‍ ബലി അര്‍പ്പിച്ചത്. 527 കുടുംബങ്ങളുടെ ജീവിതാഭിലാഷങ്ങളാണ് ഭാരതാംബയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കപ്പെട്ടത്. വീരനാരിമാര്‍, വീര മാതാപിതാക്കള്‍, ഓമനിക്കപ്പെടേണ്ടിയിരുന്ന കുഞ്ഞുമക്കള്‍… അവരുടെയൊക്കെ ത്യാഗം ഭാരതാംബയുടെ വരും തലമുറയ്‌ക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കുവാനും സമാധാനമായി ഉറങ്ങുവാനും വേണ്ടി …ആ വീര ത്യാഗത്തെ ഞങ്ങള്‍ മറക്കില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ വിജയ് ദിവസും.

1998ലാണ് ഞാന്‍ കമ്മീഷനായത്. കൊല്‍ക്കത്തയിലെ കമാന്‍ഡ് ഹോസ്പിറ്റലിലായിരുന്നു ആദ്യ പോസ്റ്റിങ്. കാര്‍ഗില്‍ യുദ്ധത്തില്‍ പരുക്കേറ്റ സൈനികരെ ഞങ്ങളുടെ ഹോസ്പിറ്റലിലും എത്തിച്ചിരുന്നു. യുദ്ധസമയത്ത് 70% പൊള്ളലേറ്റ് വന്ന സിപ്പായി വിജയ് സിങ്, ആ പട്ടാളക്കാരന്റെ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് കൊല്‍ക്കത്തയിലെ ഐസിയുവില്‍ ഡ്യൂട്ടി ചെയ്തത് ഇന്നലത്തെ പോലെ ഓര്‍ക്കുന്നു. 70% പൊള്ളല്‍ ഉള്ള ആ അവസ്ഥയിലും എന്നോട് ഒരേ ചോദ്യം എന്നും ചോദിക്കാറുണ്ടായിരുന്നു’മാഡം ഞാനെപ്പോഴാണ് ശരിയാവുന്നത്, എന്റെ കൂട്ടത്തിലുള്ളവരൊക്കെ യുദ്ധത്തിലാണ്. എനിക്കും എത്രയും പെട്ടെന്ന് പോണമെന്ന്. അവസ്ഥ എനിക്കറിയാമായിരുന്നിട്ടും വേഗം ശരിയാകും എന്ന് ഞാന്‍ സമാധാനിപ്പിക്കാറുണ്ടായിരുന്നു.. ‘ഒരു പക്ഷേ ആ ‘അവസ്ഥയില്‍ ആ സൈനികന് സ്വന്തം കുടുംബത്തേക്കാളുപരി സ്വന്തം രാഷ്‌ട്രത്തെയും കൂടെയുണ്ടായിരുന്ന സൈനി
കരെയും കുറിച്ചായിരുന്നു ചിന്ത. കാര്‍ഗില്‍ യുദ്ധത്തില്‍ 24 മണിക്കൂറും ഡ്യൂട്ടിയിലായിരുന്ന എത്രയോ പേര്‍.’

ആ സമയം ജമ്മുവിലെ മിലിട്ടറി ആശുപത്രിയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്ന കോഴ്സ് മേറ്റ്സ് പറയാറുണ്ട് യുദ്ധസമയത്ത് പാതിരാത്രിയോടെ ആംബുലന്‍സുകള്‍, വീര ചരമം പ്രാപിച്ചവരുടെ ശരീരം വഹിച് ജമ്മുമോര്‍ച്ചറിയിലേക്ക് കാതടപ്പിക്കുന്ന ശബ്ദത്തോടെ എത്തിയിരുന്നത്.

എത്രയോ സൈനികരുടെ വിര ബലിദാനത്തിന്റെ കഥകള്‍ നമുക്ക് ഇങ്ങനെ പല ഓപ്പറേഷനുകളില്‍ കാണാന്‍ സാധിക്കും. എത്ര ശ്രേഷ്ഠ ജന്മത്തിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. 26-ാം കാര്‍ഗില്‍ വിജയ് ദിവസ് ഒരുകാര്യം ഓര്‍മ്മപ്പെടുത്തുന്നു: ഞങ്ങള്‍ ജാഗരൂകരാണ്…. ഭാരതാംബേ, നിന്റെ മണ്ണിന്റെ കാവലാളായി ഞങ്ങളുണ്ട്… എന്ന ഓരോ സൈനികന്റെയും ഹൃദയത്തുടിപ്പ്’ അഭിമാനമാണ് ഭാരത സൈന്യത്തിന്റെ ഭാഗമാവാന്‍ സാധിച്ചത്… ഇനിയൊരു ജന്മമുണ്ടെങ്കില്‍ അന്നും ഈ മണ്ണില്‍ ഒരു സൈനിക ആയിത്തന്നെ ജനിക്കാനാണ് ആഗ്രഹം.
ജയ്ഹിന്ദ്..!

Tags: Soldiers’ SacrificeNational HeroismDefence of IndiamartyrsPatriotismOperation VijayKargil warKargil Vijay diwasIndian armed forcesVictory in Kargil
മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ (റിട്ട)
മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ (റിട്ട)
അധ്യക്ഷ, സൈന്യ മാത്യശക്തി കേരളം.(7558844407) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത് ഫോര്‍ജ് ഉടമ ബാബ കല്യാണി (ഇടത്ത്) ബോഫോഴ്സ് തോക്കില്‍ ഉപയോഗിക്കാവുന്ന 155എംഎം വെടിയുണ്ടകള്‍ അഥവ് ഷെല്ലുകള്‍ (നടുവില്‍) വാജ്പേയി സര്‍ക്കാരിലെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് (വലത്ത്)
India

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു: “ബോഫോഴ്സ് തോക്കിന് വെടിയുണ്ടയില്ല, ഒരു ലക്ഷം വെടിയുണ്ടകള്‍ വേണം”….ബാബാ കല്യാണി അത് ചെയ്തു, അത് വഴിത്തിരിവായി

India

മറ്റ് രാജ്യങ്ങൾ 20 വർഷത്തിനുള്ളിൽ ചെയ്യുന്നത് നമ്മൾ അഞ്ച് വർഷത്തിനുള്ളിൽ ചെയ്യണം, നിങ്ങൾക്ക് അതിനുള്ള ശക്തിയുണ്ട്: ശാസ്ത്രജ്ഞരോടായി പ്രതിരോധമന്ത്രി 

India

സായുധ സേനകളെ ശക്തിപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യും , പ്രതിരോധ ബജറ്റ് ഗണ്യമായി വർദ്ധിപ്പിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി 

India

നമ്മള്‍ ഓരോ നിമിഷവും രാഷ്‌ട്രത്തിനുവേണ്ടി ജീവിക്കണം; ദേശീയ സേവനത്തിനായി സ്വയം സമര്‍പ്പിക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് അരുണ്‍ കുമാര്‍ ജി

Kerala

സിപിഎം എന്നാൽ അഴിമതി, അസത്യം, അനീതി; കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.