ലഖ്നൗ : ആഗ്ര മതപരിവർത്തന കേസിൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മുഖ്യ പ്രതി അബ്ദുൾ റഹ്മാൻ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. സ്ലീപ്പർ സെൽ പ്രവർത്തനം പോലെ ആളുകളെ രഹസ്യമായി മതപരിവർത്തനം നടത്തിയിരുന്നതായി അബ്ദുൾ റഹ്മാൻ പറഞ്ഞു.
ആദ്യം ഹിന്ദുകളായ ആൺകുട്ടികളെയും പെൺകുട്ടികളെയും ലക്ഷ്യം വച്ചിരുന്ന ഇയാൾ പിന്നീട് മുസ്ലീം ആൺകുട്ടികളെയും പെൺകുട്ടികളെയും അവരുടെ പിന്നാലെ അയയ്‌ക്കുകയും അവർ ആ കുട്ടികളെ ബ്രെയിൻ വാഷ് ചെയ്യുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ 35 വർഷമായി ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി അബ്ദുൾ ആളുകളെ മതപരിവർത്തനം നടത്തിവരികയായിരുന്നു. സോഷ്യൽ മീഡിയ വഴി ആളുകളെ ഇരകളാക്കിയിരുന്നതായും ആഗ്ര പോലീസിന്റെ ചോദ്യം ചെയ്യലിൽ അബ്ദുൾ റഹ്മാൻ വെളിപ്പെടുത്തി.
ചോദ്യം ചെയ്യലിൽ ആൺകുട്ടിയും പെൺകുട്ടിയും പ്രായപൂർത്തിയാകുമ്പോൾ അവരെ വ്യത്യസ്ത രീതികളിൽ വശീകരിച്ച് പള്ളിയിൽ വെച്ച് കൽമ ചൊല്ലാൻ നിർബന്ധിക്കുകയും അവരുടെ നിക്കാഹ് പള്ളിയിൽ വെച്ച് തന്നെ നടത്തും. അതിനുശേഷം അവരെ മതം മാറ്റുകയും ചെയ്യുമെന്ന് അബ്ദുൾ റഹ്മാൻ പറഞ്ഞു.
അതേ സമയം ഈ സിൻഡിക്കേറ്റിൽ തന്നോടൊപ്പം ഒരു മുഴുവൻ സംഘവും പ്രവർത്തിച്ചിട്ടുണ്ടെന്ന് അബ്ദുൾ റഹ്മാൻ വെളിപ്പെടുത്തി. മൗലാന കലിം സിദ്ദിഖിയുടെ പുസ്തകങ്ങൾ വായിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് അബ്ദുൾ റഹ്മാനാണ്. അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പുസ്തകങ്ങളും ഇലക്ട്രോണിക് തെളിവുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.
സ്ലീപ്പർ സെല്ലുകൾ പോലെ രഹസ്യമായി പലരും പ്രവർത്തിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ അബ്ദുൾ റഹ്മാൻ ആഗ്ര പോലീസിനോട് പറഞ്ഞു. കൂടാതെ മതപരിവർത്തനത്തിൽ ഉൾപ്പെട്ട സിൻഡിക്കേറ്റിലെ കൂടുതൽ ആളുകളെ പോലീസ് ഇപ്പോൾ തിരയുന്നുണ്ട്.
















