ലഖ്നൗ : ആഗ്രയിലെ മതപരിവർത്തന കേസിൽ ഭൂരിഭാഗം കുറ്റവാളികളെയും പിടികൂടി യുപി പോലീസ്. ഈ സംഘത്തിലെ പ്രധാന പ്രതിയായ അബ്ദുൾ റഹ്മാനെ ദൽഹിയിലെ മുസ്തഫാബാദിൽ നിന്ന് ആഗ്ര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ സംഘത്തിലെ 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഗ്ര പോലീസ് ദൽഹിയിലെ മുസ്തഫാബാദിലെത്തി ഈ മതപരിവർത്തന റാക്കറ്റിലെ പ്രധാന പ്രതിയായ അബ്ദുൾ റഹ്മാനെ പിടി കൂടിയത്. പോലീസ് ഈ പ്രതിയെ ദൽഹിയിൽ നിന്ന് ആഗ്രയിലേക്ക് കൊണ്ടുപോയി, ഇയാളുമായി ചോദ്യം ചെയ്യൽ തുടരുകയാണ്.
നേരത്തെ മതപരിവർത്തന സംഘത്തിന് നേതൃത്വം വഹിച്ചിരുന്ന കലീം സിദ്ദിഖി ജയിലിലായതിനുശേഷം സംഘത്തിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത് അബ്ദുൾ റഹ്മാനായിരുന്നു. മതപരിവർത്തനവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആഗ്രയിലെ ഒരു ഹിന്ദുവായ ഷൂ ബിസിനസുകാരന്റെ വിദ്യാസമ്പന്നരായ രണ്ട് സഹോദരിമാരെയാണ് ഈ സംഘം ആദ്യം കുടുക്കിയത്. അവരെ ഇസ്ലാമിലേക്ക് മതം മാറ്റി ആമിന, സോയ എന്ന് പേരിട്ടു. നാല് മാസത്തെ ഓപ്പറേഷനുശേഷം യുപി പോലീസ് രണ്ട് സഹോദരിമാരെയും കണ്ടെടുത്തു.
ഇതിനു പുറമെ ഇപ്പോൾ ഈ സംഘത്തിന്റെ കൂടുതൽ രഹസ്യങ്ങൾ പുറത്തുവരുന്നുണ്ട്. മതപരിവർത്തന കേസിൽ യുപി പോലീസ് അറസ്റ്റ് ചെയ്ത 11 പ്രതികളിൽ ഒരാളാണ് അബ്ദുൾ റഹ്മാൻ ഖുറേഷി. ആഗ്ര സ്വദേശിയാണ് അബ്ദുൾ റഹ്മാൻ ഖുറേഷി. ദി സുന്നത് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുന്ന റഹ്മാൻ ഖുറേഷി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന അബ്ദുൾ റഹ്മാൻ ഖുറേഷിയുടെ ചാനലിന് 1.69 ലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട്, 1500-ലധികം വീഡിയോകൾ ഈ ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നു. ഈ വീഡിയോകളിലൂടെ ഹിന്ദു കുടുംബങ്ങളിൽ ഹിന്ദുമതത്തിനെതിരായ വിദ്വേഷത്തിന്റെ വിഷം ഇയാൾ പ്രചരിപ്പിച്ചിരുന്നു.
അതേ സമയം യുപിയിൽ നിയമവിരുദ്ധ മതപരിവർത്തനത്തിനെതിരെ പോലീസ് നടപടി ശക്തമാക്കിയതോടെ ഈ കേസിൽ ഉൾപ്പെട്ട ഓരോരുത്തരും അഴിക്കുള്ളിലാകുകയാണ്. മതപരിവർത്തനത്തിനെതിരെയുള്ള നടപടിയുടെ ആദ്യ ഭാഗമായി യുപി എടിഎസ് സംഘം ആദ്യം ചങ്കൂർ ബാബയുടെ സാമ്രാജ്യം ആണ് തകർത്തത്. ഇപ്പോൾ ആഗ്രയിൽ ഏറ്റവും വലിയ മതപരിവർത്തന റാക്കറ്റിനെയും പോലീസ് അകത്താക്കിയിരിക്കുന്നത്.
















