ലഖ്‌നൗ: യുപിയിലെ ലഖ്‌നൗവിൽ നിന്ന് ഞെട്ടിക്കുന്ന ഒരു പോക്സോ കേസ് പുറത്തുവന്നു. സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ നാല് വയസുകാരിയെ വാൻ ഡ്രൈവർ ലൈംഗികമായി ഉപദ്രവിച്ചു. ലഖ്‌നൗവിലെ ഇന്ദിരാ നഗർ പ്രദേശത്താണ് ദാരുണ സംഭവം നടന്നത്.
പീഡന വിവരം പുറത്ത് വരാതിരിക്കാൻ പ്രതിയായ വാൻ ഡ്രൈവർ ആരിഫ് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ലഖ്‌നൗ പോലീസ് മാനേജർക്കും വാൻ ഡ്രൈവർക്കുമെതിരെ പരാതി രജിസ്റ്റർ ചെയ്യുകയും വാൻ ഡ്രൈവർ ആരിഫിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പെൺകുട്ടിയുടെ അമ്മ സ്‌കൂളിലെ മാനേജരോട് പരാതിപ്പെട്ടെങ്കിലും സ്‌കൂൾ ഭരണകൂടം യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതെ തുടർന്നാണ് മാനേജർക്കെതിരെയും പരാതി നൽകിയത്. പട്ടികജാതി, പട്ടികവർഗം, ബലാത്സംഗം, പോക്സോ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വാൻ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതി മുമ്പും പെൺകുട്ടികളുമായി ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വാനിൽ സ്‌കൂളിലേക്ക് പോകുന്ന പെൺകുട്ടികളിൽ നിന്നും പോലീസ് സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
















