ലണ്ടന്‍: നിരവധി വെള്ളക്കാരികളായ പെണ്‍കുട്ടികളെ പ്രേമം നടിച്ച് ലൈംഗികചൂഷണത്തിന് വിധേയരാക്കിയ ലവ് ജിഹാദികളായ രണ്ട് പാകിസ്ഥാന്‍കാരെ ബ്രിട്ടന്‍ നാടുകടത്തും. യുകെയിലെ ബ്രാഡ് ഫോര്‍ഡ് സ്വദേശികളായ ആദില്‍ ഖാന്‍, ഖാരി അബ്ദുള്‍ റൗഫ് എന്നിവരെ മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് പുറത്താക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ഇത് സാധിച്ചത്. ഈ വിധിയോടെ ബ്രിട്ടനിലെ മറ്റ് പല ഭാഗങ്ങളിലും ഗ്രൂമിങ്ങ് ഗ്യാങ്ങളുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് പെണ്‍കുട്ടികളെ ലവ് ജിഹാദിനും ലൈംഗികചൂഷണത്തിനും വിധേയരാക്കുന്ന പാകിസ്ഥാന്‍ ഗ്യാങ്ങുകളെ പിടികൂടി ശിക്ഷിക്കുകയും നാടുകടത്തുകയും ചെയ്തേക്കും.
യുകെയിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും ബ്രാഡ് ഫോര്‍ഡിലുമൊക്കെ പാകിസ്ഥാനികള്‍ ധാരാളമായി തിങ്ങിത്താമസക്കുന്ന ഇടങ്ങളിലാണ് ഗ്രൂമിങ്ങ് ഗ്യാങ്ങുകള്‍ ആദ്യം ഉയര്‍ന്നുവന്നത്. ഈ പ്രദേശങ്ങളിലെ വെള്ളക്കാര്‍ അധികം സമ്പന്നരല്ലാത്ത സാധാരണക്കാരാണ്. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന ഈ വെള്ളക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഇന്ത്യന്‍ ഭക്ഷണമാണ്. ഇവിടുത്തെ ഇന്ത്യന്‍ റസ്റ്റോറന്‍റുകള്‍ നടത്തുന്നത് പാകിസ്ഥാനികളും ബംഗ്ലാദേശികളുമാണ്. ഇവിടെ ഭക്ഷണം വാങ്ങാന്‍ എത്തുന്ന പാവപ്പെട്ട വെള്ളക്കാരി പെണ്‍കുട്ടികളെ പാകിസ്ഥാനി, ബംഗ്ലാദേശി യുവാക്കള്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങിയത് 2006-07 കാലഘട്ടത്തിലാണ്.
ഇന്ത്യന്‍ ഭക്ഷണപാക്കറ്റും മദ്യവും മയക്കമരുന്നും നല്‍കി പാകിസ്ഥാനി യുവാക്കള്‍ ഈ വെള്ളക്കാരി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത് പതിവായി. 13ഉം 14ഉം വയസ്സായ വെള്ളക്കാരി പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കുന്നതും പതിവായി. ഏതാനും ദിവസങ്ങള്‍ മാത്രം വിവാഹം കഴിക്കുന്നതായി നടിച്ചും ഈ വെള്ളക്കാരി പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിനും ക്രൂരമായ പീഢനങ്ങള്‍ക്കും ഇവര്‍ ഇരയാക്കി. ഇതിനെതിരെ പൊലീസ് സ്റ്റേഷനുകളില്‍ പരാതികളുമെത്തി.
എന്നാല്‍ വെള്ളക്കാരുടെ പൊലീസ് ഈ കേസുകള്‍ അവഗണിച്ചു. കാരണം മുസ്ലിങ്ങളെ വെറുക്കുന്ന പൊലീസ് എന്ന് വിളിക്കപ്പെടാന്‍ ഇവിടുത്തെ പൊലീസ് ഇഷ്ടപ്പെട്ടില്ല. അതോടെ ഇവിടുത്തെ ലവ് ജിഹാദ് വളരാന്‍ തുടങ്ങി. മാത്രമല്ല, ഈ പ്രദേശത്ത് മുസ്ലിങ്ങള്‍ ശക്തമായതിനാല്‍ വെള്ളക്കാരുടെ പൊലീസ് ഈ പരാതികള്‍ ചെവിക്കൊണ്ടില്ല. കാരണം ഇടപെട്ടാല്‍ മുസ്ലിം വിരുദ്ധര്‍ എന്ന ചീത്തപ്പേര് ഉണ്ടായേക്കുമെന്ന് ഭയന്നാണ് വെള്ളക്കാരായ പൊലീസുകാര്‍ ഈ കേസുകളില്‍ നിന്നും ഒഴിഞ്ഞുമാറിയത്.
അതോടെ ഈ മുസ്ലിം ഗ്യാങ്ങുകള്‍ കൂടുതല്‍ കൂടുതല്‍ ശക്തരായി, വളര്‍ന്നു. ഈ ഗ്യാങ്ങിലെ പലരുടെയും ബര്‍ത്ത് ഡേ ഗിഫ്റ്റായിപ്പോലും ഈ പാവം പിടിച്ച വെള്ളക്കാരി കൂട്ടികളെ കാഴ്ചവെയ്‌ക്കുന്നത് പതിവായി. മയക്കമരുന്നും മദ്യവും ഭക്ഷണവും ഒക്കെ നല്‍കി അവര്‍ ഈ വെള്ളക്കാരിപെണ്‍കുട്ടികളെ അടിമകളാക്കി. ചോദിക്കാനും പറയാനും പൊലീസും ഇല്ലെന്ന് വന്നതോടെ ഇവര്‍ അരങ്ങ് വാങ്ങു.
ഒരു ഇംഗ്ലീഷ് കുടുംബം തങ്ങളുടെ മകള്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ മനം നൊന്ത് ശക്തമായി കേസിന് പോയതോടെ കാര്യങ്ങള്‍ മാറി. ഈ കേസുമായി ബന്ധപ്പെട്ട് ഒരു ഗ്യാങ്ങിലെ ഒമ്പത് പേരെ പൊലീസ് പൊക്കി. 2012ല്‍ ആയിരുന്നു ഈ സംഭവം. ബലാത്സംഗം, സെക്സ് ട്രാഫിക് എന്നീ കുറ്റങ്ങള്‍ ചമുത്തിയാണ് കേസെടുത്തത്. പക്ഷെ കുറ്റവാളികള്‍ക്ക് ആറോ ഏഴോ വര്‍ഷത്തെ തടവ് ശിക്ഷ മാത്രമാണ് കിട്ടിയത്. എന്നാല്‍ ഈ സംഭവത്തോടെ കൂടുതല്‍ കേസുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ എത്തി. പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ പ്രശ്നം പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ശ്രമിച്ചു. മാത്രമല്ല, ബ്രിട്ടനിലെ ഒരു പൊതുതെരഞ്ഞെടുപ്പില്‍ ഈ പാകിസ്ഥാനി ഗ്രൂമിങ്ങ് ഗ്യാങ്ങുകളുടെ ലവ് ജിഹാദ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ചൂടുള്ള ചര്‍ച്ചാവിഷയമായി. ഇതോടെ പൊലീസ് കൂടുതല്‍ ശക്തമായി പ്രതികള്‍ക്ക് വേണ്ടി വലവിരിച്ചു. നൂറുകണക്കിന് വെള്ളക്കാരി പെണ്‍കുട്ടികളെയാണ് ഈ ഇന്ത്യന്‍ റസ്റ്റോറന്‍റുകളെ ചുറ്റിപ്പറ്റിയുള്ള പാകിസ്ഥാനി യുവാക്കള്‍ ദുരുപയോഗം ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
47ഓളം വെള്ളക്കാരി പെണ്‍കുട്ടികള്‍ പൊലീസുമായി സഹകരിച്ച് മൊഴികള്‍ നല്‍കി. ഇവരെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയവര്‍ പലരും പ്രതികളായുണ്ടായിരുന്നെങ്കിലും ഇതില്‍ പ്രതികളായ 42 പാകിസ്ഥാനികളെ മാത്രം പൊലീസ് പൊക്കി. പാകിസ്ഥാനി വംശജരായ മുസ്ലിം പ്രതികള്‍ക്ക് കോടതി നല്‍കിയ മൊത്തം നല്‍കിയ ശിക്ഷ 432 വര്‍ഷത്തെ തടവായിരുന്നു. 2024ല്‍ ഇവര്‍ക്ക് ശിക്ഷ നല്‍കിയത്. ഇത് ബ്രിട്ടനില്‍ വലിയ കോഹാലഹമുണ്ടായി.
ഇത്തരം ഗ്രൂമിങ്ങ് ഗ്യാങ്ങുകള്‍ ബ്രിട്ടനില്‍ പലയിടത്തും ഉണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. പക്ഷെ ഈ ഗ്യാങ്ങുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം ഭയന്നു. കാരണം അങ്ങിനെ നടപടിയെടുത്താല്‍ ഇസ്ലാം മതക്കാരെ പീഡിപ്പിക്കുന്നു എന്ന ആരോപണവുമായി മനുഷ്യാവകാശപ്രവര്‍ത്തകരും എന്‍ജിഒകളും ഇടത് ലേബര്‍ പാര്‍ട്ടിക്കാരും അവരുടെ രക്ഷയ്‌ക്കെത്തും. ഇസ്ലാമോഫോബിയ ആരോപിച്ച് പൊലീസിനെ പ്രതിരോധത്തിലാക്കും എന്നതിനാല്‍ ബ്രിട്ടീഷ് പൊലീസ് നടപടിയെടുക്കാതെ മാറി നിന്നു. ഇത്തരം കേസുകളില്‍ പെടുന്നവരെ രക്ഷിക്കാന്‍ ആ സമുദായത്തില്‍പെട്ടവര്‍ തന്നെ മനുഷ്യാവകാശപ്രവര്‍ത്തകരെയും എന്‍ജിഒകളെയും ഇടത്പക്ഷക്കാരെയും പൈസ കൊടുത്ത് ഇറക്കി പൊലീസിന് നേരെ ഇസ്ലാമോഫോബിയ (മുസ്ലിങ്ങളെ ഭയപ്പെടുന്ന സംസ്കാരം) ആരോപിച്ച് പ്രതികളെ രക്ഷപ്പെടുത്തും.
മറ്റ് രാജ്യത്തെ പൗരത്വം ഉള്ളവര്‍ക്ക് ബ്രിട്ടീഷ് പൗരത്വം എടുക്കാന്‍ ബ്രിട്ടന്‍ അനുവദിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തെ പൗരത്വം കൂടി എടുക്കാന്‍ പാകിസ്ഥാന്‍ നിയമം അനുവദിക്കുന്നുണ്ട്. അതിനാല്‍ ഇവിടുത്തെ ബ്രിട്ടീഷ് പൗരന്മാരായ പാകിസ്ഥാനികള്‍ക്ക് പാകിസ്ഥാന്‍ പൗരത്വവും ഉണ്ട്. എന്നാല്‍ തടവ് ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പാകിസ്ഥാന്‍കാര്‍ ബ്രിട്ടനില്‍ നിന്നും നാടുകടത്തപ്പെടാതിരിക്കാന്‍ അവരുടെ പാകിസ്ഥാന്‍ പൗരത്വം ഉപേക്ഷിച്ചു. ഇത് ബ്രിട്ടീഷ് സര്‍ക്കാരിനെ വെട്ടിലാക്കി. ബ്രിട്ടീഷ് പൗരത്വം മാത്രമുള്ളവരെ നാടുകടത്താന്‍ ബ്രിട്ടനിലെ നിയമം അനുവദിക്കുന്നില്ല. കുറ്റം ചെയ്താലും എങ്ങിനെയെല്ലാമാണ് ഇസ്ലാമും മുസ്ലിങ്ങളും ശിക്ഷയെ അതിജീവിക്കുന്നത് എന്ന് മനസ്സിലാകാന്‍ ഈ സംഭവം എടുത്തുപരിശോധിച്ചാല്‍ മതിയാകും.
എന്തായാലും 432 വര്‍ഷത്തെ തടവ് ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഗ്യാങ്ങിലെ രണ്ടു പ്രതികളെ നാടുകടത്താന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. പാകിസ്ഥാനിലേക്ക് നാടുകടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഈ തീരുമാനം ബ്രിട്ടനിലെ നിയമത്തിന് എതിരാണെന്ന് കാട്ടി കുറ്റവാളിയായ ഈ രണ്ട് പാകിസ്ഥാനികള്‍ നിയമപോരാട്ടം നടത്തി.. ഇവര്‍ക്ക് നിയമപോരാട്ടം നടത്താനുള്ള തുക പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കണമെന്നതാണ് നിയമം. ഏകദേശം ആറ് കോടി രൂപയാണ് ബ്രിട്ടീഷ് സര്‍ക്കാര‍് നല്‍കിയത്.
പക്ഷെ ഈ രണ്ട് പാകിസ്ഥാനികള്‍ ബ്രിട്ടീഷ് കോടതിയില്‍ കേസില്‍ തോറ്റു. ഇവരുടെ അപ്പീലുകള്‍ എല്ലാം തള്ളപ്പെട്ടു. ആദില്‍ ഖാന്‍, ഖാറി അബ്ദുള്‍ റൗഫ് എന്നിവരാണ് ഈ പ്രതികള്‍. എന്നാല്‍ പാകിസ്ഥാനി പൗരത്വം റദ്ദാക്കിയതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ഇവരെ പുറന്തള്ളുക വിഷമമായി. ബ്രിട്ടീഷ് സര്‍ക്കാര്‍ പാകിസ്ഥാന്‍ സര്‍ക്കാരുമായി സംസാരിച്ചു. ബ്രിട്ടനു മുന്‍പില്‍ നല്ല പിള്ള ചമയാന്‍ തീരുമാനിച്ച പാകിസ്ഥാന്‍ ഈ രണ്ട് കൊടും കുറ്റവാളികളെ സ്വീകരിക്കാന്‍ തീരുമാനിച്ചു. അങ്ങിനെ ഗ്രൂമിങ്ങ് ഗ്യാങ്ങിലെ രണ്ട് ലവ് ജിഹാദികളെ ബ്രിട്ടന്‍ പാകിസ്ഥാനിലേക്ക് നാട് കടത്തും. വൈകാതെ ബ്രിട്ടനിലെ മറ്റ് പ്രദേശങ്ങളിലെ ഗ്രൂമിങ്ങ് ഗ്യാങ്ങുകാര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഈ കേസിലെ വിജയം ബ്രിട്ടീഷ് സര്‍ക്കാരിന് ശക്തിപകരുമെന്ന് കരുതുന്നു.
















