തിരുവനന്തപുരം: 9 കാരറ്റ് സ്വർണ്ണം കൂടി ഹാൾമാർക്കിങ്ങിന്റെ പരിധിയിലേക്ക്. നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകൾക്ക് പുറമെയാണ് 9 കാരറ്റ് സ്വർണാഭരണങ്ങൾ ഹാൾ മാർക്കിംഗ് പരിധിയിലേക്ക് എത്തിയത്. 0.375% സ്വർണ്ണ പരിശുദ്ധിയാണ് 9 കാരറ്റ് സ്വർണാഭരണങ്ങളിൽ ഉണ്ടാവുക.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ ഐഎസ് 1417:2016 നിയമം ജൂലൈ 2025 ഭേദഗതി ചെയ്തത് അനുസരിച്ചാണ് 9 കാരറ്റ് ഹാൾമാർക്കിങ് നിർബന്ധമാക്കിയത്. 24 കാരറ്റ് സ്വർണ്ണമെന്നാൽ 9.995… പരിശുദ്ധ തങ്കം എന്നാണ് കണക്ക്. എന്നാൽ അത് 916 എന്ന പരിശുദ്ധി നിരക്കിലെത്തിച്ചിരിക്കുകയായിരുന്നു നമ്മുടെ ആഭരണ വിപണി. അതായത് സ്വർണ്ണത്തിന്റെ ശുദ്ധി 22 കാരറ്റായി നിലവാരപ്പെടുത്തി. 9.16 കഴിച്ചാൽ ബാക്കി സങ്കര ലോഹം. ക്രമത്തിൽ 916 പരിശുദ്ധി പരസ്യങ്ങളിൽനിന്ന് പോയി, 18 കാരറ്റായി, അപ്പോൾ 75 ശതമാനം തങ്കവും 25 ശതമാനം ചെമ്പോ വെള്ളിയോ ആയി.
വിലയുടെ കുതിച്ചുകയറ്റത്തോടെ മാർക്കറ്റിൽ ഇപ്പോൾ സ്വർണ്ണം പകുതി, ചെമ്പ് പകുതി എന്നാണ് നില. അതായത് സ്വർണ്ണത്തിന്റെ പരിശുദ്ധി 14 കാരറ്റായി. പക്ഷേ വിലയിൽ അത്ര വലിയ കുറവുമില്ല. 14 കാരറ്റിനും കൊടുക്കണം പവന് 40,000 ൽ അധികം രൂപ.
















