Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പട്ടാളത്തെ അയക്കാനുള്ള മുഹമ്മദ് യൂനസ് പദ്ധതി പൊളിഞ്ഞു, ഇപ്പോള്‍ മോദിയ്‌ക്ക് മാമ്പഴം

ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിന്റെ മാമ്പഴ നയതന്ത്രത്തിന് ഇന്ത്യയില്‍ നിന്നും പ്രധാനമന്ത്രി മോദിയില്‍ നിന്നും തണുത്തപ്രതികരണം. ഇന്ത്യാ പാക് സംഘര്‍ഷം ശക്തമാവുകയും ഇന്ത്യ ഓപ്പറേഷന്‍സിന്ദൂറിലേക്ക് നീങ്ങുകയു ചെയ്യുന്ന നാളുകളില്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ‍അതിര്‍ത്തിയിലേക്ക് ബംഗ്ലാദേശി അതിര്‍ത്തി സേനയെ അയയ്‌ക്കാന്‍ മുഹമ്മദ് യൂനസിന് പദ്ധതിയുണ്ടായിരുന്നതായി വെളിപ്പെട്ടിരിക്കുകയാണ്. പക്ഷെ ബംഗ്ലാദേശ് സൈനിക മേധാവി വഖാര്‍ ഉസ് സമന്‍ ഈ ഗൂഢപദ്ധതിയെ തകര്‍ത്തുകളയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 07:46 pm IST
in India, World
ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബിജിബി (വലത്ത്) മുഹമ്മദ് യൂനസ് (ഇടത്ത്)

ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബിജിബി (വലത്ത്) മുഹമ്മദ് യൂനസ് (ഇടത്ത്)

ന്യൂദല്‍ഹി: ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിന്റെ മാമ്പഴ നയതന്ത്രത്തിന് ഇന്ത്യയില്‍ നിന്നും പ്രധാനമന്ത്രി മോദിയില്‍ നിന്നും തണുത്തപ്രതികരണം. ഇന്ത്യാ പാക് സംഘര്‍ഷം ശക്തമാവുകയും ഇന്ത്യ ഓപ്പറേഷന്‍സിന്ദൂറിലേക്ക് നീങ്ങുകയു ചെയ്യുന്ന നാളുകളില്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ‍അതിര്‍ത്തിയിലേക്ക് ബംഗ്ലാദേശി അതിര്‍ത്തി സേനയെ അയയ്‌ക്കാന്‍ മുഹമ്മദ് യൂനസിന് പദ്ധതിയുണ്ടായിരുന്നതായി വെളിപ്പെട്ടിരിക്കുകയാണ്. പക്ഷെ ബംഗ്ലാദേശ് സൈനിക മേധാവി വഖാര്‍ ഉസ് സമന്‍ ഈ ഗൂഢപദ്ധതിയെ തകര്‍ത്തുകളയുകയായിരുന്നു.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയിലേക്ക് ബംഗ്ലാദേശ് അതിര്‍ത്തി സൈന്യമായ ബിജിബിയെ (ബോര്‍ഡര്‍ ഗാര്‍ഡ്സ് ബംഗ്ലാദേശ്) അയയ്‌ക്കാനായിരുന്നു മുഹമ്മദ് യൂനസിന്റെ പദ്ധതി. ഇന്ത്യയുടെ അതിര്‍ത്തി സേനയായ ബിഎസ് എഫുമായി ഏറ്റുമുട്ടുലുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യാ-പാക് യുദ്ധത്തിനിടയില്‍ ഒരു ഇന്ത്യ-ബംഗ്ലാദേശ് സംഘര്‍ഷം അതിര്‍ത്തിയില്‍ സൃഷ്ടിക്കാനായിരുന്നു പദ്ധതി. പാകിസ്ഥാനുമായുള്ള യുദ്ധസാഹചര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിന്റെ ഈ നീക്കം കാര്യമാക്കില്ലെന്നും പക്ഷെ ഈ സംഘര്‍ഷത്തിലൂടെ ഖലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ഷേഖ് ഹസീനയുടെ അവാമി ലീഗും ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ അവിശ്വാസം നേരിട്ടുകൊണ്ടിരിക്കുന്ന തനിക്ക് രാഷ്‌ട്രീയ നേട്ടമുണ്ടാകും എന്നുമായിരുന്നു മുഹമ്മദ് യൂനസിന്റെ കണക്കുകൂട്ടല്‍. ഇന്ത്യാ-ബംഗ്ലാദേശ് സംഘര്‍ഷത്തിന്റെ പേരില്‍ ജനങ്ങളുടെ ഇന്ത്യാ വിരുദ്ധ വികാരം മുതലെടുത്ത് തനിക്ക് അനിഷേധ്യനേതാവായി ബംഗ്ലാദേശില്‍ തുടരാമെന്നും മുഹമ്മദ് യൂനസ് കരുതി. ഇന്ത്യാവികാരം ആളിക്കത്തിച്ചും ബംഗ്ലാദേശ് ദേശീയവികാരം ഉണര്‍ത്തിയും മുഹമ്മദ് യൂനസിനൊപ്പം നില്‍ക്കാമെന്ന് ജമാ അത്തെ ഇസ്ലാമിയുടെയും ബംഗ്ലാദേശിയെ പുതുപാര്‍ട്ടിയായ ജാതിയോ നാഗ്രിക് പാര്‍ട്ടിയുടെയും സംഘടനാനേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലുര്‍ റഹ്മാനും ലഫ്. ജനറല്‍ മുഹമ്മദ് ഫൈസുല്‍ റഹ്മാനും ഇന്ത്യന്‍ അതിര്‍ത്തി സേനയുമായി ഏറ്റുമുട്ടല്‍ ഉണ്ടാക്കാനുള്ള അന്തിമ പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ബംഗ്ലാദേശ് സൈനികരോട് ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേനയുമായി സംഘര്‍ഷമുണ്ടാക്കാന്‍ നിര്‍ദേശം നല്‍കി. ഈ ബംഗ്ലാദേശ് അതിര്‍ത്തി സൈനികരെ സഹായിക്കാന്‍ ബംഗ്ലാദേശ് സേനയുടെ ചില ട്രൂപ്പുകളെ തൊട്ടു പിന്നിലായി മുഹമ്മദ് യൂനസിന്റെ നിര്‍ദേശപ്രകാരം വിന്യസിപ്പിക്കുകയും ചെയ്തതായി പറയുന്നു. പക്ഷെ ഈ പദ്ധതി ബംഗ്ലാദേശ് സേനാമേധാവി വഖാര്‍ ഉസ് സമന്‍ മണത്തറിഞ്ഞു. അദ്ദേഹം ഉടനെ ബംഗ്ലാദേശ് അതിര്‍ത്തി സേനയുടെ മേധാവിയായ മേജര്‍ ജനറല്‍ മുഹമ്മദ് അഷ്റഫുസ്മാന്‍ സിദ്ദിഖിയോട് ഇന്ത്യയുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന് ശക്തമായി താക്കീത് ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തി സേനയുമായി വഴക്കുണ്ടാക്കാന്‍ തനിക്ക് ജമുനയില്‍ നിന്നും നിര്‍ദേശമുണ്ടെന്നായിരുന്നു മേജര്‍ ജനറല്‍ മുഹമ്മദ് അഷ്റഫുസ്മാന്‍ സിദ്ദിഖി വിശദീകരിച്ചത്. മുഹമ്മദ് യൂനസിന്റെ ബംഗ്ലാവ് ഇരിക്കുന്ന കെട്ടിടമാണ് ജമുന. ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയുമായി ഏറ്റുമുട്ടല്‍ ഉണ്ടാക്കുന്നതോടെ ബംഗ്ലാദേശ് ദേശീയവികാരം ആളിക്കത്തിക്കാന്‍ ജമാ അത്തെ ഇസ്ലാമിയെ ഇറക്കുക എന്നതായിരുന്നു മുഹമ്മദ് യൂനസിന്റെ പദ്ധതി. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താത്തതിലും മറ്റും തനിക്കെതിരെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ അത‍ൃപ്തി ഈ ദേശീയവികാരത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുമെന്നുമാണ് മുഹമ്മദ് യൂനസ് കരുതിയത്. എന്തായാലും ഈ പദ്ധതി ബംഗ്ലാദേശ് പട്ടാളമേധാവി തകര്‍ത്തുകളഞ്ഞു.

അന്ന് മോദിയെയും ഇന്ത്യയെയും പ്രതിരോധത്തിലാക്കാന്‍ തുനിഞ്ഞ മുഹമ്മദ് യൂനസാണ് ഇപ്പോള്‍ മോദിയ്‌ക്ക് ആയിരം കിലോ ഹരിഭംഗ എന്ന വിഭാഗത്തില്‍പ്പെടുന്ന മാങ്ങ അയച്ചുകൊടുത്തത്. 60 കാര്‍ട്ടണുകളിലാക്കിയാണ് ഇത്രയും മാങ്ങ അഖോര ലാന്‍ഡ് പോര്‍ട്ട് വഴിയാണ് അയച്ചത്. പക്ഷെ ഇന്ത്യയില്‍ നിന്നും ഇതിന് വലിയ പ്രതികരണം ഉണ്ടായില്ല. സാധാരണ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എല്ലാവര്‍ഷവും മോദിയ്‌ക്ക് മാങ്ങ അയച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നു. സ്ഥാനഭ്രഷ്ടയായ ഷെയ്ഖ് ഹസീന ഇപ്പോഴും ഇന്ത്യയില്‍ കഴിയുകയാണ്. ബംഗ്ലാദേശ് പുറത്താക്കിയ ഷെയ്ഖ് ഹസീനയ്‌ക്ക് മോദി അഭയം നല്‍കുകയായിരുന്നു.

Tags: Mohammed YunusBGBMango diplomancyBSFSheikh HasinaKhalilur RahmanWakar Uz Zaman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)
India

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

പുതിയ വാര്‍ത്തകള്‍

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

പിഎസ്‌സി ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.