കൊച്ചി: നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് കേസില്‍ ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍. ഇവര്‍ വിഴുങ്ങിയ 163 കൊക്കയിന്‍ ഗുളികകളാണ് ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തത്. വിപണിയില്‍ ഇതിന് 16 കോടി രൂപ വില വരുമെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാത്രി വൈകി അങ്കമാലി കോടതിയില്‍ ഹാജരാക്കി ബ്രൂണോയെയും ലൂക്കാസിനെയും റിമാന്‍ഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അപേക്ഷ നല്‍കും.
ആര്‍ക്ക് വേണ്ടിയാണ് കൊക്കെയ്ന്‍ ഇവര്‍ കൊണ്ടുവന്നത് എന്ന് വ്യക്തമല്ല. പ്രതികള്‍ വലിയ അളവില്‍ കൊക്കയ്ന്‍ കടത്തുമെന്ന് ഡിആര്‍ഐക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവരെയും വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതികളെ പിടികൂടിയത് ശനിയാഴ്ച രാവിലെയാണ്.
ബ്രസീലിലെ സാവോപോളോയില്‍ നിന്നാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. രാവിലെ 8 .45 നെടുമ്പാശേരിയില്‍ വിമാനമിറങ്ങി തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് പോകാനായിരുന്നു നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: