ലക്നൗ: ഇന്ത്യയിലെ ഹിന്ദു പെൺകുട്ടികളെ ഇസ്ലാം മതത്തിലേയ്‌ക്ക് മാറ്റാൻ ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ ധനസഹായം നൽകിയെന്ന് പോലീസ്. ഇതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുസ്ലീം രാജ്യങ്ങളിൽ നിന്ന് 500 കോടി രൂപ ചങ്കൂർ ബാബയുടെ റാക്കറ്റ് കൈപ്പറ്റിയിട്ടുണ്ട്. ചങ്കൂർ ബാബയ്‌ക്കൊപ്പം, അദ്ദേഹത്തിന്റെ കൂട്ടാളിയായ നസ്രീനെയും അറസ്റ്റ് ചെയ്തിരുന്നു. വിദേശത്ത് നിന്ന് ലഭിക്കുന്ന ധനസഹായം നസ്രീനാണ് കൈകാര്യം ചെയ്തിരുന്നത്.
ദരിദ്രരും ദുർബലരും വിധവകളുമായ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നത് . വലയിൽ വീഴാത്തവരെ കള്ളകേസിൽ കുടുക്കും. ഇന്ത്യ-നേപ്പാൾ അതിർത്തി വഴി ഉത്തർപ്രദേശിലെ ഏഴ് ജില്ലകളിലെ മുസ്ലീം യുവാക്കൾക്ക് ചങ്കൂർ ബാബ പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.
19 ബാങ്കുകളിലായി 100 കോടിയിലേറെ പണം ചങ്കൂർ ബാബ നിക്ഷേപിച്ചിട്ടുണ്ട്.ചങ്കൂർ ബാബ തന്റെ മകന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങുകയും ഇടപാടുകൾ നടത്തുകയും ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്
















