Kerala

പാര്‍ട്ടിക്കായി  സംഭാവന നല്‍കിയിരുന്നു എങ്കില്‍ പത്തനംതിട്ട ജില്ലയില്‍ വട്ട പൂജ്യം ആവുമായിരുന്നില്ല; പിജെ കുര്യന് മറുപടി

ദല്‍ഹിയിലെ കുളിരില്‍ ഉല്ലസിക്കുന്ന സമയത്ത് നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിച്ചിരുന്നുവെങ്കില്‍ ഒരു പഞ്ചായത്തില്‍ 25 അല്ല അതില്‍ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് കാരെ ഉണ്ടാക്കാമായിരുന്നു

Published by

കണ്ണൂര്‍:പത്തനംതിട്ടയിലെ പൊതുയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ,എസ് എഫ് ഐയെ പുകഴ്‌ത്തിയ കെ പി സി സി രാഷ്‌ട്രീയകാര്യ സമിതി അംഗവും മുതിര്‍ന്ന നേതാവുമായ പി ജെ കുര്യന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ഉപാധ്യക്ഷന്‍ ഫര്‍സിന്‍ മജീദ് .’രാജ്യസഭാ ഉപാധ്യക്ഷന്‍, ചീഫ് വിപ്പ്, കേന്ദ്ര മന്ത്രി തുടങ്ങിയ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുള്ള കുര്യന്‍ സാര്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായത് കൊണ്ട് മാത്രം പത്തനംതിട്ടയില്‍ വന്ന് യൂത്ത് കോണ്‍ഗ്രസ് പോരാ എന്ന് പ്രസംഗിച്ചത്’ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്നാണ് ഫര്‍സിന്‍ മജീദ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്.

കുര്യന്‍ സാറിന് സ്ഥാനങ്ങള്‍ ഒക്കെ താങ്കള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഭാവന ചെയ്തതാണ് എന്ന് മനസിലാക്കാന്‍ പറ്റി.തിരിച്ച് എന്തെങ്കിലും താങ്കള്‍ പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജില്ലയില്‍ എങ്കിലും സംഭാവന നല്‍കിയിരുന്നു എങ്കില്‍ കെ കരുണാകരന്‍ കോണ്‍ഗ്രസിനായി ഉണ്ടാക്കിയ പത്തനംതിട്ട ജില്ലയില്‍ പാര്‍ട്ടി എം എല്‍ എ മാര്‍ വട്ട പൂജ്യം ആവുമായിരുന്നില്ല.
വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാമായിരുന്നു,

-->

ഒരു അടച്ചിട്ട മുറിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ ഇരുത്തി അവര്‍ക്ക് പറ്റുന്ന സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടായിരുന്നുവെങ്കില്‍.മാധ്യമങ്ങളുടെ മുന്നില്‍ വച്ച് താങ്കള്‍ പേര് വിളിച്ച് ഉപദേശിച്ചവരൊക്കെ താങ്കളുടെ നാട്ടുകാര്‍ കൂടിയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു- ഫര്‍സിന്‍ മജീദ് കുറിച്ചു.

ദല്‍ഹിയിലെ കുളിരില്‍ ഉല്ലസിക്കുന്ന സമയത്ത് നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിച്ചിരുന്നുവെങ്കില്‍ ഒരു പഞ്ചായത്തില്‍ 25 അല്ല അതില്‍ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് കാരെ ഉണ്ടാക്കാമായിരുന്നു .പാര്‍ട്ടി പ്രതിസന്ധിയില്‍ നിന്ന് കരകയറുവാനായി പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ തോളില്‍ തട്ടി അഭിനന്ദിച്ചില്ലെങ്കിലും ചവിട്ടി താഴ്‌ത്തരുത്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കുമെന്നും ഫര്‍സിന്‍ മജീദ് കുറിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by