തിരുവനന്തപുരം: നെടുമങ്ങാട് – വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്.ഇരുവരും കൂശര്‍കോട് സ്വദേശികളാണ്. ശനിയാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് അപകടം.
ആനാട് ഗ്രാമപഞ്ചായത്ത് നീന്തല്‍ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്.രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തല്‍ പരിശീലനം ഉളളത്. രാവിലെ പരിശീലനം നല്‍കിയ ശേഷം ഗേറ്റ് പൂട്ടി. എന്നാല്‍ ഏഴ് കുട്ടികള്‍ മതില്‍ചാടിക്കടന്ന് നീന്തല്‍കുളത്തില്‍ എത്തുകയായിരുന്നു.
കുട്ടികള്‍ക്ക് നീന്തല്‍ വശമില്ലായിരുന്നു. കുളത്തിലെ ആഴമുള്ള ഭാഗത്തേയ്‌ക്ക് പോയ കുട്ടികളാണ് മുങ്ങിത്താണത്. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രണ്ട് കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
നീന്തല്‍ കുളത്തിന്റെ നടത്തിപ്പ് ആനാട് ഗ്രാമപഞ്ചായത്ത് ഒരു ക്ലബിനെയാണ് ഏല്‍പിച്ചിട്ടുളളത്. നീന്തല്‍കുളത്തില്‍ ആളുകള്‍ അനധികൃതമായി പ്രവേശിക്കുന്നത് നിരീക്ഷിക്കാന്‍ പഞ്ചായത്ത് സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.കുട്ടികള്‍ നീന്തുന്നത് ശ്രദ്ധയില്‍പ്പെട്ട് ക്ലബ് ഭാരാവാഹികള്‍ സ്ഥലത്ത് എത്തിയപ്പോഴേയ്‌ക്കും അപകടം സംഭവിച്ചു.
മരിച്ച ഷിനില്‍ മഞ്ച ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ആരോമല്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: