ലണ്ടന്‍: ബ്രിട്ടനില്‍ ഒരു മുസ്ലിം ഒരു വീട് വാടകയ്‌ക്ക് എടുത്ത് താമസമാക്കിയാല്‍ പിന്നെ അവര്‍ തൊട്ടടുത്തുള്ളവരെ ശല്യപ്പെടുത്താന്‍ തുടങ്ങുമെന്ന് ലണ്ടനില്‍ ജോലി ചെയ്യുന്ന സ്മിത വയലില്‍. 18 വര്‍ഷം മുന്‍പ് ബ്രിട്ടനില്‍ ഉണ്ടായിരുന്ന ഊ പ്രവണതയെക്കുറിച്ച് ബ്രിട്ടനില്‍ ജീവിക്കുന്ന മലയാളിയായ സ്മിത പറഞ്ഞു. ഒരു യൂട്യുബ് ചാനലിലാണ് ഇവര്‍ ബ്രിട്ടനില്‍ 18 വര്‍ഷം മുന്‍പുണ്ടായിരുന്ന ശക്തമായ വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെ അതിപ്രസരത്തെക്കുറിച്ച് സ്മിത വയലിന്‍ പറഞ്ഞു. .
“എന്റെ കസിന് തന്നെ ഒരു പ്രശ്നമുണ്ടായി. അവന്റെ അയല്‍വാസിയായ മുസ്ലിങ്ങള്‍ അവരുടെ വീട് തുറക്കാറേയില്ല. അതേ സമയം ഇവര്‍ ഓണ്‍ലൈനില്‍ നിറയെ സാധനങ്ങള്‍ വാങ്ങുകയും ചെയ്യും. ആമസോണില്‍ നിന്നുമൊക്കെ ഇവര്‍ ഓര്‍ഡര്‍ ചെയ്യുന്ന പാഴ്സലുകള്‍ അയല്‍വാസിയുടെ വീടിന് മുന്‍പില്‍ കൊണ്ടുപോയി പോസ്റ്റാമാന്‍ തള്ളും. ഈ പാഴ്സല്‍ യഥാര്‍ത്ഥത്തില്‍ ഓര്‍ഡര്‍ ചെയ്തത് അയല്‍ക്കാരായ മുസ്ലിം കുടുംബമാണ്. അവര്‍ വാതില്‍ തുറക്കാത്തതിനാലാണ് അവ സ്മിതയുടെ കസിന്റെ വീടിന് മുന്‍പില്‍ പോസ്റ്റ് മാന്‍ കൊണ്ടുവെയ്‌ക്കുന്നത്. ഇതോടെ കസിന്‍ ഈ മുസ്ലിങ്ങളുടെ വീട്ടില്‍ പാഴ്സല്‍ കൊണ്ടു പോയിക്കൊടുക്കാന്‍ ന്‍ ശ്രമിച്ചു. പക്ഷെ അവര്‍ ഒരിയ്‌ക്കലും വീട് തുറക്കുകയുണ്ടായില്ല. പക്ഷെ പുറത്ത് നടക്കുന്നത് എന്താണെന്ന് കൃത്യമായി ഇവര്‍ക്ക് അറിയാം. ഇതോടെ അയല്‍ക്കാരനായ എന്റെ കസിന് അസ്വസ്ഥത ആരംഭിച്ചു. കാരണം ദിവസേന പുതിയ പുതിയ പാഴ്സലുകള്‍ വന്ന് തന്റെ വീട്ട് മുറ്റം നിറയുകയാണ്. വൈകാതെ ഈ തലവേദന ഒഴിവാക്കാന്‍ തന്റെ കസിന്‍ ആ വാടക വീട് മാറി”- സ്മിത വയലില്‍ പറയുന്നു.
കസിന്‍ വീട് ഒഴിഞ്ഞതോടെ പിറ്റേ ദിവസം തന്നെ മുസ്ലിം കൂടുംബം കസിന്റെ വീട് കൂടി വാടകയ്‌ക്ക് എടുത്തു. അവരുടെ ബന്ധുക്കളെ അവിടെ താമസമാക്കാന്‍ എത്തിച്ചു. വൈകാതെ ഇവര്‍ ആ തെരുവ് തന്നെ കയ്യടക്കാന്‍ തുടങ്ങി. എന്നിട്ട് ഈ പ്രദേശം അവരുടെ സ്വകാര്യ പ്രദേശം പോലെ കയ്യടക്കും. നോ ബ്രിട്ട്സ് ആര്‍ അലൗഡ് ആഫ്റ്റര്‍ സെവന്‍ (ഏഴ് മണിക്ക് ശേഷം ഇവിടെ ബ്രിട്ടീഷുകാരെ അനുവദിക്കില്ല) എന്ന് വരെ അവര്‍ എഴുതിവെയ്‌ക്കുമെന്ന് സ്മിത പറയുന്നു. ബ്രിട്ടനില്‍ എങ്ങിനെയെങ്കിലും എത്തിച്ചേര്‍ന്ന് പിന്നീട് അവിടുത്തെ തെരുവുകള്‍ തന്നെ സമാന മതസ്ഥാരെയും കുടുംബക്കാരേയും താമസിപ്പിച്ച് കയ്യടക്കുന്ന ഈ രീതി മുസ്ലിങ്ങള്‍ ഇപ്പോഴും തുടരാറുണ്ടെന്നും സ്മിത വയലില്‍ പറയുന്നു.
ഇപ്പോഴത്തെ മറ്റൊരു സംഭവം
എന്നാല്‍ 18 വര്‍ഷത്തിന് ശേഷം സ്മിത ഇപ്പോള്‍ താമസിക്കുന്ന ഫ്രാന്‍സിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബ്രിട്ടനിലെ ജേഴ്സി എന്ന ദ്വീപില്‍ വര്‍ഗ്ഗീയത പഴയതിനേക്കാള്‍ പ്രകടമാണെന്നും സ്മിത വയലില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രദേശത്ത് ഒരു മുസ്ലിം പള്ളി നേരത്തെ ഉണ്ടായിരുന്നില്ല. പക്ഷെ അവര്‍ നാല് വര്‍ഷം മുന്‍പ് ഒരു ക്രിസ്ത്യന്‍ പള്ളി വലിയ വില കൊടുത്ത് വാങ്ങി. ഇവിടെ പ്രാര്‍ത്ഥന തുടങ്ങി. ഒരു ദിവസം പതിവില്ലാത്ത വിധം ജഴ്സിയിലെ തെരുവില്‍ കറുപ്പ് വസ്ത്രമണിഞ്ഞ് ഈ മുസ്ലിംപള്ളിയിലെ വിശ്വാസികളുടെ വലിയ പ്രകടനം കണ്ടു. പക്ഷെ അവിടെ അതിന് ശേഷം ഇവരുടെ പ്രകടനം ഉണ്ടായിട്ടില്ല. കാരണം കര്‍ശനമായി ഇസ്ലാം വര്‍ഗ്ഗീയതയെ അടിച്ചമര‍്ത്തുന്ന പ്രവിശ്യയാണ് ജേഴ്സിയെന്നും സ്മിത വയലില്‍ പറയുന്നു.
ഇതിനിടെ ഒരു ദിവസം ജേഴ്സിയിലെ ഒരു ട്രാഫിക്കിലൂടെ പോകുമ്പോള്‍ സ്മിതയെ നോക്കി ചിരിക്കുന്ന ഒരാളെ യുവാവിനെ കണ്ടുമുട്ടാനിടയായി. ഇത് ആരാണെന്ന് സ്മിതയ്‌ക്ക് മനസ്സിലായില്ല. എവിടെയാണ് ഇയാളെ കണ്ടുമുട്ടിയത് എന്ന കാര്യം ഇവര്‍ക്ക് വേര്‍തിരിച്ചെടുക്കാനായില്ല. ഇയാളുമായി ഒരു സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു സ്മിതയുടെ മകന് പ്ലേസ് മെന്‍റ് ആവശ്യമുണ്ടെങ്കില്‍ തനിക്ക് അത് സംഘടിപ്പിച്ച് നല്‍കാന്‍ കഴിയുമെന്ന് അയാള്‍ പറഞ്ഞു. എങ്ങിനെയാണ് തനിക്ക് ഒരു മകനുള്ള വിവരം ഇയാള്‍ അറിഞ്ഞത് എന്ന കാര്യം സ്മിതയില്‍ ഞെട്ടലുണ്ടാക്കി. തനിക്ക് രണ്ട് മക്കളാണെന്നും അവര്‍ യുകെയില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണെന്നും സ്മിത പറഞ്ഞു. അപ്പോള്‍ അയാള്‍ ചോദിച്ചത് മതത്തെക്കുറിച്ചാണ്: “നിങ്ങളുടെ മതം ഇത് അംഗീകരിക്കുമോ?” എന്നായിരുന്നു ഇയാളുടെ ചോദ്യം. പൊടുന്നനെ ഇയാള്‍ മതത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് സ്മിതയ്‌ക്ക് മനസ്സിലായില്ല. “എന്റെ മക്കള്‍ ഇവിടുത്തെ കള്‍ച്ചര്‍ അനുസരിച്ച് നന്നായി ജീവിക്കുന്നു. അതല്ലേ നമ്മള്‍ നോക്കേണ്ട ആവശ്യമുള്ളൂ” എന്ന് സ്മിത മറുപടി പറഞ്ഞു.
അപ്പോള്‍ ഞാന്‍ അയാളുടെ മതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഞാന്‍ ഒരു സ്ട്രോങ്ങ് ബിലീവര്‍ ഓഫ് ഇസ്ലാം എന്നായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍ സ്മിതയ്‌ക്ക് ബൈബിളിനെക്കുറിച്ചും ഖുറാനെക്കുറിച്ചും അറിയാമായിരുന്നു. അതിനാല്‍ സ്മിത നമുക്ക് കുറച്ച് നല്ല കാര്യങ്ങള്‍ ഇസ്ലാമിനെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞു. പക്ഷെ അയാള്‍ക്ക് ഖുറാനെക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നു. പക്ഷെ ബൈബിളിനെക്കുറിച്ച് ബുദ്ധമതത്തെക്കുറിച്ചും നല്ല പിടിപാടുണ്ടായിരുന്നു ഇയാള്‍ക്ക്. പിന്നീട് ഇരുവരും തമ്മില്‍ മതത്തെക്കുറിച്ച് വാക്കേറ്റമുണ്ടായി. ഞാന്‍ ഈ ചോദ്യം ഏത് സ്ത്രീയെക്കണ്ടാലും ചോദിക്കാറുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇത് ജീവിതത്തില്‍ അസംതൃപ്തരായ സ്ത്രീകളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള തന്ത്രമാണ്. ഇനി ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ താന്‍ ജഴ്സി പ്രവിശ്യയില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ ഉടനെ അയാള്‍ ഓടിപ്പോയി. കാരണം ജഴ്സിയിലെ അധികൃതര്‍ കര്‍ശനസ്വഭാവക്കാരാണ്. ഞാന്‍ ഒരു സിംഗിള്‍ മദര്‍ ആയതിനാല്‍ എന്റെ ജീവിതത്തില്‍ അസംതൃപ്തിയുണ്ടെങ്കില്‍ എന്നെ മതം മാറ്റാനായിരുന്നു ഇയാള്‍ വന്നത്. ഈ ട്രെന്‍ഡ് യുകെയില്‍ ശക്തമാവുകയാണ്. മതപരിവര്‍ത്തനത്തിനായി പബ്ബുകളില്‍ ഇവര്‍ സ്ഥിരം പോകാറുണ്ടെന്നും അയാള്‍ പറഞ്ഞു. കാരണം ഇവിടെ ജീവിതത്തില്‍ അസംതൃപ്തരായ ഒട്ടേറെ സിംഗിള്‍ പാരന്‍റായ സ്ത്രീകളെ (വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ ആയ സ്ത്രീകളെ) സുലഭമായി കണ്ടെത്താനാവും. അവരോട് മതത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയാല്‍ അവര്‍ക്ക് മതപരമായ ആശയക്കുഴപ്പമുള്ളതിനാല്‍ ഇത്തരക്കാരുെട വലയില്‍ വീഴും. അവരെ മെല്ലെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഇക്കൂട്ടര്‍ക്ക് എളുപ്പമാണെന്നും സ്മിത വയലില്‍ പറയുന്നു. ഇത്തരം പ്രവണത യുകെയില്‍ വര്‍ധിച്ചുവരികയാണെന്നും സ്മിത വയലില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: