ലക്നൗ : കഴിഞ്ഞ എട്ട് വർഷത്തിനിടെ ഉത്തർപ്രദേശിൽ നിയമവിരുദ്ധ മതപരിവർത്തനത്തിന് ശിക്ഷിച്ചത് 16 പ്രതികളെ . ഇതിൽ 12 പ്രതികൾക്ക് ജീവപര്യന്തം തടവും 4 പ്രതികൾക്ക് 10 വർഷം തടവുമാണ് ശിക്ഷ . ഇതോടൊപ്പം, പ്രതികൾക്ക് കോടതി പിഴയും വിധിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം, മത-സാമൂഹിക ഐക്യം നിലനിർത്തുന്നതിനും ജനസംഖ്യാ സന്തുലിതാവസ്ഥയെ തകർക്കുന്ന ഗൂഢാലോചനകൾ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം തുടർച്ചയായ പ്രചാരണം നടത്തിവരികയാണെന്ന് ഡിജിപി രാജീവ് കൃഷ്ണ പറഞ്ഞു.
നിയമവിരുദ്ധ മതപരിവർത്തനത്തിന്റെ സൂത്രധാരന്മാർക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണ്. നിയമവിരുദ്ധ മതപരിവർത്തനത്തിന്റെ ആഴത്തിലുള്ള വേരുകൾ തുറന്നുകാട്ടുക മാത്രമല്ല, സംഘടിത മതപരിവർത്തന സംഘങ്ങളുടെ നട്ടെല്ല് ഒടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജമാലുദ്ദീൻ എന്ന ചങ്ങൂർ ബാബ 1500-ലധികം ഹിന്ദു സ്ത്രീകളെ മതപരിവർത്തനം നടത്തിയിരുന്നു. മുസ്ലീങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ ജനസംഖ്യാശാസ്‌ത്രത്തിൽ മാറ്റം വരുത്താനും സംഘം പദ്ധതിയിട്ടിരുന്നു.
ആളുകളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മഹാരാഷ്‌ട്രയിൽ നിരവധി ഹിന്ദുക്കളെ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയിരുന്നു.
















