കൊച്ചി : കപ്പല്‍ മുങ്ങി ഉണ്ടായ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലന്ന് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയായ എംഎസ്സി.9,531 കോടി രൂപ കെട്ടിവയ്‌ക്കാനാവില്ലെന്ന് കമ്പനി കോടതിയെ അറിയിച്ചു. സ്വീകാര്യമാകുന്ന തുക അറിയിക്കണമെന്നും അതുവരെ എംഎസ് സി 2 വിന്റെ അറസ്റ്റ് തുടരുമെന്നും കോടതി വ്യക്തമാക്കി.
കപ്പല്‍ മുങ്ങിയതില്‍ പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്‌നമെന്നാണ് കമ്പനിയുടെ വാദം. അതിനാല്‍ കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച ഭീമമായ നഷ്ട പരിഹാര തുക നല്‍കാനാവില്ലെന്നാണ് എംഎസ്സിയുടെ കമ്പനിയുടെ നിലപാട്.
കെട്ടിവയ്‌ക്കാനാകുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്‌ക്കുളളില്‍ മറുപടി സത്യവാംഗ്മൂലം നല്‍കാമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പ്പര്യത്തിന് എതിരാകുമെന്നും ഹൈക്കോടതി പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അഡ്മിറ്റ് സ്യൂട്ടില്‍ വാദം ഓഗസ്റ്റ് 6ന് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: