Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ ബിരുദം മുതല്‍ കൊലപാതകം വരെ; എസ്എഫ്‌ഐ അക്രമം നാണക്കേട് മറയ്‌ക്കാന്‍

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Jul 10, 2025, 11:59 am IST
in Kerala

കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പേരില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ അക്രമവും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള എസ്എഫ്‌ഐ നീക്കം ആസൂത്രിതം. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ അവഗണിച്ച് പിണറായി സര്‍ക്കാരിന്റെ കാലത്ത് സമരരഹിത വര്‍ഷങ്ങള്‍ ആചരിച്ച എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒറ്റപ്പെടുന്നത് മറികടക്കാനാണിപ്പോള്‍ സ്വയം ശത്രുക്കളെ സൃഷ്ടിച്ച് സംഘര്‍ഷസമരം സംഘടിപ്പിക്കുന്നത്. പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണം മുതല്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംഭവം വരെ നിരവധി ഉദാഹരണങ്ങള്‍. എസ്എഫ്‌ഐ നേതാക്കള്‍ പ്രതിക്കൂട്ടിലായ നാണംകെട്ട ഇത്തരം സംഭവങ്ങള്‍ മറച്ചു പിടിക്കാന്‍ കൂടിയാണ് ഗവര്‍ണര്‍ക്കെതിരെ സമരവുമായി സംഘടന രംഗത്തിറങ്ങിയിരിക്കുന്നത്. എസ്എഫ്‌ഐ മുന്‍ സെക്രട്ടറി പി.എം. ആര്‍ഷോയുടെ വ്യാജഹാജര്‍, നിഖില്‍ തോമസിന്റെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് തുടങ്ങി കെ. ദിവ്യയുടെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വരെ. ഇങ്ങനെ എസ്എഫ്‌ഐ നേതാക്കള്‍ മുഴുവനും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നാണംകെട്ട വര്‍ഷമായിരുന്നു കടന്നുപോയത്.

ഉച്ചക്കഞ്ഞിക്കുള്ള ചെലവ്, പട്ടികജാതി, വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇ-ഗ്രാന്റ് എന്നിവ മുടങ്ങിയതിനെക്കുറിച്ച് എസ്എഫ്‌ഐ ഒരക്ഷരം മിണ്ടിയിരുന്നില്ല. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠന പ്രോത്സാഹനത്തിനായി 2022-23 കാലത്ത് വകയിരുത്തിയ 43.2 കോടി രൂപയില്‍ 16.18 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ അക്കാദമിക വര്‍ഷത്തിലാണ്. പട്ടികജാതി, വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ചെലവഴിക്കേണ്ട പണം പൊതു വിദ്യാഭ്യാസ വകുപ്പ് ആഡംബരങ്ങള്‍ക്കായി വകമാറ്റി ചെലവഴിച്ചു. 2020-21 ല്‍ പ്രവേശനം നേടിയ 4.12 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 12 ശതമാനത്തിനും ലംപ്‌സം ഗ്രാന്റ് ലഭിച്ചില്ല. ഇ ഗ്രാന്റ് കുടിശിക കാരണം പഠനം നിര്‍ത്തിപ്പോയവരും ടിസി ലഭിക്കാത്തവരും ഏറെയായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഇ ഗ്രാന്റ് കുടിശിക തീര്‍ക്കുന്നത്. ഇതിനെതിരെയുള്ള സമരത്തിലൊന്നും എസ്എഫ്‌ഐ ഉണ്ടായിരുന്നില്ല.

ഈ അക്കാദമിക വര്‍ഷമാരംഭിക്കുമ്പോള്‍ 64 സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. സെലക്ട് കമ്മിറ്റികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ തീരുമാനിക്കാത്തത് കാരണം സര്‍വകലാശാലകള്‍ക്കാകട്ടെ നിലവില്‍ താത്കാലിക വിസി മാത്രമാണുള്ളത്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം ഗുരുതര പ്രതിസന്ധികളില്‍ നിന്ന് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും എസ്എഫ്‌ഐയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടത് മറച്ചുവെക്കാനുമാണ് സെനറ്റ് ഹാള്‍ പ്രശ്‌നം സജീവമാക്കി നിര്‍ത്തി ഗവര്‍ണര്‍ക്കെതിരെ സമര രംഗത്തിറങ്ങിയത്.

എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സംഭവത്തില്‍ നിഖിലിനെ സംരക്ഷിക്കാനെത്തിയ ആര്‍ഷോയുടെ വാദങ്ങള്‍ മുഴുവന്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ നിലപാടുകള്‍ മൂലം നുണയാണെന്ന് തെളിഞ്ഞിരുന്നു. തങ്ങള്‍ക്ക് വേണ്ടത് ചെയ്തു തരാത്ത വിസിമാരെ വേട്ടയാടുന്ന തന്ത്രമാണ് എസ്എഫ്‌ഐ ഇപ്പോഴും പിന്തുടരുന്നത്. സംഘര്‍ഷവും അക്രമവും ഉണ്ടാക്കി യഥാര്‍ത്ഥ പ്രശ്‌നങ്ങളെ തമസ്‌കരിക്കാനാണ് എസ്എഫ്‌ഐയുടെ ശ്രമം.

Tags: SFI violencefake degrees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോട്ടയം പഴയ സെമിനാരിയില്‍ എംഡി സ്‌കൂള്‍ സ്ഥാപക സ്മൃതിസംഗമം ഉദ്ഘാടനം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സംസാരിക്കുന്നു
Kerala

കാതോലിക്കാ ബാവയുടെ വിമര്‍ശനം: എസ്എഫ്‌ഐയുടേത് സമരമല്ല, കോപ്രായം; ഭ്രാന്താലയത്തിലാണോ ജീവിക്കുന്നത്

Kerala

കമ്മ്യൂണിസ്റ്റുകാരെ നശിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ കഴിയൂ എന്ന് ലെനിന്‍ പറഞ്ഞു, അതിന്റെ തുടക്കമാണ് സിദ്ധാര്‍ത്ഥന്‍ വധം: ശ്രീകുമാരന്‍തമ്പി

Kerala

കേരളത്തിലെ കോളജുകളില്‍ അക്രമരാഷ്‌ട്രീയം: മോദി

Kerala

പദ്മശ്രീ ബാലന്‍ പൂതേരി അടക്കമുള്ള സെനറ്റംഗങ്ങളെ തടഞ്ഞ് എസ്എഫ്‌ഐ അക്രമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.