കൊട്ടാരക്കര: കുളക്കട പഞ്ചായത്തിലെ കലയപുരം പൊതു ചന്തയിലാണ് വെറ്റയ്‌ക്കു വില ലഭിക്കാത്തതിനെ തുടർന്ന് കർഷകർ വെറ്റകൾ കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് പ്രതിഷേധിച്ചത്. 80-120 രൂപ വരെ ഒരു കെട്ടിന് വില ഉള്ളതിന് കലയ പുരം ചന്തയിൽ വെറും 10 രൂപയ്‌ക്ക് മേടിക്കാനുള്ള കുത്തക വ്യാപാരി കളുടെ ശ്രമത്തിനെതിരെ കർഷകർ വെറ്റ വിൽക്കാതെ പ്രതിഷേധിച്ചത്.
ഇന്നത്തെ പണി മുടക്കിന്റെ പേരിൽ വ്യാപാരികളിൽ നിന്നും വെറ്റ 10 രൂപയ്‌ക്ക് വാങ്ങി മറ്റു വ്യാപരികൾക്ക് വലിയ വിലയ്‌ക്കാണ് വിൽക്കുന്നത്. 7500 കെട്ട് വെറ്റകളാണ് കഴിഞ്ഞ ദിവസം ചന്തയിൽ എത്തിച്ചത്. കർഷകരൂടെ കഷ്ടപാടിനെ അപഹാസിക്കുന്ന നടപടിയാണ് വ്യാപാരികൾ കാട്ടിയതെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പുത്തൂരിൽ 80 നും പുനലൂരിൽ 120 നും വിറ്റ വെറ്റയ്‌ക്ക് കലയപുരത്ത്10 രൂപ പറഞ്ഞത്.
കലയപുരം പൊതു ചന്തയിൽ എല്ലാ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് വെറ്റ ചന്ത നടക്കുന്നത്. 170 ഓളം കർഷകർ ഇടവിട്ട് വെറ്റിലയുമായി പ്രതിവാര ചന്തയിൽ എത്തുന്നുണ്ട്. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. കർഷകരുടെ ദുരിതം കാണാൻ കൃഷി വകുപ്പോ തദ്ദേശ സ്വയം ഭരണ ഉദ്യോഗസ്ഥരോ, ജന പ്രതിനിധികളോ തയ്യാറാവുന്നില്ല.
റെജി വെറ്റില കർഷകൻ
പണിമുടക്ക് കർഷകർക്ക് നൽകിയ സമ്മാനമാണ് ഈ ദുരവസ്ഥ. ദീർഘ നാളത്തെ പരിചരണവും അധ്വാനവും കഴിഞ്ഞു വിളവെടുത്ത് ചന്തയിൽ എത്തിച്ച വെറ്റിലയ്‌ക്ക് മാന്യമായ വില നൽകാതെ കർഷകരെ കഷ്ടയിലാക്കുകയാണ്. 80 എണ്ണം വെറ്റില ഉള്ള ഒരു കെട്ടിന് 10 രൂപയ്‌ക്ക് എങ്ങനെ കൊടുക്കാനാകും. ഇത് വിറ്റ് കിട്ടുന്ന കാശിനു അരി മേടിച്ചു കൊണ്ട് പോകാമെന്നു കരുതിയാണ് ചന്തയിൽ എത്തിയത്. കടുത്ത മനോവിഷമം മൂലമാണ് വെറ്റില ഡീസൽ ഒഴിച്ച് കത്തിച്ചു പ്രതിഷേധിച്ചത്.
പ്രസാദ് ( വെറ്റില കർഷകൻ)
കർഷകരെ പട്ടിണിയിലാക്കുന്ന നടപടിയാണ് വ്യാപാരികളുടേത്. പണി മുടക്കിന്റെ പേരിൽ 10 രൂപയ്‌ക്ക് വെറ്റില വാങ്ങി ഉയർന്ന വിലയ്‌ക്ക് മറിച്ചു വിൽക്കാനായിരുന്നു നീക്കം. വെറ്റില വിറ്റ് കിട്ടുന്ന പണം കൊണ്ട് വളവും മറ്റും വാങ്ങാനാവും എന്ന് കരുതിയാണ് വന്നത്. പക്ഷെ കർഷകരുടെ നട്ടെല്ല് ഓടിക്കുന്ന നടപടിയാണ് ഉണ്ടായത്.
















