ആലുവ : കൊലപാതക കേസ്സ് പ്രതിയെ കാപ്പാ ചുമത്തി ജയിലിലടച്ചു നോർത്ത് പറവൂർ, വടക്കേക്കര കുഞ്ഞിതൈ കരയിൽ, പൊയ്യത്തുരുത്തിയിൽ വീട്ടിൽ ആഷിക്ക് ജോൺസൺ (28)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. വടക്കേക്കര, മാനന്തവാടി, തൊടുപുഴ പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അന്യായതടസം ചെയ്യൽ, അത്രിക്രമിച്ച് കയറൽ, തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.
കഴിഞ്ഞ മാർച്ച് അവസാനം ബിജു ജോസഫ് എന്നയാളെ കൊലപ്പെടുത്തി തൊടുപുഴ പഞ്ചവടിപ്പാലത്തെ കേറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിലെ വേസ്റ്റ് ടാങ്കിൽ മറവ് ചെയ്ത കാര്യത്തിന് തൊടുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയായതിനെ തുടർന്നാണ് നടപടി.
വടക്കേക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ ബിജു, അസി.സബ്ബ് ഇൻസ്പെക്ടർ പി.എസ് സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ ടി.എക്സ് അനൂപ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
















