Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

ശ്രീവത്സൻ തീയ്യാടി by ശ്രീവത്സൻ തീയ്യാടി
Jul 7, 2025, 01:25 pm IST
in Special Article
പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ

പുരുഷായുസ്സെന്നാൽ 120 കൊല്ലമാണെന്നാണ് പ്രമാണമെങ്കിൽ അതിലധികം പ്രായമുള്ളൊരു കേശഭാരകിരീടം അരങ്ങൊഴിഞ്ഞുറങ്ങുകയാണ് പാലക്കാട്ട് പട്ടാമ്പിയ്‌ക്ക്ടുത്തുള്ളൊരു പൈതൃകഗ്രാമത്തിൽ. അന്തരിച്ച കഥകളിനടൻ കോട്ടയ്‌ക്കൽ അപ്പുനായരുടെ വാവനൂരെ വീട്ടിൽ ആറുദശാബ്ദമായി കോപ്പുപെട്ടിയിൽ വിശ്രമനിദ്രയിലാണ് കുമിഴിൽ കടഞ്ഞ് പ്രകൃതിദത്തമായ ഉരുപ്പടികളിൽ തീർത്തിട്ടുള്ള ഈ ശിരോലങ്കാരം.

ഭാരതപ്പുഴവക്കത്തെ തൃത്താലയ്‌ക്കുതെക്ക് കൂറ്റനാടിനും കൂട്ടുപാതയ്‌ക്കും ഇടയിലാണ് വള്ളുവനാടൻ ഗ്രാമമായ വാവനൂർ. അവിടെ മങ്ങാട്ടു വീട്ടിൽ കഴിഞ്ഞ ദിവസം പകലത്തെ സംസാരത്തിനൊടുവിലാണ്, വിഷയാവതരണത്തിനു പിന്നാലെ, ആതിഥേയൻ അകായിലേക്കാനയിച്ച് ഈ പുരാശേഖരം കാട്ടിത്തന്നത്. മേശമേൽ നിരത്തിയിരുന്ന പുരുഷവേഷക്കോപ്പിനു നടുവിൽ പത്തൊൻപതാംനൂറ്റാണ്ടിലേതെന്നു കരുതാവുന്ന കഥകളിക്കിരീടം നായകപ്രൗഢിയിൽ.

കഥകളിയാശാൻ അപ്പുനായർ

ഇന്നേക്ക്, 2025 ജൂലൈ 7 ന്, മുപ്പത്തിയഞ്ചുകൊല്ലംമുമ്പ്, 1990ൽ, അന്തരിച്ച അപ്പു നായരുടെ ജന്മശതാബ്ദിയാണ് ഇപ്പോൾ എന്നത് ആകസ്മികം. വയസ്സ് 65 ഉള്ളപ്പോൾ മരിച്ച കളിയാശാൻ (കറുപ്പുംവെളുപ്പും ഫോട്ടോ) പിറന്നത് 1925ൽ. അദ്ദേഹത്തിന്റെ മൂത്തമകൻ എം. മുരളീധരൻ ആണ് ഇപ്പോൾ ഗൃഹനാഥൻ. അച്ഛൻ കലാപരമായി പ്രവർത്തിച്ചുപോന്ന പി.എസ്.വി. നാട്യസംഘം നടത്തുന്ന കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയിൽ വാഹനവിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു ഇപ്പോൾ 67 വയസ്സുള്ള മുരളീധരൻ. അപ്പുനായരുടെ അനുജസ്ഥാനീയനാണ് കഥകളിസഹപ്രവർത്തകൻ കൂടിയായിരുന്ന കോട്ടയ്‌ക്കൽ ഗോപിനായർ. ഒരേനാട്ടുകാർ. 2023 സെപ്തംബർ ഒടുവിൽ ഗോപിനായർ 97 വയസ്സിൽ വിയോഗം. (അദ്ദേഹത്തിന്റെയും നൂറാം ജന്മവാർഷികമടുക്കുകയാണ്). ഇരുവരുടെയും പൊതുഗുരുനാഥൻ വാഴേങ്കട കുഞ്ചു നായർ (1909-81).

അപ്പുനായർ പൂതന (കരി) വേഷത്തിൽ

അപ്പുനായരുടെ അച്ഛനും കഥകളിനടൻ. വാവനൂരിന് രണ്ടരനാഴിക തെക്ക് പെരിങ്ങോട്ടെ പൂമുള്ളി മനയ്‌ക്കലെ കഥകളിയോഗത്തിൽ അംഗമായിരുന്ന ശങ്കുണ്ണി നായർ. കുഞ്ചുനായരുടെ ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോൻ (1880-1948) എന്ന കല്ലുവഴിശൈലീവല്ലഭന്റെ സമകാലികനായിരുന്നു പൂമുള്ളി ശങ്കുണ്ണി നായർ. മിനുക്കുചിത്രം ശങ്കുണ്ണിനായർ ലളിത വേഷം കെട്ടിയാടി ഒടുവിൽ പൂതനയായി മാറുന്ന വേളയിൽ ‘കരി’തേച്ച നേരത്തെയാണ്: മങ്ങാട്ടെ ഉയുമ്മറത്ത് ചുവരിൽ ചില്ലിട്ടുള്ള ദൃശ്യം.

അത്യപൂർവമായ കിരീടം

പരക്കെ തൊടിയിലും പാടത്തുമായുണ്ടായിരുന്ന കൃഷിയാദായത്തിന്റെ സമൃദ്ധിയിൽ ശങ്കുണ്ണി നായർ യൗവനത്തിനുച്ചിയിൽ പ്രൗഢിയും പ്രമാണിത്വവും പ്രസിദ്ധിയുമുള്ള പൂമുള്ളി മനയുടെ ‘മൂക്കിനുകീഴിൽ’ സ്വന്തമായി കഥകളിക്കളരി തുടങ്ങി. ആറ് ആൺമക്കളെയും രണ്ടുപെൺകുട്ടികളേയും പ്രദേശത്തെ കുട്ടികളേയും വീട്ടുവളപ്പിലെ തൊഴുത്തുചേർന്നുള്ള കയ്യാലയിൽ ചൊല്ലിയാടിക്കാൻ തുടങ്ങി. ചുറ്റുവട്ടത്തുനിന്ന് പാട്ടുകാരും മേളക്കാരും കൂടി. പുത്രൻ അപ്പുനായരും മരുമകൻ നാരായണൻ നായരും അളിയൻ ഗോപിനായരും കഥകളിക്കായി ശങ്കുണ്ണി നായരുടെ കളരിയിൽ ചേർന്നു.

അക്കാലത്ത് പൊതുവെ രാജ്യത്താകമാനം നിലനിന്നിരുന്ന ദാരിദ്ര്യമായിരുന്നു കേരളത്തിലെ കഥകളിലോകത്തിനു യുവപ്രയോക്താക്കളെ സമ്മാനിച്ചിരുന്നത്. വിശപ്പു മാറ്റാൻ കലാപഠനം. അതിനുവിരുദ്ധമായി, സമ്പന്ന തറവാട്ടിലെ അപ്പുവും ഗോപിയും കുറേക്കൂടി വ്യവസ്ഥാപിതമായ അഭ്യസനത്തിനായി 45 കിലോമീറ്റർ വടക്ക് നാട്യസംഘത്തിൽ കഥകളിവിദ്യാർത്ഥികൾക്കായി പരുവപ്പെട്ടു. സഹപാഠികൾ സ്‌റ്റൈപ്പെൻഡ് വാങ്ങിയിരുന്നപ്പോൾ ഇവരിരുവർ അങ്ങോട്ട് ഫീസ് കൊടുത്തഭ്യസിച്ചു. തുടർന്നവിടെ അദ്ധ്യാപകരായി, അടുത്തൂൺപറ്റി.

ഇപ്പോഴത്തെ തലമുറ ലേഖകനൊപ്പം

മുമ്പ്, സ്വദേശത്ത്, ശങ്കുണ്ണിനായർ അവനവനൗന്നത്യത്തിൽ പറഞ്ഞുണ്ടാക്കിച്ചതാണ് ചിത്രത്തിൽ കാണുന്ന കേശഭാരകിരീടമടക്കം കോപ്പുകൾ. ശില്പി ആരെന്ന് സൂക്ഷ്മമറിയില്ല കുടുംബത്തിൽ ഇന്നുള്ളയാർക്കും, എന്നെ സദസ്സിന് ക്ഷണിച്ച വെട്ടത്തിൽ സുധാകരനടക്കം. ഗോപിനായരുടെ പുത്രനാണ് സുധാരൻ.

മുരളീധരൻ

ശങ്കുണ്ണി നായർ, പ്രായം ചെല്ലേ, ഏതാണ്ട് 1950കളുടെ മദ്ധ്യത്തിൽ, ഇപ്പറഞ്ഞ ആടയാഭരണങ്ങൾ മകനു കൊടുത്തു. കിരീടമാകട്ടെ, കല്ലും മയിൽപ്പീലിത്തണ്ടും വണ്ടോടും അടക്കം പഴയതരം സാമഗ്രികളിൽ രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണ്. ജീവിത സായാഹ്നത്തിൽ കേശഭാരം മകൻ അപ്പുവിന് ഔപചാരികമായി അരങ്ങത്തുവച്ച് കൈമാറിയ ശങ്കുണ്ണിനായർ തെല്ലു വർഷങ്ങൾക്കപ്പുറം 1965ൽ അന്തരിച്ചു.

 

അതിന് അരപുരുഷായുസ്സിനിപ്പുറവും കിരീടം അതുപടി ഭദ്രം. പതിറ്റാണ്ടുകൾ ചെല്ലേ അതിന്റെ മൂല്യം കൂടുതൽക്കൂടുതൽ അറിഞ്ഞുവരുന്നു മകൻ മുരളീധരൻ എന്ന അനന്തരാവകാശി. അറുപത്തിയേഴുകാരനായ അദ്ദേഹം മുത്തച്ഛനാണ്.
വീട്ടിലെ പേരമകൾക്ക് ഈ ചരിത്രങ്ങളുടെ മൂല്യമറിയാൻ പ്രായമായിട്ടില്ല. എന്നാൽ സമകാലിക സാംസ്്കാരികലോകം അറിയാതെപൊയ്‌ക്കൂടാ ഈ മഹച്ചരിതം എന്ന ആഗ്രഹത്തിലാണ് അപ്പുനായരാശാന്റെ നൂറാം പിറന്നാൾവേളയിൽ മങ്ങാട്ട് തറവാട്ടുകാർ.

(ശ്രീവത്സൻ തീയ്യാടി, കലാകാരനും കലാനിരൂപകനായ മാധ്യമപ്രവർത്തകനുമാണ്)

Tags: Centuries oldCultural legacyKathakalikeralaArtRevolutionCrownTraditionSpecialHeritage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.