Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാക്ഷായണി വേലായുധന്‍ എന്ന കേരളീയ നവോത്ഥാന നായിക

ഇ.എസ്. ബിജു by ഇ.എസ്. ബിജു
Jul 4, 2025, 09:30 am IST
in Samskriti

കേരളീയ വനിതാ നവോത്ഥാന നായികമാരില്‍ പ്രഥമഗണനീയയാണ് ദാക്ഷായണി വേലായുധന്‍. കേരളത്തിലെ ആദ്യ പട്ടികജാതി ബിരുദധാരി ആയിരുന്നു അവര്‍. ഭാരത ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 വനിതകളില്‍ ഒരാള്‍ എന്ന നിലയിലും ദാക്ഷായണി ശ്രദ്ധേയയായിരുന്നു. ഭരണഘടനാ സമിതിയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യദളിത് വനിതയും അവരാണ്.

കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്നു അവര്‍ എന്നും. ഓള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷന്റെ (എഐഎസ്സിഎഫ്) വാരികയായ ‘ജയ് ഭീം’-ല്‍ അവര്‍ കോണ്‍ഗ്രസിനെതിരെ ശക്തമായി എഴുതി. അതേസമയം, എഐഎസ്സിഎഫിന്റെയും ബി.ആര്‍. അംബേദ്കറിന്റെയും രാഷ്‌ട്രീയത്തെയും അവര്‍ വിമര്‍ശിച്ചു. പ്രത്യേകിച്ചും പട്ടികജാതിക്കാര്‍ക്ക് പ്രത്യേക ഇലക്ട്രേറ്റുകള്‍ വേണമെന്ന ആവശ്യത്തെ.

അതുകൊണ്ടുതന്നെ ഭരണഘടനാ അസംബ്ലിയിലേക്ക് ദാക്ഷായണിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് തീക്ഷ്ണമായ ഒട്ടേറെ നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഈ എതിര്‍പ്പുകള്‍ ഒക്കെ തരണം ചെയ്താണ് 1946-ല്‍, 34-ാം വയസ്സില്‍ അവര്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1945-ല്‍ കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും അവര്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

1913 ജൂലൈ നാലിന് കൊച്ചിയിലെ മുളവുകാട് ദ്വീപില്‍ ജനനം. സാമൂഹ്യപരിഷ്‌കര്‍ത്താവും രാജ്യസഭാംഗവും എട്ടാം കേരള നിയമസഭാംഗവുമായിരുന്ന കെ.കെ. മാധവന്റെ സഹോദരി ആണ് ദാക്ഷായണി. കൊച്ചിയില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ആദ്യമായി മെട്രിക്കുലേഷന്‍ പാസ്സായ അവര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ബിരുദം കരസ്ഥമാക്കി.

അദ്ധ്യാപികയായി ജോലി ചെയ്യുമ്പോള്‍ ആര്‍. വേലായുധനെ വിവാഹംകഴിച്ചു. അഞ്ചു മക്കളുണ്ട്. മൂത്തമകന്‍ രഘുത്തമന്‍ ഇന്ദിരാ ഗാന്ധിയുടെ മെഡിക്കല്‍ ടീമില്‍ അംഗമായിരുന്നു. പ്രഹ്‌ളാദന്‍, ഭഗീരഥന്‍, ധ്രുവന്‍, ചരിത്രകാരിയായ മീര വേലായുധന്‍ എന്നിവരാണ് മറ്റു മക്കള്‍.

ദാക്ഷായണി 1946 മുതല്‍ 1952 വരെ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലും പ്രൊവിഷണല്‍ പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസമേഖലയില്‍ പട്ടികജാതിക്കാര്‍ക്കും അധഃകൃതര്‍ക്കുമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയായിരുന്നു പ്രൊവിഷണല്‍ പാര്‍ലമെന്റിലെ അവരുടെ പ്രവര്‍ത്തനം.

1948 നവംബര്‍ 29-ന്, ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കാന്‍ ലക്ഷ്യമിട്ട് അനുഛേദം പതിനൊന്നിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ദാക്ഷായണി ശക്തമായ വാദമുഖങ്ങള്‍ നിരത്തി.

പൊതുവിദ്യാഭ്യാസ പരിപാടികളിലൂടെ വിവേചനരഹിതമായ വ്യവസ്ഥ നടപ്പാക്കാന്‍ ആഹ്വാനം ചെയ്ത അവര്‍, ജാതി വിവേചനത്തെ അപലപിക്കുന്ന പ്രമേയം ഭരണഘടനാ സമിതി അംഗീകരിച്ചാല്‍ അത് പൊതുസമൂഹത്തിനു മഹത്തായ സൂചനയാകുമെന്നും ചൂണ്ടിക്കാട്ടി.

അടൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും 1971-ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അഞ്ചു സ്ഥാനാര്‍ത്ഥികളില്‍ നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. എല്‍ഐസിയില്‍ ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥയായും ജോലി നോക്കി. മഹിളാജാഗൃതീ പരിഷത്ത്’ എന്ന പേരില്‍ അഖിലേന്ത്യ ദലിത് സംഘടനയ്‌ക്കും രൂപം നല്‍കിയിരുന്നു.

പിന്നാക്കക്കാര്‍ കരയില്‍ ഒത്തുകൂടുന്നത് വിലക്കിയതിനാല്‍ ചെറുവള്ളങ്ങളില്‍ കൊച്ചി കായലില്‍ ഒത്തുചേര്‍ന്ന നടത്തിയ സമ്മേളനം ദാക്ഷായണിയുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തി. മേല്‍ജാതി ആധിപത്യങ്ങള്‍ക്ക് എതിരായ നിസ്സഹകരണ പ്രസ്ഥാനങ്ങളില്‍ കുടുംബാംഗങ്ങളുടെ സജീവമായ ഇടപെടലാണ് ദാക്ഷായണിയെ സജീവ രാഷ്‌ട്രീയത്തില്‍ എത്തിച്ചത്.

നിയമസഭയില്‍ ദാക്ഷായണി ശക്തമായ, സ്വതന്ത്ര ശബ്ദമായി ഉയര്‍ന്നു. നെഹ്റുവിന്റെ ലക്ഷ്യ പ്രമേയത്തോടുള്ള നിയമസഭയുടെ പ്രതികരണത്തിനിടെയാണ് ദാക്ഷായണി ആദ്യ ഇടപെടല്‍ നടത്തിയത്. ഭരണഘടന രൂപീകരിക്കുമ്പോള്‍ പിന്തുടരേണ്ട നിരവധി മാതൃകകള്‍ ഉണ്ടെങ്കിലും, ഭരണകൂടവും സമൂഹവും തമ്മിലുള്ള ബന്ധത്തിന് മധ്യസ്ഥത വഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സുപ്രധാനമായ കടമ ഇന്ത്യന്‍ ഭരണഘടനയ്‌ക്കുണ്ടെന്ന് അവര്‍ ഊന്നിപ്പറഞ്ഞു;

ബി.ആര്‍. അംബേദ്കറിനെയും എം. നാഗപ്പയെയും അവര്‍ എതിര്‍ത്തു. പട്ടികജാതി വോട്ടര്‍മാരില്‍ നിന്ന് കുറഞ്ഞ ശതമാനം വോട്ട് ഉറപ്പാക്കാന്‍ സംവരണ സീറ്റ് സ്ഥാനാര്‍ത്ഥിക്ക് ആവശ്യമായി വരും, ഇത് പ്രത്യേക ഇലക്ട്രേറ്റുകള്‍ക്ക് സമാനമാണെന്നും വാദിച്ചു.

ഭാരതം സ്വീകരിക്കേണ്ട ഫെഡറലിസത്തെക്കുറിച്ച് ദാക്ഷായണി വേലായുധന് ശക്തമായ വീക്ഷണം ഉണ്ടായിരുന്നു. 1948-ലെ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രേഖയെക്കുറിച്ചുള്ള അവരുടെ വിമര്‍ശനം വികേന്ദ്രീകരണത്തിന്റെ അഭാവത്തിലും സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശക്തമായ കേന്ദ്ര സര്‍ക്കാരിന്റെ സാധ്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. സംസ്ഥാന ഗവര്‍ണര്‍മാരെ നിയമിക്കുന്ന രീതി അവര്‍ പ്രത്യേകം എടുത്തുകാട്ടി, അത് അധികാരം കൂടുതല്‍ കേന്ദ്രീകരിക്കുമെന്ന് അവര്‍ വാദിച്ചു.
ദാക്ഷായണി ഭര്‍ത്താവ് വേലായുധനൊപ്പം പ്രവിശ്യാ പാര്‍ലമെന്റിന്റെ ഭാഗമായിരുന്നു, അതവരെ പാര്‍ലമെന്റിലെ ആദ്യത്തെ ദളിത് ദമ്പതികളാക്കി മാറ്റി.

ദളിത് അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടര്‍ന്ന അവര്‍ 1977-ല്‍ ഡല്‍ഹിയില്‍ മഹിളാ ജാഗ്രതി പരിഷത്ത് എന്ന വനിതാ അവകാശ സംഘടനയും സ്ഥാപിച്ചു .
1978 ജൂലൈ 20-ന് 66-ാം വയസ്സില്‍ ദാക്ഷായണി വേലായുധന്‍ അന്തരിച്ചു. 2019-ല്‍, കേരളത്തിലെ മറ്റ് സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നല്‍കുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡ് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.

(ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ആണു ലേഖകന്‍).

 

Tags: Dakshayani Velayudhanheroine of the Kerala Renaissance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.