തിരുവനന്തപുരം:വിദ്യാര്‍ഥികള്‍ ഉന്നയിച്ച കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചയ്‌ക്കിടെ കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം.കോളേജ് ചെയര്‍മാന്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കിടെയാണ് ചെയര്‍മാന്‍ മോശമായി പെരുമാറിയതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
ഫാര്‍മസി കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.ഈ പ്രതിഷേധം പിന്നീട് സംഘര്‍ഷത്തിലേക്ക് വഴിമാറി.ജനപ്രതിനിധികള്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് എത്തിയപ്പോഴാണ് കോളേജ് ചെയര്‍മാന്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയത്. പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. രക്ഷിതാവിന്റെ മുന്നില്‍വെച്ച് ചര്‍ച്ചയ്‌ക്കെത്തിയ വിദ്യാര്‍ഥിയെ ചെയര്‍മാന്‍ പിടിച്ചുതള്ളി. പൊലീസില്‍ പരാതിപ്പെടാനുള്ള നീക്കത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
കോളേജ് അധികൃതര്‍ അമിത ഫീസിടാക്കുന്നുവെന്ന് ആരോപിച്ച് നേരത്തെയും ഇവിടെ പ്രതിഷേധം ഉണ്ടായിരുന്നു. ബി ഫാം ഡീ ഫാം കോഴ്‌സുകളിലായി 140 വിദ്യാര്‍ഥികളാണ് കോളേജില്‍ പഠിക്കുന്നത്. പലരും മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയവര്‍. ഇവരില്‍ നിന്നാണ് അധിക ഫീസ് കോളേജ് മാനേജ്‌മെന്റ് ഇടാക്കുന്നതെന്നാണ് പരാതി. പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ലാതായതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: