തൃശൂര്‍ : മൂന്ന് വര്‍ഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊല ചെയ്ത് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ മാതാവ് അനീഷയും ആണ്‍ സുഹൃത്ത് ഭവിനും റിമാന്റില്‍. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.
സംഭവത്തില്‍ ഫൊറന്‍സിക് സംഘം നിര്‍ണായക തെളിവുകള്‍ ശേഖരിച്ചു.തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് മേധാവി ഡോ. ഉന്മഷിന്റെ നേതൃത്വത്തിലുളള പരിശോധനയിലാണ് നിര്‍ണായ തെളിവുകള്‍ ശേഖരിച്ചത്.കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.കുട്ടിയെ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് അനീഷ പൊലീസിന് മൊഴി നല്‍കി.
2021ല്‍ നടന്ന ആദ്യ കുഞ്ഞിന്റെ കൊലപാതകത്തിലാണ് വെള്ളികുളങ്ങരയിലെ അനീഷയുടെ വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്. തെളിവു ശേഖരണത്തില്‍ കുഞ്ഞിന്റെ കൈവിരലിന്റെ അസ്ഥികള്‍ ഉള്‍പ്പെടെ കണ്ടെത്തി.
2024ല്‍ കൊല്ലപ്പെട്ട രണ്ടാമത്തെ കുഞ്ഞിന്റെ അസ്ഥിഭാഗങ്ങള്‍ക്കായി പരിശോധന നടത്തിയത് ആമ്പല്ലൂരിലെ ഭവിന്റെ വീട്ടിലാണ് .വീടിനോട് ചേര്‍ന്നുള്ള തോടിന് സമീപം അസ്ഥികള്‍ കണ്ടെത്തി. ശേഖരിച്ച അസ്ഥിഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്‌ക്ക് അയക്കും.
രണ്ടുതവണ ഗര്‍ഭിണിയായപ്പോഴും ഗര്‍ഭാവസ്ഥ മറ്റുള്ളവരില്‍ നിന്നും മറയ്‌ക്കാന്‍ അയഞ്ഞ വസ്ത്രങ്ങള്‍ ആണ് അനീഷ ധരിച്ചത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ചിത്രങ്ങളും ദൃശ്യങ്ങളും ഫോണില്‍ ചിത്രീകരിച്ചിരുന്നതായും യുവതി മൊഴി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: