കോട്ടയം: ഈരാറ്റുപേട്ടയ്‌ക്കു സമീപം പനയ്‌ക്കപ്പാലത്ത് ദമ്പതികളെ വാടക വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിവധ സ്ഥാപനങ്ങളില്‍ കരാര്‍ ജോലികള്‍ ചെയ്തിരുന്ന രാമപുരം കൂടപ്പുലം രാധാഭവനില്‍ വിഷ്ണു എസ്.നായര്‍ (36), ഭാര്യ ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്സിംങ് സൂപ്രണ്ട് മേലുകാവ് സ്വദേശിനി രശ്മി (35), എന്നിവരെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്‌ക്കു പിന്നിലെന്നു കരുതുന്നു. പണം കടം നല്‍കിയ ബ്‌ളേഡ് സംഘം കഴിഞ്ഞദിവസം ഇവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അറിയുന്നു.
പരസ്പരം കെട്ടിപ്പുണര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. സമീപത്ത് വിഷം കുത്തി വയ്‌ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ച് കണ്ടെത്തി. കുട്ടികളില്ലാത്ത ഈ ദമ്പതികള്‍ നാലുമാസം മുന്‍പാണ് ഇവിടെ വാടകക്കെത്തിയത്.
ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് രാവിലെ രശ്മിയെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന്, ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീടു തുറന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: